<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-4287575726375172522</id><updated>2012-01-17T23:27:49.193+05:30</updated><category term='ഹെന്റി ഡേവിഡ് തോറോ'/><category term='സാഡോര്‍ മറായി'/><category term='യുക്കിയോ മിഷിമ'/><category term='ഹുവാന്‍ റൂള്‍ഫോ'/><category term='ഫെര്‍നാന്‍ഡൊ പെസ്സോ'/><category term='കാര്‍ലോസ് ഫൂയെന്‍‌തസ്'/><category term='ആര്‍തര്‍ കെസ്‌ല‌ര്‍'/><category term='മറിയ വോര്‍‌ഗ യോസ'/><category term='മിഖയേല്‍ ബുള്‍ക്കഖോവി'/><title type='text'>പുസ്തകപ്പുഴു</title><subtitle type='html'>പുസ്തകങ്ങള്‍ക്കിടയിലെ‍ ചെറുജന്മങ്ങള്‍ക്ക് ...!!!</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://pusthakappuzhu.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default?max-results=100'/><link rel='alternate' type='text/html' href='http://pusthakappuzhu.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>പുസ്തകപ്പുഴു</name><uri>http://www.blogger.com/profile/04077165384079537810</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='30' src='http://3.bp.blogspot.com/_SjhSsrRgLSI/Shv94Sw4OzI/AAAAAAAAACw/K50FsT-ZJsc/S220/bookworm.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>9</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-4287575726375172522.post-1433277986936175547</id><published>2012-01-17T22:17:00.006+05:30</published><updated>2012-01-17T22:56:48.359+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഹെന്റി ഡേവിഡ് തോറോ'/><title type='text'>ഏകാകിയുടെ വനയാത്ര.</title><content type='html'>&lt;span style="font-size:100%;"&gt;വാൾഡനെ കുറിച്ച് ആദ്യമായി കേട്ടത് എവിടെയായിരുന്നു ? അരവിന്ദാക്ഷൻ മാഷിന്റെ (നോവലിസ്റ്റും ഗാന്ധിയൻ ചിന്തകനുമായ കെ അരവിന്ദാക്ഷൻ) 'ഹരിതരേഖ' എന്ന കൊച്ചു കൃതിയാണ് വാൾഡനെ വായിക്കേണമെന്ന ആഗ്രഹം ജനിപ്പിച്ചത്.ലൈബ്രറിയിൽ നിന്നും വാൾഡൻ എടുത്തെങ്കിലും ഭാഷ&lt;br /&gt;എന്നെ തളർത്തി, എങ്കിലും വാൾഡനൊരു നല്ല പരിഭാഷ മലയാളത്തിൽ വന്നിട്ടുണ്ടെന്ന അറിവ് ,എന്നെ പബ്ലിക് ലൈബ്രറിയിലെ ഷെൽഫുകൾ അരിച്ചു പറക്കാൻ പ്രേരിപ്പിച്ചു നിരാശ . പഴയ ആ കോപ്പി അവിടെന്ന് അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു. മലയാളത്തിൽ ശ്രദ്ധേയമായ കഥകളെഴുതിയിട്ടുള്ള എം കമറുദ്ദീൻ എന്ന യുവ കഥാകൃത്ത് വാൾഡനെ മലയാളത്തിലാക്കുന്നുണ്ടെന്ന അറിവ് കുറച്ചു (നീണ്ട)നാളത്തെ കാത്തിരിപ്പിലാക്കി.പിന്നെ വാൾഡനെ എനിക്കു കിട്ടി. മികച്ച - ഒന്നാന്തരം പരിഭാഷ.&lt;br /&gt;&lt;br /&gt;വാൾഡൻ കണ്ടെത്താൻ എന്തുകൊണ്ട് ഇത്ര മാത്രം വൈകന്നു എന്ന കാര്യംഈ പുസ്തകം വായിച്ചു തീർത്ത ഒരാളെ അദ്ഭുതപ്പെടുത്തും പരിഷ്കാരമെന്ന പേരിൽ മനുഷ്യൻ കരുതി വെച്ചിട്ടുള്ള ഒട്ടെല്ലാ വസ്തുക്കളുംവസ്തുതകളും ഒരു വൻ ചുഴലിയായി മനുഷ്യനെതിരെ തന്നെ ആർത്തടുക്കുന്നുണ്ടെന്നുണ്ടെന്ന്പുസ്തകം പറഞ്ഞു തരുന്നുണ്ട്. വാൾഡൻ പരിഭാഷ എം കമറുദ്ദീൻ തുടങ്ങുന്നതിങ്ങനെയാണ്. വാൾഡനെ അത്മാർത്ഥമായി വായിക്കുന്നയാളെ വാൾഡൻ ബാധിക്കും, അയാൾക്ക് ജീവിതത്തോട് കുറച്ചു കൂടി സത്യസന്ധനാവാൻ കഴിയും.&lt;a href="http://4.bp.blogspot.com/-NwAzJxv5VLc/TxWqFTEX_XI/AAAAAAAAAQs/og1y3ZrGZkw/s1600/thoreau.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 216px; height: 320px;" src="http://4.bp.blogspot.com/-NwAzJxv5VLc/TxWqFTEX_XI/AAAAAAAAAQs/og1y3ZrGZkw/s320/thoreau.jpg" alt="" id="BLOGGER_PHOTO_ID_5698647911501921650" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;അമേരിക്കൻ ഐക്യനാടിലെ കോൺകോഡിൽ നിന്നും അല്പം അകലെയുള്ള കാടിനുള്ളിലെ വാൾഡൻ തടാകക്കരയിൽ 'തോറോ' ഒരു ചെറിയ കുടിൽ കെട്ടി ഇരുപത്തിയാറു മാസത്തോളം ഏകാകിയായി താമസിച്ചു. ഈ കാനന ജീവിതാനുഭവമാണ് പിന്നിട് വാൾഡൻ എന്ന പേരിൽ ലോകത്തെ  വല്ലാതെ സ്വാധീനിച്ച പുസ്തകമായി മാറിയത്. ഹെന്റി ഡേവിഡ് തോറോ 1817 ജൂലൈ 12 ന്  കോൺകോഡിലെ വിർജിനിയിലാണ് ജനിക്കുന്നത്.  മിടുക്കനായിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു തോറോ.&lt;br /&gt;&lt;br /&gt;ചെറുപ്പത്തിലെ അദ്ദേഹം കാടകങ്ങളിലേക്കും നദീതടങ്ങളിലേക്കും മലമേടുകളിലേക്കും യാത്ര പോകാൻ  സദാ ഇഷ്ടപ്പെട്ടിരുന്നു.1833ൽ തോറോ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. കോളേജ്ജിലെ ചിട്ടപ്പടിയുള്ള പഠനം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയിരുന്നില്ല. എങ്കിലും അവിടത്തെ ലൈബ്രറി അദ്ദേഹത്തിനൊരു അനുഗ്രഹമായിരുന്നു. വായിച്ച പുസ്തകളിൽ നിന്നും അദ്ദേഹം കുറിപ്പുകളെടുക്കാൻ തുടങ്ങിയത് ഇക്കാലത്താണ്. അത് പിന്നീട് ഗ്രന്ഥകർത്താവെന്ന നിലയിൽ അദ്ദേഹത്തിന്  സഹായകരമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: left;"&gt;&lt;span style="font-size:100%;"&gt;   ഹാർവാർഡിൽ നിന്നും ബിരുദമെടുത്തതിനു ശേഷം കോൺകോഡ് സ്കൂളിൽ തോറോ അദ്ധ്യാപകനായി ചേർന്നു എന്നാൽ മാനേജ്മെന്റ്  അദ്ധ്യാപകരെ നിയന്ത്രിക്കുന്നതിൽ പ്രതിഷേധിച്ച് ഏതാനും ആഴ്ച്ചകൾക്ക് ശേഷം അവിടേന്ന് രാജിവെച്ചു. തുടർന്ന് അദ്ദേഹം സഹോദരനായ ജോണുമായി ചേർന്ന് ഒരു സ്വകാര്യസ്ക്കൂൾ സ്ഥാപിച്ചു. തോറോവിന്റെ സ്ക്കൂൾ പലതുകൊണ്ടും വ്യത്യസ്തമായിരുന്നു.വളരെ നവീനമായ ഒരു ബോധന സമ്പ്രദായമാണ് അവർ അവിടെ അനുവർത്തിച്ചിരുന്നത്. ചില ക്ലാസുകൾ ക്ലാസുമുറിക്കു വെളിയിൽ യഥാർഥചുറ്റുപാടുകളിലാണ് നടത്തിയിരുന്നത്. വിത്യസ്തതയാർന്ന ഈ സ്ക്കൂൾ പെട്ടെന്ന് ജനശ്രദ്ധേയമായി, എന്നാൽ സഹോദരൻ ജോണിന്റെ ആരോഗ്യം തകർന്നതോടെ സ്ക്കൂളിന്റെ പ്രവർത്തനം നിലച്ചു.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:100%;"&gt;&lt;br /&gt;പ്രസിദ്ധ തത്ത്വചിന്തകനായ എമേഴ്സനുമായുള്ള സൗഹൃദം തോറോയുടെ ജീവിതത്തെ വഴിതിരിച്ചുവിട്ടു എന്നു പറയാം. എമേഴ്സൺ തോറോയുടെ ഗുരുവാകുകയായിരുന്നു. എമേഴ്സണിന്റെ പത്രാധിപത്യത്തിലുള്ള 'ദ ഡയൽ' എന്ന ആനുകാലികത്തിൽ തോറോ നിരന്തരം എഴുതികൊണ്ടിരുന്നു.എമേഴ്സന്റെ ലൈബ്രററിയിലെ ഗ്രന്ഥങ്ങൾ തോറോ ആവേശത്തോടെ വായിച്ചു , അതിലുണ്ടായിരുന്ന  ഇന്ത്യൻ ക്ലാസ്സിക്കുകളായ വിഷ്ണുപുരാണം, മനുസ്മൃതി, ഹിതോപദേശം, ഭഗവദ്ഗീത എന്നീ കൃതികളെല്ലാം അദ്ദേഹം അമർന്നിരുന്ന് വായിച്ചു. ഈ ഗ്രന്ഥങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു.&lt;br /&gt;&lt;br /&gt;തോറോയുടെ വാൾഡൻ പരീക്ഷണങ്ങളിൽ  ഈ ഗ്രന്ഥങ്ങളുടെ സ്വാധീനം അളവറ്റതാണ്. സഹോദരൻ ജോണിന്റെ മരണം തോറോവിനെ വല്ലാതെ ഉലച്ചു എങ്ങോട്ടെങ്കിലും യാത്രയ്ക്കു പോകണമെന്ന ആഗ്രഹം അദ്ദേഹത്തിൽ  ശക്തമായി. ഈ സമയത്താണ്  എമേഴ്സൺ കോൺകോഡിൽ നിന്നും അല്പം  അകലെയുള്ള വാൾഡൻ തടാകത്തിന്റെ വടക്കേ കരയിൽ കുറച്ചു വനപ്രദേശം വിലയ്ക്കു വാങ്ങിയത്. ഈ സമയം  തോറോ താൻ തടാകക്കരയിൽ ഒരു കുടിൽ കെട്ടി അതിൽ ഏകനായി കഴിയാനുള്ള ആഗ്രഹം എമേഴ്സണിനോട് പങ്കുവെക്കുന്നതും എമേഴ്സൺ അതിനു അനുവാദം കൊടുക്കുകയും ചെയ്തു. ഇരുപത്തിയാറുമാസത്തോളം ആ തടാകക്കരയിലെ കുടിലിൽ ഏകനായി താമസിച്ച അനുഭവമാണ്  വാൾഡൻ.&lt;a href="http://1.bp.blogspot.com/-MvRQ8VT59GA/TxWprVZM_HI/AAAAAAAAAQg/zpuAqjbT3H0/s1600/kananajs.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 152px; height: 230px;" src="http://1.bp.blogspot.com/-MvRQ8VT59GA/TxWprVZM_HI/AAAAAAAAAQg/zpuAqjbT3H0/s320/kananajs.jpg" alt="" id="BLOGGER_PHOTO_ID_5698647465449553010" border="0" /&gt;&lt;/a&gt;&lt;br /&gt;വാൾഡൻ പരീക്ഷണകാലത്ത് തോറോ ഒരു ദിവസം ജയിലിൽ കിടന്നു. നികുതി കൊടുക്കാത്തതിന്,  അടിമത്തം അനുവദിച്ചിരിക്കുന്ന ഒരു സർക്കറിന് എന്തിന് നികുതികൊടുക്കണം എന്ന ചിന്തയുള്ളതുകൊണ്ട് കുറേ വർഷങ്ങളായി തോറോ നികുതി കൊടുത്തിരുന്നില്ല. ജയിൽ വാസം&lt;br /&gt;തോറോവിനെ വല്ലാതെ പ്രചോദിപ്പിച്ചു. നിയമലംഘനത്തെകുറിച്ച് എഴുതുവാൻ ഇതു പ്രേരണയായി. നമ്മുടെ രാഷ്ട്രപിതാവിന് ആ പുസ്തകം എത്രത്തോളം സഹയകരമായി എന്നതിനു ചരിത്രമാണ് നമ്മുടെ സ്വാതന്ത്രസമരം.&lt;br /&gt;&lt;br /&gt;&lt;br /&gt;വാൾഡൻ ഒരു തുണിയുരിയലാണ്.  ഒരാൾക്ക് തന്റെ തുണി ഉരിഞ്ഞ് നഗ്നനാവൻ എത്ര കൊതിയുണ്ടെങ്കിലും ഇന്നത്തെ സാമൂഹികസാഹചര്യം അതനുവദിക്കില്ല. വാൾഡൻ നിങ്ങളെ പരിഷ്കൃതസമൂഹത്തിന്റെ ഇത്തരം  തുണിയുടിപ്പിക്കലിന്റെ അസംബന്ധത്തെ കുറിച്ച് ബോധ്യപ്പെടുത്തും.   അവനവനോടു സംസാരിക്കാൻ കിട്ടുന്ന അവസരം വളരെ വിലപിടിച്ചതാണെന്ന ഒരറിവിലേക്ക് വാൾഡൻ നമ്മെ കൂട്ടികൊണ്ടുപോകുന്നു.മനുഷ്യനെ പ്രകൃതിയുടെ എതിർപക്ഷത്ത് നിർത്തി ജന്തുസസ്യകുലത്തെ അമിതമായി ആദരിക്കുന്ന ഒരു രീതി പ്രകൃതിപക്ഷപാതികൾക്കിടയിൽ വളർന്നുവന്നിട്ടുണ്ട്. തോറോ ആ പക്ഷകാർക്കിടയിലല്ല. വാൾഡനെ ഏറ്റവും നന്നയിട്ട് അറിഞ്ഞിട്ടുള്ളത് മീൻപിടുത്തക്കാരനും വേട്ടക്കരനുമറ്റുമാണെന്ന നിരീക്ഷണം തോറോ തറപ്പിച്ചു തന്നെ അവതരിപ്പിക്കുന്നുണ്ട്.  പ്രകൃതിയെ വെറുതെ നിരീക്ഷിക്കുമ്പോളല്ല, അതിൽ കൃഷിചെയ്യുമ്പോഴും മീൻപിടിക്കുമ്പോഴും തോണി തുഴയുമ്പോഴും മലയണ്ണാനെ പ്ന്തുടരുമ്പോഴുമാണ്  പ്രകൃതിയെ അറിയുന്നത്. വസ്തുനിഷ്ഠതയെയാണ് തോറോ മാതൃകയാക്കുന്നത് അല്ലാതെ വെറും  കല്പനികതയല്ല. ആ വസ്തുനിഷ്ഠതയെ തോറോ ഒരു മാന്ത്രികവിദ്യയിലെന്ന പോലെ അത്മീയതയാക്കുന്നു.&lt;br /&gt;&lt;br /&gt;കീടാവസ്ഥയിലാണ്  ജീവികൾ തന്റെ ചുറ്റുപാടുകളെ മുഴുവൻ ആഹരിക്കുന്നത്.   പരിപൂർണ്ണതയെന്നാൽ ആർത്തിയിൽ നിന്നുള്ള മോചനം തന്നെയാണ്.കൃമിയുടെ അവസ്ഥയിലുള്ള മനുഷ്യനാണ് മൂക്കറ്റം തിന്നുന്നത്. ഈ ആർത്തിക്കെതിരാണ് തോറോ നിലകൊള്ളുന്നത്. തനിക്കുപേക്ഷിക്കാൻ കഴിയുന്ന വസ്തുക്കളുടെ എണ്ണത്തിന്റെ അനുപാതമനുസരിച്ചാണ് ഒരാൾ സമ്പന്നനാവുന്നത് എന്ന് തോറോ നിരീക്ഷിക്കുന്നുണ്ട്. 'ഒരു കൃഷിക്കാരൻപോലും അയാൾ വിളയിപ്പിച്ച കനികളെ ഡോളറുകളായാണ് കാണുന്നത്' , എന്നാൽ ഒരു പഴത്തിന്റെ മൂല്യം അതാസ്വദിക്കുന്നവനിലാണ്.&lt;br /&gt;&lt;br /&gt;വാൾഡൻ വായിക്കുമ്പോൾ അതൊരു വന്യാനുഭവമാണ്, മനുഷ്യസ്പർശം ഏൽക്കാത്ത അവനവൻ എന്ന കാനനത്തിലേക്കുള്ള യാത്രയും.&lt;br /&gt;&lt;br /&gt;NB: എം കമറുദ്ദീന്റെ വാൾഡൻ പരിഭാഷയുടെ ആമുഖലേഖനത്തോട് പൂർണ്ണമായ കടപ്പാട്.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4287575726375172522-1433277986936175547?l=pusthakappuzhu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pusthakappuzhu.blogspot.com/feeds/1433277986936175547/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4287575726375172522&amp;postID=1433277986936175547' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/1433277986936175547'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/1433277986936175547'/><link rel='alternate' type='text/html' href='http://pusthakappuzhu.blogspot.com/2012/01/blog-post.html' title='ഏകാകിയുടെ വനയാത്ര.'/><author><name>പുസ്തകപ്പുഴു</name><uri>http://www.blogger.com/profile/04077165384079537810</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='30' src='http://3.bp.blogspot.com/_SjhSsrRgLSI/Shv94Sw4OzI/AAAAAAAAACw/K50FsT-ZJsc/S220/bookworm.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-NwAzJxv5VLc/TxWqFTEX_XI/AAAAAAAAAQs/og1y3ZrGZkw/s72-c/thoreau.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4287575726375172522.post-3444615035367691952</id><published>2009-09-05T13:00:00.000+05:30</published><updated>2009-09-05T13:01:23.294+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആര്‍തര്‍ കെസ്‌ല‌ര്‍'/><title type='text'>ആര്‍തര്‍ കെസ്‌ല‌(Arthur Koestler‍)റുടെ 'ഡാര്‍ക്ക്നസ് അറ്റ് നൂണ്‍' (Darkness at Noon)</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_SjhSsrRgLSI/SqITJUVvQpI/AAAAAAAAAEg/FZS8OpmGZp4/s1600-h/arthur+koestler.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 234px; height: 320px;" src="http://1.bp.blogspot.com/_SjhSsrRgLSI/SqITJUVvQpI/AAAAAAAAAEg/FZS8OpmGZp4/s320/arthur+koestler.jpg" alt="" id="BLOGGER_PHOTO_ID_5377881955833430674" border="0" /&gt;&lt;/a&gt;&lt;br /&gt;സഖാവ് അച്ചുതാനന്ദന് പാ‌ര്‍ട്ടി നടപടി നേരിട്ടാല്‍ ഏറിയാല്‍ പാ‌ര്‍ട്ടിയില്‍ നിന്നും പുറത്താകും തനിക്ക് പിന്നിലുണ്ടായിരുന്ന വലിയ ജനവിഭാഗത്തെ നഷ്ടപ്പെട്ടതിലുള്ള ഏകാന്തതയില്‍ വിഷമം കൊണ്ടാനെ അല്ലെങ്കില്‍ ശേഷക്രിയയിലെ കുഞ്ഞയ്യപ്പനെ പോലെ ആത്മഹത്യ ചെയ്താനെ ഏതായാലും പാര്‍ട്ടിയുടെ ആരംഭകാലം മുതലെ മുന്‍‌നിരയിലുണ്ടായിരുന്ന അദ്ദേഹത്തിന് , പാ‌ര്‍ട്ടിയുടെ പിതൃഭൂമിയിലെ &lt;a href="http://en.wikipedia.org/wiki/Grigory_Zinoviev"&gt;സിനവേവ്&lt;/a&gt;, &lt;a href="http://en.wikipedia.org/wiki/Lev_Kamenev"&gt;കമെനേവ്&lt;/a&gt;, &lt;a href="http://en.wikipedia.org/wiki/Nikolai_Bukharin"&gt;ബുക്കാറിന്‍&lt;/a&gt;, &lt;a href="http://en.wikipedia.org/wiki/Leon_Trotsky"&gt;ട്രോട്‌സ്കി &lt;/a&gt;തുടങ്ങിയ ബോള്‍ഷേവിക് വിപ്ലവത്തിന്റെ നേതൃത്തനിരയിലുണ്ടായിരുന്ന അനുഭവം ഏതായലും ഉണ്ടാവുകയില്ലെന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. 1936 - 38 കാലത്ത് സോവിയറ്റ് യൂണിനില്‍ സ്റ്റാലിന്‍ തന്റെ എതിരാളികളെ വകവരുത്തിയ 'ഗ്രേറ്റ് പര്‍ജ്ജ് (മോസ്‌കോ വിചാരണ )' കാലമല്ല ഇതെന്നതും ഇന്ത്യയില്‍ പൊതുവേ സര്‍‌വ്വാധിപത്യത്തിനെതിരെ ഒരു ജനമനസാക്ഷി നിലകൊള്ളുന്നുണ്ടെന്നതും (വീണ്ടു തിരഞ്ഞെടുക്കപ്പെട്ടാലും) ആ ഭാഗ്യത്തിന്റെ വശങ്ങളാണ് . നമ്മുടെ സര്‍‌വ്വാധിപതികള്‍ക്കെതിരെ (ഇന്ദിരാ ഗാന്ധി, കരുണാകരന്‍, നരേന്ദ്രമോഠി...) നമ്മുടെ സഖാക്കള്‍ പുലര്‍ത്തുന്ന ജാകരൂപത സ്വന്തംകാര്യത്തില്‍ ഇല്ലയെന്നത് നിര്‍ഭാഗ്യകരമാണ്.&lt;br /&gt;&lt;br /&gt;ആര്‍തര്‍ കെസ്‌ല‌റുടെ 'നട്ടുച്ചക്കിരുട്ട് ' കമ്മ്യൂണിസ്റ്റ് സര്‍‌വ്വാധിപത്യത്തിനെതിരെയുള്ള  ഇരുപ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_SjhSsrRgLSI/SqITQyJsheI/AAAAAAAAAEo/jAGR5yBGenU/s1600-h/darkness_at_noon_cover.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 196px; height: 320px;" src="http://4.bp.blogspot.com/_SjhSsrRgLSI/SqITQyJsheI/AAAAAAAAAEo/jAGR5yBGenU/s320/darkness_at_noon_cover.jpg" alt="" id="BLOGGER_PHOTO_ID_5377882084095067618" border="0" /&gt;&lt;/a&gt;താം നൂറ്റാണ്ടിലെ മികച്ച കൃതികളിലൊന്നാണ്. ആയിരത്തിതൊള്ളായിരത്തി മുപ്പത്തിയെട്ടുകളില്‍ സോവിയറ്റ് യൂണിനിലെ 'ഗ്രേറ്റ് പര്‍ജ്ജ് (മോസ്കോ ട്രയല്‍)' കാലത്ത് ജയിലില്‍ അടയ്ക്കുന്ന വിപ്ലവകാരിയും പാര്‍ട്ടിയുടെ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ നിക്കോളാസ് റുബഷോവിനെ വിചാരണ നടത്തുന്നതും , റുബാഷോവിന്റെ ഓര്‍മ്മകളിലൂടെ താനും കൂടി പങ്കാളിയായി നേടിയെടുത്ത യൂണിയന്റെ നൃശംസതയുടെ ഇരുണ്ടചിത്രമാണ് കെസ്‌ല‌ര്‍ തന്റെ കൃതിയില്‍ വരച്ചു കാട്ടുന്നത്.&lt;br /&gt;&lt;br /&gt;ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ ജൂതമാതാപിതാക്കളുടെ മകനായി 1905 ലാണ് ആര്‍തര്‍ കെസ്‌ല‌ര്‍ ജനിച്ചത്. വിയന്ന സര്‍‌വ്വകലാശാലയില്‍ ബിരുദപഠനത്തിനായ് ചേര്‍ന്നെങ്കിലും, പഠനം പൂര്‍ത്തിയാക്കതെ സയണിസറ്റ് മൂവ്മെണ്‍റ്റില്‍ ആകൃഷടനായി പലസതീനിലേക്ക് പോവുകയും ഒരു ജര്‍മ്മന്‍ പത്രത്തിന്റെ എഡിറ്ററായി ജോലി നോക്കുകയും ചെയ്തു. പിന്നീട് യൂറോപ്പില്‍ വന്നതിനു ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുക്കുന്നതും പാര്‍ട്ടി മെമ്പറാവുന്നതും. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഫ്രാങ്കോ ഗവണ്‍‌മെന്റിനെതിരെ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെടുകയും മരണശിക്ഷ വിധിക്കപ്പെട്ട് ജയില്‍ കഴിയുകയും ചെയ്തു (ഈ അനുഭവമായിരിക്കണം റുബാഷോവിന്റെ ഏകാന്തതടവിനെ ഉജ്ജ്വലമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്, 'സ്പാനിഷ് ടെസ്റ്റ്മെന്റ്' ലും ഈ കാലയളവിനെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്) . ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ ഇടപെടലുകള്‍ കാരണം അദ്ദേഹം ജയില്‍ മോചിതനായ് . മോസ്‌കോ വിചാരണ കാലത്തോടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും വിട്ടുപോരുകയും പാര്‍ട്ടി സര്‍‌വ്വാധിപത്യത്തിനെതിരെയുള്ള കടുത്ത വിമര്‍ശകനായി മാറുകയുംചെയ്തു. 77 മത്തെ വയസ്സില്‍ പാര്‍ക്കിസണ്‍ രോഗത്താലും ലുക്കീമിയയാലും ശാരീരികമായി വളരെ ബുദ്ധിമുട്ടിലായ അദ്ദേഹം ഭാര്യയോടൊത്ത് ആത്മഹത്യ ചെയ്തു.&lt;br /&gt;&lt;br /&gt;ഒരു ദിവസം രാത്രിയോടെ അറസ്റ്റു ചെയ്യപ്പെടുന്ന റുബാഷോവിനെ ഏകാന്ത വിചാരണതടവുകാരനായി ജയിലിലടയ്ക്കുന്നു. അയാള്‍ക്ക് തന്റെ സഹതടവുകരുമായി ബന്ധപ്പെടുന്നതിന് ഒരു മാര്‍ഗവുമില്ല. എങ്കിലും തന്റെ പഴയ ബോള്‍ഷേവിക് വിപ്ലവഒളിവ് കാലത്തിലെ അനുഭവത്തിന്റെ സഹായത്തോടെ സഹതടവുകാരന്റെ ഭിത്തിയില്‍ മുട്ടലി (മുട്ടലിലെ ആവര്‍ത്തനത്തെ വ്യത്യസ്തതമായ ഒരോ അക്ഷരമാക്കി മനസ്സിലാക്കിയാണ് അവര്‍ കൊച്ചു കൊച്ചു സന്ദേശങ്ങള്‍ കൈമാറുന്നത് ) ലൂടെ അവര്‍ പരസ്പരം സംസാരിക്കുന്നത്.&lt;br /&gt;&lt;br /&gt;ബോള്‍ഷേവിക് വിപ്ലവത്തിലെ നേതൃത്തിലുണ്ടായിരുന്ന റുബാഷോവ്, പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷം, മറ്റുള്ള രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തു വിളയിപ്പിക്കാനായി വിദേശരാജ്യങ്ങളില്‍ സോവിയറ്റിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുകയായിരുന്നു. അങ്ങനെ പ്രവര്‍ത്തിക്കുന്നതിനിടയില്‍ അയാള്‍ക്ക് പാര്‍ട്ടിയുടെ നയപരിപടിയായ് സഹകരിച്ച് പോകാത്ത ആദര്‍ശധീരരായ പല സഖാക്കളേയും ബലികൊടുക്കേണ്ടി വന്നിട്ടുണ്ട്. ജര്‍മ്മനിയില്‍ വെച്ച് യുവാവായ റിച്ചാര്‍ഡിനേയും ഡറ്റില്‍ വെച് കൊച്ചു ലോവ്യയേയും പിന്നീട് തന്റെ തന്നെ സെക്രട്ടറിയായിരുന്ന അര്‍ലോവയേയും മറ്റും. ഇവരെയെല്ലാം താന്‍ വഞ്ചിക്കുകയായിരുന്നു വെന്നത് റുബാഷോവിനെ വല്ലാതെ പീഢിപ്പിച്ചുകൊണ്ടിരുന്നു. അര്‍ലോവയുമായി താന്‍ പുലര്‍ത്തിയിരുന്ന പ്രേമബന്ധത്തില്‍ പോലും അവളെ നിര്‍ണായക നിമിഷത്തില്‍ സഹായിക്കാതെ നിന്ന തനിക്ക് അവുരുടെതിനു സമാനമായ അവസ്ഥയാണ് വന്നിരിക്കുന്നതെന്ന ബോധം റുബാഷോവിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. അന്നെല്ലാം താന്‍ കൈകൊണ്ട പര്‍ട്ടിയുടെ ദയാരഹിതമായ യുക്തിയുടെ നിലപാട് തന്നെയല്ലേ ഇന്ന് തനിക്കെതിരേയും തിരിഞ്ഞിരിക്കുന്നതെന്ന ബോധവുമയാള്‍ക്കുണ്ട്.&lt;br /&gt;&lt;br /&gt;നോവലിലെ സര്‍‌വ്വാധിപതിയെ നമ്പര്‍ വണ്‍ എന്നാണ് എല്ലാവിടെയും സംബോധനചെയ്യുന്നത് . ഒരിടത്തും നോരിട്ട പ്രത്യക്ഷപ്പെടാത്ത നമ്പര്‍ വണ്‍ സ്റ്റാലിന്റെ മാതൃകയിലാണ് നോവലിസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. റുബാഷോവിനെ വിചാരണ ചെയ്യുവാന്‍ എത്തുന്നത് അയാളുടെ പഴയ സുഹൃത്തായ ഇവാനോവാണ്. പര്‍ട്ടിയിലെ പഴയ തലമുറയില്‍ പെട്ട ഇവാനോവിന് റുബാഷോവിനെ രക്ഷിക്കണമെന്നുള്ളതിനാല്‍, അയാള്‍ റുബാഷോവിനെ പാര്‍ട്ടിയുടെ ലൈനില്‍ തന്നെ കൊണ്ടു വരുന്നതിനായി ഉപദേശിക്കുകയും അല്പ്പം കൂടി സമയം നല്‍ക്കുകയും ചയ്യുന്നു. എന്നാല്‍ എത്രയും വേഗം നമ്പര്‍ വണിന്റെ ആഗ്രഹം നടത്തുന്നതിനായി പാര്‍ട്ടിയിലെ പുത്തന്‍‌കുറ്റ്നായ ഗ്ലെറ്റ്കിനെ വിചാരണ നടത്തുന്നതിനായുള്ള അധിക്കരം നല്‍ക്കുകയും, റുബാഷോവിനോട് കൂടുതല്‍ സൗമ്യത കാട്ടിയതിന് ഇവാനോവിന് നടപടി (മരണം) നേരിടുകയും ചെയ്യുന്നു. പ്രതിവിപ്ലവത്തിനും നമ്പര്‍ വണ്ണിനെ വധിക്കുന്നതിനായും ഗൂഢാലോചന നടത്തിയെന്നതാണ് റുബാഷോവ് നേരിടേണ്ടി വരുന്ന ആരോപണം. നമ്പര്‍ വണ്ണിനെ വധിക്കുന്നതിനായി റുബാഷോവിന് മുന്‍പില്‍ അദ്ദേഹത്തിന്റെ സുഹൃത്തായ സഖാവിന്റെ മകനെയാണ് സാക്ഷിയായി അവതരിപ്പിക്കുന്നത്. ഒരിക്കല്‍ വിദേശത്ത് വച്ച് അയാളെ ഒരു സല്‍ക്കാരത്തിനിടയില്‍ കണ്ടതായി റുബാഷോവ് ഓര്‍ത്തെടുക്കുന്നുണ്ട് അന്ന് താന്‍ പാര്‍ട്ടിയുടെ പോക്കില്‍ ആകുലനായി സുഹൃത്തിനോട് എന്തോ ഒന്ന് പുലമ്പിയിരുന്നോ ?&lt;br /&gt;&lt;br /&gt;&lt;br /&gt;നോവലിന്റെ അവസാനത്തില്‍ റുബാഷോവ് , തലയിലേക്ക് നിറയൊഴിച്ചു കൊണ്ടുള്ള തന്റെ മരണത്തെ ഏറ്റവും സൗമ്യതയോടെ നേരിടുന്ന ഹൃദയസ്‌പൃക്കായ രംഗം അവതരിപ്പിക്കുന്നു.&lt;br /&gt;പാര്‍ട്ടിയുടെ ലൈനില്‍ നിന്നും വ്യതിചലിക്കുന്നവരെ പ്രതിവിപ്ലവകാരിയായും, വര്‍ഗ്ഗവഞ്ചകരായും പിന്നീട് പിത്രുഭൂമിയിലെ രാജ്യദ്രോഹിയായും ചിത്രീകരിച്ച് ഈ നടപടിയെ പാര്‍ട്ടിയുടെ പ്രചരണതന്ത്രത്തിനു ഉപകരണമാക്കി മാറ്റുന്നതെങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചു കാണിച്ചു തരുന്നു.&lt;br /&gt;&lt;br /&gt;എം സുകുമാരന്റെ ശേഷക്രിയയിലെ കുഞ്ഞയ്യപ്പന്‍ തന്റെ അത്മഹത്യകുറിപ്പില്‍ "ഒരു റൊമാന്‍റിക്ക് റവല്യൂഷണറിയായിത്തീരാതിരിക്കന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ചരിത്രം ആവര്‍ത്തിക്കരുതല്ലോ" എന്ന് കുറിക്കുന്നുണ്ട്. റുബാഷോവ്മാരുടെ മായ്ക്കപ്പെട്ടു കളയുന്ന ചരിത്രത്തെ കെസ്‌ല‌ര്‍ ഭാഷയിലൂടെ പുനര്‍നിര്‍മ്മിക്കുകയാണ്. മനുഷ്യ നന്മക്കായി നിര്‍മ്മിക്കപ്പെടുന്ന പ്രത്യയശാസ്ത്രങ്ങള്‍ അതിന്റെ തന്നെ സന്തതികളോട് എത്രമാത്രം നിഷ്ഠൂരമായി മാറുന്നുവെന്ന് ഈ നോവല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;കടപ്പാട്: (കൂടുതല്‍ വായനയ്ക്കു)&lt;br /&gt;&lt;a href="http://en.wikipedia.org/wiki/Arthur_Koestler"&gt;ആര്‍തര്‍ കെസ്‌ല‌ര്‍&lt;/a&gt;&lt;br /&gt;&lt;a href="http://en.wikipedia.org/wiki/Darkness_at_Noon"&gt;ഡാര്‍ക്ക്നസ് അറ്റ് നൂണ്‍&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4287575726375172522-3444615035367691952?l=pusthakappuzhu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pusthakappuzhu.blogspot.com/feeds/3444615035367691952/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4287575726375172522&amp;postID=3444615035367691952' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/3444615035367691952'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/3444615035367691952'/><link rel='alternate' type='text/html' href='http://pusthakappuzhu.blogspot.com/2009/09/arthur-koestler-darkness-at-noon.html' title='ആര്‍തര്‍ കെസ്‌ല‌(Arthur Koestler‍)റുടെ &apos;ഡാര്‍ക്ക്നസ് അറ്റ് നൂണ്‍&apos; (Darkness at Noon)'/><author><name>പുസ്തകപ്പുഴു</name><uri>http://www.blogger.com/profile/04077165384079537810</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='30' src='http://3.bp.blogspot.com/_SjhSsrRgLSI/Shv94Sw4OzI/AAAAAAAAACw/K50FsT-ZJsc/S220/bookworm.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_SjhSsrRgLSI/SqITJUVvQpI/AAAAAAAAAEg/FZS8OpmGZp4/s72-c/arthur+koestler.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4287575726375172522.post-2293375602585795314</id><published>2009-06-07T20:44:00.005+05:30</published><updated>2009-06-07T20:51:50.239+05:30</updated><category scheme='http://www.blogger.com/atom/ns#' term='യുക്കിയോ മിഷിമ'/><title type='text'>യുക്കിയോ മിഷിമയുടെ (Yukio Mishima) 'മുഖപടത്തിന്റെ കുബസാരങ്ങള്‍' (Confessions of a Mask)</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_SjhSsrRgLSI/SivZuEj7atI/AAAAAAAAADY/JSo2DxsfgAk/s1600-h/medium_mishima.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 240px; height: 362px;" src="http://1.bp.blogspot.com/_SjhSsrRgLSI/SivZuEj7atI/AAAAAAAAADY/JSo2DxsfgAk/s400/medium_mishima.jpg" alt="" id="BLOGGER_PHOTO_ID_5344604768326871762" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രണത ബുക്സിന്റെ ' ആത്മഹത്യ ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക് ' എന്ന പുസ്തകത്തിലെ 'ഉടലില്‍ മരണം കൊത്തിയ വചനം' എന്ന മിഷിമയുടെ ആത്മഹത്യയേയും, എഴുത്തിനേയും, ജീവിതത്തേയും കുറിച്ചുള്ള ലേഖനം വായിച്ചതു മുതല്‍ യുക്കിയോ മിഷിമയുടെ (Yukio Mishima) 'മുഖപടത്തിന്റെ കുബസാരങ്ങള്‍' (Confessions of a Mask) വായിക്കാന്‍ ലൈബ്രറിയില്‍ അന്വേഷിച്ചിരുന്നു, എന്നാല്‍ പിന്നീട് വളരെ നാളുകള്‍ക്ക് ശേഷം, ഈ അടുത്ത കാലത്താണ് അത് ലൈബ്രറിയില്‍ നിന്നും കിട്ടിയത്. തുറന്നെഴുത്തിന്റെ ആപല്‍ക്കരമായ സത്യസന്ധതക്കു മുന്നില്‍ നമ്മളെ പകച്ചിരുത്തുന്ന അപൂര്‍‌വ്വം കൃതികളിലൊന്ന്. വിചിത്രകല്‍‌പനകളിലും വിഭ്രാമകഭാവനകളിലൂടെയും ,  ലൈം‌ഗിക ബന്ധത്തെ കുറിച്ചുള്ള ജൈവികമായ അറിവുകളും, അനുഭവങ്ങളും ഒരു കൗമാരക്കാരനെ എത്രമാതം അസ്വസ്തപ്പെടുത്തുന്നു എന്നു മിഷിമ ഇതില്‍ വരച്ചുകാട്ടുന്നു.&lt;br /&gt;&lt;br /&gt;മുഖപടത്തിന്റെ കുബസാരങ്ങള്‍ എന്ന മിഷിമയുടെ ആത്മകഥാപരമായ നോവല്‍ അവതരിപ്പിക്കുന്നത്  കൊചാന്‍ എന്ന കൗമാരക്കാരനായ ആഖ്യാതാവിലൂടെയാണ് . പ്രഥമപുരുഷനിലൂടെ (ഞാന്‍, എന്റെ ) കൊചാന്‍ തന്റെ കൗമാരത്തിലെ സ്വയംഭോഗത്തെ കുറിച്ചും, സ്വവര്‍ഗപ്രേമത്തെ കുറിച്ചും,  സ്ത്രീ ബന്ധത്തെ കുറിച്ചും തുറന്നെഴുതുകയാണ് . അതിലെ വിചിത്രകല്പനകള്‍ നമ്മുടെയെല്ലാം കൗമാരത്തിലെ സ്വപ്നങ്ങളേയും മനോരാജ്യങ്ങളേയും കൊഴുപ്പിച്ച് ചീറ്റിതെറിപ്പിച്ച ക്ഷീരവര്‍ണ്ണ പശ്ചാതലത്തില്‍ വരച്ചിട്ട ചിത്രങ്ങള്‍ തന്നെ. സ്വയംഭോഗ ചരിത്രങ്ങള്‍ , മരണത്തോടുള്ള ആസക്തി, സ്വവര്‍ഗ്ഗപ്രേമം, സ്ത്രീ ബന്ധങ്ങള്‍ ഇതിലൂടെയാണ് കൊചാന്‍ മുഖമൂടികള്‍ക്കുള്ളില്‍ ഇരുന്നു കൊണ്ട് തന്റെ കുംബസാര രഹസ്യങ്ങള്‍ അവതരിപ്പിക്കുന്നത്. യുദ്ധാനന്തര ജപ്പാനില്‍ ഒരു സ്വവര്‍ഗ്ഗപ്രേമി നേരിടുന്ന സാമൂഹിക ഭ്രഷ്ട് മറികടക്കുന്നതിന് മുഖപടങ്ങള്‍ അണിയേണ്ടതിന്റെ ഗതികേടിനെ മനോഹരമായി മിഷിമ തന്റെ കൊചാനിലൂടെ അവതരിപ്പിക്കുകയാണ്. ഒരോ നിമിഷവും ഈ മുഖപടമണിയുന്ന മലയാള സമൂഹത്തിന് കൊചാന്റെ നൊമ്പരമറിയണമെന്നില്ല , നമുക്ക് സ്വന്തം മുഖം തന്നെ മുഖപടമായി എന്നേ മാറിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അച്ഛന്റെ പഠനമുറിയിലെ അലമാരിയില്‍, ചിത്രകലയുമായി ബന്ധപ്പെട്ട പഴയ പുസ്തകങ്ങള്‍ പരതുന്നതിനിടെ , വൃക്ഷത്തില്‍ ക്രൂശിതനായി, രക്തസാക്ഷിയായ വിശുദ്ധനാ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_SjhSsrRgLSI/SivZ1JGo50I/AAAAAAAAADg/GZc9xWSsphg/s1600-h/aCIMG1660.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 143px; height: 207px;" src="http://2.bp.blogspot.com/_SjhSsrRgLSI/SivZ1JGo50I/AAAAAAAAADg/GZc9xWSsphg/s400/aCIMG1660.jpg" alt="" id="BLOGGER_PHOTO_ID_5344604889805285186" border="0" /&gt;&lt;/a&gt;യ സെബാസ്റ്റ്യന്റെ ചിത്രം കണ്ണില്‍പെട്ട കൊചാന്‍ (മിഷിമ ?) , അമ്പേറ്റ് ശരീരത്തിലെ മുറിവുനാഴങ്ങളില്‍ നിന്നും ഒഴുകുന്ന രക്തം കണ്ട് , അന്നാദ്യമായി സ്വയംഭോഗം ചെയ്തു. തന്റെ പ്രായത്തിലുള്ള കൗമാരക്കാര്‍ (സ്വയംഭോഗം ) എന്തു ചെയ്യുന്നുണ്ടെന്നറിയാന്‍ ക്ലാസിക്ക് നോവലുകള്‍ ആര്‍ത്തിയോടെ വായിച്ച കാലത്തെ കുറിച്ച് കൊചാന്‍ പറയുമ്പോള്‍ ഒരു വല്ലായ്മയോടെ വായനക്കാരനും ആ ഇരുളടന ദിനങ്ങളെ കുബസാരപ്പെട്ടു പോയെക്കാം.&lt;br /&gt;&lt;br /&gt;യുദ്ധകാലത്ത്  മരണത്തെ വല്ലാത്ത ധീരപ്രവര്‍ത്തിയായി കരുതുകയും, എന്നാല്‍ മരണത്തിന്റെ ശംബളമായ പട്ടാളത്തിലേക്കുള്ള ആളെടുപ്പു സമയത്ത് , അസുഖബാധിതനാണെന്ന് ഡോക്ടറുടെ കള്ള ശുപാര്‍ശ ഉണ്ടാക്കുന്നതിന് ഒടിനടന്ന തന്റെ ഭീരുത്വത്തെ കൊചാന്‍ (മിഷിമ ?) അനാവരണം ചെയ്യുന്നുണ്ട്. പിന്നിട് മിഷിമ ഹരാ-കിരി നടത്തിയത് , താന്‍ ഒരു ഭീരുവല്ലെന്നു തെളിയിക്കാനുള്ള ശ്രമം തന്നെയായിരിക്കണം.  മരണത്തെ കുറിച്ചുള്ള വന്യവും വിചിത്രവുമായ പകല്‍കിനാവിനെ കുറിച്ച് കൊചാന്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. ഒരു രഹസ്യസങ്കേതത്തില്‍ കൊചാനായി വിഭവങ്ങളൊരുക്കുന്നു. ഇതിനിടെ തന്റെ സഹപാഠിയെ പാചകക്കാരന്‍ മുകളിലുള്ള അടുക്കളയിലേക്കു കൊണ്ടു പോകൂന്നു, പിന്തുടര്‍ന്ന കൊചാന്‍ കാണുന്നത് തന്റെ സഹപഠിയെ പാചകക്കാരന്‍ നഗ്നനാക്കി കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുന്നതാണ്. എന്നിട്ട് ആ ശരീരം കൊചാനുമുന്നില്‍ തീന്മേശക്കുമുകളില്‍ കിടത്തുന്നു. മൂര്‍ച്ചയേറിയ കത്തിയാല്‍ ആ ശരീരം കഷണങ്ങളായി മുറിച്ചെടുക്കുന്നു...!!!&lt;br /&gt;&lt;br /&gt;കൊചാന്റെ ശരീരത്തോടുള്ള പ്രേമത്തിന്റെ ഭാഗമായിട്ടാണ് സ്വവര്‍ഗ്ഗപ്രേമത്തിലേക്ക് നിങ്ങുന്നത്. ക്ലാസ്സിലെ അവസാന ബഞ്ചില്‍ ഇരിക്കുന്ന ക്ലസ്സിലെ മുതിര്‍ന്ന (പല വര്‍ഷം ഒരേ ക്ലാസ്സില്‍ ഇരിക്കുന്ന ) സഹപാഠിയായ ഒമിയുടെ പേശികളുടെ ദൃഢതയും , കളികളേയും ജിംനേഷയവും നിയന്ത്രിക്കുന്ന തന്‍പോരിമയും അവനോടുള്ള ആരാധനയായി തീരുന്നു. കൊചാന്‍ ദിവസങ്ങളോളം അവനെ പിന്തുടരുകയും പിന്നീട് ആ പിന്തുടരല്‍ അവനോടുള്ള പ്രേമത്തിലേക്കും വഴിവെയ്ക്കുന്നു.&lt;br /&gt;&lt;br /&gt;ഇതേ കലയളവില്‍ മറ്റൊരു സഹപാഠിയുടെ സഹോദരിയുമായി കൊചാന്‍ അടുക്കുന്നുണ്ട്. അത് വിവാഹബന്ധത്തോളം നീളുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിവാഹ ആലോചന സമയത്ത് ഒരു തരം നിസംഗതയോടെ പെരുമാറുന്ന കൊചാന്‍ ഈ നിസംഗത അവളെ മറ്റൊരാള്‍ വിവാഹം കഴിക്കാന്‍ ഇടവരുമെന്നറിഞ്ഞിട്ടും തുടരുകയും വിവാഹബന്ധത്തില്‍ നിന്നും ഒഴിയാനുള്ള അവസരവും ഒരുക്കുന്നു. പിന്നീട് അവളെയും ഭര്‍ത്താവിനേയും അഭിമുഖികരിക്കുന്നതിനും അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല. അതു പോലെ ഒരു വേശ്യയുമായി കൊചാന്‍ ബന്ധപ്പെടുന്നുണ്ട് , ആ അവിഹിത ബന്ധവും ഒരു പരാജയമായി മാറുകയായിരുന്നു.&lt;br /&gt;&lt;br /&gt;ജപ്പാന്റെ സാഹിത്യചരിത്രത്തില്‍ കൊടുങ്കാറ്റൂതിയ 'കണ്‍ഫെഷന്‍സ് ഓഫ് എ മാസ്ക്' 1949ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുരുഷശരീരത്തോടുള്ള വിഭ്രാമകമായ ആസ്ക്തിയും സ്വവര്‍ഗരതിയും ജ്വലിച്ചുനിന്ന ആ നോവല്‍ യഥാസ്ഥിക മന്‍സ്സുകളെ പൊള്ളിച്ചു. ജപ്പാന്‍നിസ് ഭാഷാസാഹിത്യത്തിലെ ആദ്യ നൊബേല്‍ പുരസ്കാരജേതാവായ യസുനാരി കവാബാത്ത ഈ രചനയെ പ്രകീര്‍ത്തിച്ച് ' മിഷിമ : 1950 കളുടെ പ്രതീക്ഷ ' എന്ന ലേഖനം എഴുതിയതോടെ ജപ്പാന്‍ സാംസ്കാരിക മണ്ഡലത്തില്‍ മിഷിമയ്ക്കു സ്വീകാരികത ലഭിക്കുകയും, ചൂടുപിടിച്ച ചര്‍ച്ചയ്ക്കു വഴിവെയ്ക്കുകയും ചെയ്തു. പിന്നീട് ആത്മഹത്യ ചെയ്യുബോഴേക്കും ജപ്പാനിസ് സാഹിത്യത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറിയിരുന്നു മിഷിമ.&lt;br /&gt;&lt;br /&gt;ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനായി 1925ല്‍ ടോക്യോവിലാണ് ഹിരേക കിമിതക എന്ന യുകിയോ മിഷിമ ജനിക്കുന്നത്. മകന്‍ സാഹിത്യരചനയിലേര്‍പ്പെടുന്നത് ഇഷ്ടമല്ലാതിരുന്ന പിതാവിനെ പേടിച്ചാണ് മിഷിമ എന്ന തൂലിക നാമത്തില്‍ എഴുതുവാന്‍ ഇടയായത്. മിഷിമയുടെ കുട്ടിക്കാലം മുത്തശ്ശിയുടെ കൂടെയായിരുന്നു. അവര്‍ തന്റെ പൂര്‍‌വികരായ സാമുറായിമാരുടെ സാഹസികവീര്യം കുഞ്ഞു മിഷിമയില്‍ കുത്തിവെച്ചു.&lt;br /&gt;&lt;br /&gt;യുവാവായിരിക്കുമ്പോള്‍ തന്നെ വാര്‍ധക്യത്തിന് സ്പര്‍ശിക്കാന്‍ കഴിയാത്ത കരുത്തന്‍ ശരീരം തനിക്കുണ്ടാവണമെന്ന നിര്‍ബന്ധബുദ്ധിയില്‍ അദ്ദേഹം ബോഡിബില്‍ഡിം‌ഗ് തുടങ്ങി. കരാട്ടെ, കെന്‍‌ഡോ തുടങ്ങിയ ആയോധനമുറകള്‍ അഭ്യസിക്കുകയും ചെയ്തിരുന്നു. സാമ്രാജ്യത്വ ജപ്പാന്റെ രാജ്യസ്നേഹത്തില്‍ ആകൃഷ്ടനായിരുന്നു മിഷിമ. സാമുറായിമാരുടെ ആചാരാനുഷ്ഠാനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ 1968 ല്‍ ഷീല്‍ഡ് സൊസൈറ്റി സ്ഥാപിച്ചു. നൂറോളം യുവാക്കളുടെ ഒരു സ്വകാര്യ സേനയായിരുന്നു ഇത്.&lt;br /&gt;&lt;br /&gt;1970 നവംബര്‍ 25ന്  ടോക്യോവിലെ സൈനിക ആസ്ഥാനം അദ്ദേഹവും കൂട്ടാളികളും കൂടി പിടിച്ചടക്കി. യുദ്ധത്തിന് മുമ്പ് ഉണ്ടായിരുന്ന വീരസാഹസികാദര്‍ശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ നിരാശനായ മിഷിമ ആത്മരക്ഷസേന ആസ്ഥാനത്തിനു മുന്നില്‍ വന്ന് തന്റെ കുട്ടാളികളെ അതിസംബോധന ചെയ്തനു ശേഷം ഹരാ-കിരി അഥവ സെപ്പുകു നടത്തി. മിഷിമയും സഹായിയായ മോറിറ്റയും സെപ്പുകു അനുഷ്ഠിക്കുകയായിരുന്നു. 25 കാരനായ മോറിറ്റ മുന്നുതവണ മിഷിമയുടെ ശിരച്ഛേദം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഒടുവില്‍ ഹിരൊയസു കോഗയാണ് മിഷിമയുടെ തല വെട്ടിയത്.  മിഷിമയെപ്പോലെ വയര്‍ കുത്തിപ്പിളര്‍ന്ന മോറിറ്റയുടെ ശിരസ്സും കോഗ തന്നെ വാള്‍കൊണ്ട് അറുത്തെറിഞ്ഞു.&lt;br /&gt;&lt;br /&gt;ആത്മഹത്യയുടെ ഏറ്റവും വേദനാജനകമായ രീതിയാണ് ഹരാ-കിരി അഥവാ സെപ്പുകു. വയര്‍ പിളര്‍ക്കുക എന്നതാണ് ഇതിനര്‍ഥം. ജപ്പാനിലെ പരമ്പരാഗത യോദ്ധാക്കളായ സാമുറായികളുടെ അനുഷ്ഠാനമരണ രീതിയാണിത്. മരിക്കാനൊരുങ്ങുന്ന ആള്‍ക്ക് ഒരു സഹായി ഉണ്ടാകും, കൈഷാകു എന്നാണു അയാള്‍ അറിയപ്പെടുന്നത് . ആത്മഹത്യചെയ്യുന്ന ആള്‍ വാള്‍ തന്റെ വയറില്‍ കുത്തികയറ്റിയതിനു ശേഷം വലത്തോട്ടും ഇടത്തോട്ടും പിളര്‍ക്കും, അതിനു ശേഷം കൈഷാകു (സഹായി)  ആത്മഹത്യചെയ്യുന്ന ആളുടെ തലവെട്ടിമാറ്റും.&lt;br /&gt;&lt;br /&gt;മരണത്തോടുള്ള കാലപനികമായ അഭിനിവേശം പ്രകടമാക്കുന്ന മിഷിമയുടെ 'മുഖപടത്തിന്റെ കുബസാരങ്ങള്‍' സാംസ്കാരിക മുഖ്യധാരക്ക് പുറത്തുള്ള ഒരു വ്യക്തിയുടെ സ്വത്വാവിഷ്കാരമാണ്. നമുടെ വീരഗാഥകള്‍ക്ക് പുറത്തുള്ളതാണ് മിഷിമയുടെ ജീവിതവും സാഹിത്യവും. സാഹിത്യത്തിനെ ആദര്‍ശത്തിന്റെയും ധാര്‍മ്മികത്തയുടേയും വിളംബര പ്രഖ്യാപനമായിരിക്കണമെന്നു പ്രസംഗിക്കുന്ന സാംസകാരിക നായകന്മാര്‍ക്ക് ഇത്തരം കൃതികള്‍ ഇഷ്ടപ്പെടമെന്നില്ല. മലയാളത്തില്‍ ബഷീറിന്റെ 'ശബ്ദങ്ങള്‍' മാത്രമായിരിക്കും ഒരു പക്ഷേ വിദൂരമായ അടുത്തു നില്‍ക്കുന്ന കൃതി.&lt;br /&gt;&lt;br /&gt;കടപ്പാട്: (കൂടുതല്‍ വായനയ്ക്കു)&lt;br /&gt;&lt;br /&gt;' ആത്മഹത്യ ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക് ' എന്ന പുസ്തകത്തിലെ 'ഉടലില്‍ മരണം കൊത്തിയ വചനം' എന്ന മിഷിമയെ കുറിച്ചുള്ള ലേഖനം&lt;br /&gt;&lt;a href="http://en.wikipedia.org/wiki/Yukio_Mishima"&gt;വിക്കി പേജ്ജ്&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4287575726375172522-2293375602585795314?l=pusthakappuzhu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pusthakappuzhu.blogspot.com/feeds/2293375602585795314/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4287575726375172522&amp;postID=2293375602585795314' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/2293375602585795314'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/2293375602585795314'/><link rel='alternate' type='text/html' href='http://pusthakappuzhu.blogspot.com/2009/06/yukio-mishima-confessions-of-mask.html' title='യുക്കിയോ മിഷിമയുടെ (Yukio Mishima) &apos;മുഖപടത്തിന്റെ കുബസാരങ്ങള്‍&apos; (Confessions of a Mask)'/><author><name>പുസ്തകപ്പുഴു</name><uri>http://www.blogger.com/profile/04077165384079537810</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='30' src='http://3.bp.blogspot.com/_SjhSsrRgLSI/Shv94Sw4OzI/AAAAAAAAACw/K50FsT-ZJsc/S220/bookworm.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_SjhSsrRgLSI/SivZuEj7atI/AAAAAAAAADY/JSo2DxsfgAk/s72-c/medium_mishima.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-4287575726375172522.post-5953773583155211475</id><published>2009-05-25T19:11:00.005+05:30</published><updated>2009-06-08T17:23:41.810+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഫെര്‍നാന്‍ഡൊ പെസ്സോ'/><title type='text'>ഫെര്‍നാഡോ പെസ്സോ (Fernando Pessoa) യുടെ അശാന്തതയുടെ പുസ്തകം (The Book of Disquiet)</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_SjhSsrRgLSI/Siz7omGVo9I/AAAAAAAAADo/jYNCO-gcfXs/s1600-h/fernando_pessoa.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 273px; height: 324px;" src="http://2.bp.blogspot.com/_SjhSsrRgLSI/Siz7omGVo9I/AAAAAAAAADo/jYNCO-gcfXs/s400/fernando_pessoa.jpg" alt="" id="BLOGGER_PHOTO_ID_5344923532622406610" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഫെര്‍നാഡോ പെസ്സോയുടെ അശാന്തതയുടെ പുസ്തകം പോലൊന്ന് ഞാന്‍ ഇതു വരെ വായിച്ചിട്ടില്ല. എറണകുളത്ത് ഇംഗ്ലിഷ് പുസ്തകങ്ങളുടെ കട (റാന്തല്‍) തുടങ്ങുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ചടങ്ങില്‍, ഞാന്‍ ആകസ്മികമായി പങ്കെടുക്കാന്‍ ഇടയായി. അവിടെ വെച്ച് വൈക്കം മുരളി സാര്‍ , ഭാഗ്യത്തിനാണ് ഈ പുസ്തകം (The Book of Disquiet) ഇവിടെയുള്ളതെന്നും, ഒരു സംശയവും കൂടാതെ പുസ്തകം വാങ്ങിച്ചോളാനും പറഞ്ഞു. ഇംഗ്ലിഷ് പുസ്തകങ്ങള്‍ക്ക് വില കൂടുതലായതിനാല്‍ അല്പ്പം മടിയോടെയാണ് ഞാനത് വാങ്ങിച്ചത്&lt;br /&gt;&lt;br /&gt;1888 ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് ഫെര്‍നാന്‍ഡൊ പെസ്സോ ജനിക്കുന്നത്. അധുനിക പോര്‍ച്ചുഗീസ് ഭാഷയില്‍ ആധുനികതയുടെ വികാസത്തില്‍ പ്രമുഖ പങ്കുവഹിച്ച പെസ്സോ . ജീവിച്ചിരുന്ന കാലത്ത് അധികം പ്രസിദ്ധനായിരുന്നില്ല. അപരനാമങ്ങളിലാണ് പെസ്സോ കൂടുതലും എഴുതിയിരുന്നത്. എന്നാല്‍ പെസ്സൊ തന്റെ തൂലികനാമങ്ങളാണ് അതെന്ന് സമ്മതിക്കുമായിരുന്നില്ല അതെല്ലാം എഴുത്തുകാരനിലെ അപരന്‍ മാരാണെന്നും അവര്‍ക്കെല്ലാം വേറിട്ടതും ഭിന്നവുമായ വ്യക്തിത്വമുണ്ടെന്നു തോന്നുന്ന രിതിയിലുള്ള എഴുത്ത് . റിക്കാര്‍ഡോ റിയസ്, ആല്‍ബര്‍ട്ടോ കയീറോ, അല്വരോ ഡി കാമ്പോസ്, ബര്‍നാഡൊ സൊയെറസ് തുടങ്ങിയ നാമങ്ങളെല്ലാം അദ്ദേഹത്തിന്റെ അപരന്മാരാണ്. പെസ്സോ അപരവ്യക്തിത്വങ്ങളെ സൃഷ്ടിക്കുക മാത്രമല്ല ചെയ്തത് അവര്‍ക്കെല്ലാം അവരുടെതായ ലോകവീക്ഷണവും തത്ത്വചിന്തയും ജീവചരിത്രവും നല്‍കി, ഒന്നിനൊന്ന് വ്യത്യസ്തമായവ. വ്യത്യസ്ത ഭാഷാരീതിയും ശൈലിയും പ്രസ്ഥാനാഭിമുഖ്യവുമുള്ളവര്‍. ഒരാള്‍ കാല്പനികാണെങ്കില്‍, മറ്റെയാള്‍ യഥാസ്ഥികന്‍. ഒരാള്‍ വിശ്വാസിയാണെങ്കില്‍ മറ്റെയാള്‍ അവിശ്വാസിയും വിപ്ലവകാരിരയും . പ്രകൃതിവാദികള്‍, ജീവിതം അഘോഷിച്ചു തീര്‍ക്കുന്നവര്‍, സദാ വാചാലര്‍, മൗനികള്‍. പൊസ്സോയിലെ എഴുത്തുകാരന്‍ പലരായിപ്പിരിഞ്ഞു, അതിനിടയില്‍ സ്വന്തം പേരിലും എഴുതി.&lt;br /&gt;&lt;br /&gt;1935 ല്‍ നാല്പത്തിയേഴാം വയസ്സില്‍ പെസ്സോ മരിക്കുമ്പോള്‍, ലിസ്ബണിലെ അദ്ദേഹത്തിന്റെ മുറിയില്‍ കണ്ടെത്തിയ ട്രങ്ക് പെട്ടിയില്‍ ഇരുപത്തിയയ്യായിരത്തോളം അപ്രകാശിത രചനകള്‍&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_SjhSsrRgLSI/Shqgf6_VCII/AAAAAAAAACk/Z1fjqx_APbc/s1600-h/md1852427582.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 125px; height: 192px;" src="http://1.bp.blogspot.com/_SjhSsrRgLSI/Shqgf6_VCII/AAAAAAAAACk/Z1fjqx_APbc/s400/md1852427582.jpg" alt="" id="BLOGGER_PHOTO_ID_5339756778472409218" border="0" /&gt;&lt;/a&gt; ഉണ്ടായിരുന്നു. അത് മുഴുവനും സാഹിത്യത്തിലെ വന്യമായ ദ്വീപുകള്‍ പോലെ മനോഹരമായവ. ഡയറിക്കുറിപ്പുകള്‍, കവിതകള്‍, അയക്കപ്പെടാത്ത കത്തുകള്‍, കഥാശകലങ്ങള്‍, തത്വചിന്തകള്‍, അനുഭവകുറിപ്പുകള്‍. അതില്‍ നിന്നും തിരഞ്ഞെടുത്ത കുറിപ്പുകളാണ് അശാന്തതയുടെ പുസ്തകമായി പിന്നിട് പുറത്തു വന്നത്.&lt;br /&gt;&lt;br /&gt;പെസ്സോവിന്റെ ബര്‍നാഡൊ സൊയെറസ്  എന്ന അപരന്റെ കുറിപ്പുകളായിട്ടാണ് അശാന്തതയുടെ പുസ്തകം സമാഹരിച്ചിരിക്കുന്നത്. ലിസ്ബണിലെ റൂത്ത് ഡോസ് ഡെറഡോറസില്‍ ഒരു പുസ്തകശാലയിലെ കണക്കെഴുത്തുകാരാനാണ്  സൊയെറസ് . അയാള്‍ക്ക് എവിടേയും പോകാനില്ല, ആരേയും കാണാനില്ല. പുസ്തകം വായനയില്‍ താത്പര്യമില്ല, വിരസത അയാളെ പൊതിഞ്ഞിരിക്കുന്നു. അത്താഴം കഴിഞ്ഞാല്‍ നേരെ തന്റെ വാടകമുറിയില്‍ പോകും, ഉറക്കം വരാതെ ഇരിക്കുന്ന രാത്രികളില്‍ കുറിപ്പുകള്‍ എഴുതും. അത് എന്തുമാവാം. ജീവിതത്തെ കുറിച്ച്, മരണത്തെ കുറിച്ച്, തത്വചിന്തകള്‍, രാഷട്രീയ നിരീക്ഷണങ്ങള്‍, വിരസതയെ കുറിച്ച്, മറവിയെ കുറിച്ച് , സത്യത്തെ കുറിച്ച് അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു. ചിലപ്പോള്‍ ഈ കുറിപ്പുകള്‍ പേജ്ജുകള്‍ നീളുമ്പോള്‍ , മറ്റുചിലത് ഒരൊറ്റ വരി മാത്രം. ചില കുറിപ്പുകള്‍ക്കു മാത്രം തിയതി കുറിച്ചിരുന്നു.&lt;br /&gt;&lt;br /&gt;നിങ്ങള്‍ ഏകാന്തതയും വിരസതയും ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ ബര്‍നാഡൊ സൊയെറസിനെ നിങ്ങളക്ക് ഒഴിവാക്കാനാവില്ല, കാരണം അയാള്‍ നിങ്ങളിലുണ്ട്. ഏകദേശം രണ്ടു വര്‍ഷം കൊണ്ടാണ് ‘അശാന്തതയുടെ പുസ്തകം’ ഞാന്‍ വായിച്ചത് അതെന്നെ എത്രമാത്രം അശാന്തപ്പെടുത്തുകയും വിരസപ്പെടുത്തുകയും അമുര്‍ത്തമായ ആശയങ്ങളില്‍ കുടുക്കുകയും ചെയ്തു. വിരസത കൊണ്ടും , അശാന്തത കൊണ്ടും വായനയെ മുന്നോട്ടു നീക്കുവാന്‍ കഴിയാത്ത രീതിയില്‍, കാറ്റിലും കോളിലും പെട്ട് നടുക്കടലില്‍ വട്ടം ചുറ്റുന്ന കപ്പലുപോലെ ഞാന്‍ നട്ടംതിരിഞ്ഞു, വായിക്കാന്‍ കഴിയാതെ ഓരോ പ്രാവിശ്യവും പുസ്തകം അടച്ചുവെക്കുമ്പോഴും ഞാന്‍ കുറ്റബോധം കൊണ്ടു, ഞാന്‍ എന്നെ തന്നെ ഒഴിവാക്കുന്നതായി എനിക്ക് തോന്നി അതിനാല്‍ തന്നെ പിന്നെയും ‘അശാന്തതയുടെ പുസ്തകം’ തുറന്നു. അതൊരു പ്രക്രിയായി രണ്ടു വര്‍ഷത്തോളം നീണ്ടു. എനിക്ക് വളരെ കുറച്ചു മാത്രമെ സൊയെറസിനെയും അയാളുടെ കുറിപ്പുകളും മനസ്സിലായിട്ടുള്ളു (അതിലും എത്രകുറച്ചാണ് എനിക്ക് എന്നെ മനസ്സിലായിട്ടുള്ളു ) എങ്കിലും ഞാനറിയുന്നുണ്ടായിരുന്നു അതെല്ലാം എനിക്ക് ഒരിക്കലും എഴുതുവാന്‍ കഴിയാതെ പോക്കുന്ന കുറിപ്പുകളാണെന്ന് . കേട്ട മധുര ഗാനങ്ങളേക്കാള്‍ എത്രയോ  മനോഹരമാണ് , കേള്‍ക്കാനിരിക്കുന്നത്  എന്നതു പോലെ നമുക്ക് എഴുതുവാന്‍ കഴിയാതെ പോകുന്ന കുറിപ്പുകളാണ് അശാന്തതയുടെ പുസ്തകമായി മാറുന്നത്.&lt;br /&gt;&lt;br /&gt;കടപ്പാട്: (കൂടുതല്‍ വായനയ്ക്കു)&lt;br /&gt;&lt;br /&gt;മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ 'എന്റെ പുസ്തകം' എന്ന പംക്തിയില്‍ കവി ടി പി രാജീവന്‍ എഴുതിയ അശാന്തിയുടെ പുസ്തകം&lt;br /&gt;ജോര്‍ജ്ജ് സ്റ്റെയിനര്‍ ഒബസര്‍‌വെര്‍ എഴുതിയ നിരൂപണം &lt;a href="http://www.guardian.co.uk/books/2001/jun/03/poetry.features1"&gt;A man of many parts&lt;/a&gt;&lt;br /&gt;&lt;a href="http://en.wikipedia.org/wiki/Fernando_Pessoa"&gt;വിക്കി പേജ്ജ്&lt;/a&gt;&lt;br /&gt;The Book of Disquiet പരിഭാഷപ്പെടുത്തിയ മാര്‍ഗരെറ്റ് ജുള്‍ കൊസ്റ്റ എഴുതിയ &lt;a href="http://www.serpentstail.com/book?id=10509"&gt;ആമുഖം&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4287575726375172522-5953773583155211475?l=pusthakappuzhu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pusthakappuzhu.blogspot.com/feeds/5953773583155211475/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4287575726375172522&amp;postID=5953773583155211475' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/5953773583155211475'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/5953773583155211475'/><link rel='alternate' type='text/html' href='http://pusthakappuzhu.blogspot.com/2009/05/fernando-pessoa-book-of-disquiet.html' title='ഫെര്‍നാഡോ പെസ്സോ (Fernando Pessoa) യുടെ അശാന്തതയുടെ പുസ്തകം (The Book of Disquiet)'/><author><name>പുസ്തകപ്പുഴു</name><uri>http://www.blogger.com/profile/04077165384079537810</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='30' src='http://3.bp.blogspot.com/_SjhSsrRgLSI/Shv94Sw4OzI/AAAAAAAAACw/K50FsT-ZJsc/S220/bookworm.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_SjhSsrRgLSI/Siz7omGVo9I/AAAAAAAAADo/jYNCO-gcfXs/s72-c/fernando_pessoa.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-4287575726375172522.post-6826087414653693935</id><published>2008-01-26T20:11:00.003+05:30</published><updated>2009-05-24T09:44:26.182+05:30</updated><category scheme='http://www.blogger.com/atom/ns#' term='മിഖയേല്‍ ബുള്‍ക്കഖോവി'/><title type='text'>മിഖയേല്‍ ബുള്‍ക്കഖോ (Mikhail Bulgakov) വിന്റെ  മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത  (The Master and Margarita)</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_SjhSsrRgLSI/Shdwm5Vpd5I/AAAAAAAAAA0/b5Uu-tkOjbk/s1600-h/m_bulgakov.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 221px; height: 305px;" src="http://2.bp.blogspot.com/_SjhSsrRgLSI/Shdwm5Vpd5I/AAAAAAAAAA0/b5Uu-tkOjbk/s320/m_bulgakov.jpg" alt="" id="BLOGGER_PHOTO_ID_5338859696799971218" border="0" /&gt;&lt;/a&gt;&lt;br /&gt;ഡസ്തോവസ്കിയുടെ 125 -‍‍‍ാ മത് ചരമ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പബ്ലിക്ക് ലൈബ്രറിയില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു നടത്തിയ പ്രസംഗത്തില്‍ ശ്രീ ജി. എന്‍. പണിക്കര്‍, അദ്ദേഹത്തിന്റെ ഡസ്തോവസ്കിയെ കുറിച്ചുള്ള പുസ്തകത്തില്‍ മലയാളത്തില്‍ ഡസ്തോവസ്കി പ്രധാന കഥപാത്രമായി വരുന്ന പെരുബടത്തിന്റെ ‘സങ്കീര്‍ത്തനം പോലെ‘  എന്ന നോവലിനെ വിമര്‍ഷിച്ചു കൊണ്ട് എഴുതിയതിനെ കുറിച്ചു പറഞ്ഞിരുന്നു. ‘സങ്കീര്‍ത്തനം പോലെ‘ മലയാളത്തിലെ മെച്ചപ്പെട്ട നോവലുകളിലൊന്നായി കരുതിയിരുന്ന ഞാന്‍, അതുകൊണ്ടു തന്നെ  ജി. എന്‍. പണിക്കരുടെ പ്രസ്തുത പുസ്തകം ലൈബ്രറിയില്‍ പരതി, എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പുസ്തകമാണ് എനിക്ക് കിട്ടിയത് അതില്‍ തോമസ് മാനിന്റെ ‘മാജിക്ക് മൌണ്ടന്‍’ , വെര്‍ജീനിയ വൂള്‍ഫിന്റെ ‘ലെയിറ്റ് ഹൌസ്സ്’ തുടങ്ങിയ പുസ്തകങ്ങളുടെ നിരൂപണമുണ്ടായിരുന്നു. അതില്‍ മലയാള ഭാഷയില്‍ വരുന്ന മെച്ചപ്പെട്ട പല പുതിയ കൃതികളും വായിക്കപ്പെടതെ  പോകുന്നു വെന്നും കെ. രഘുനാഥിന്റെ ‘ഭൂമിയുടെ പൊക്കിള്‍’  അത്തരമൊന്നാണെന്നും അദ്ദേഹം എഴുതിയിരുന്നു. ( മലയാളത്തിലെ പ്രമുഖരായ പ്രസാതകന്മാര്‍ ഇറക്കുന്ന പുസ്തകങ്ങള്‍ മാത്രമാണ് വായിക്കപ്പെടുന്നുള്ളൂ. വായനക്കാര്‍ മെച്ചപ്പെട്ട പല പുതിയ എഴുത്തുകാരുടെയും കൃതികളും ഉള്ള കാര്യം അറിയാതെ പോകുന്നു. മറ്റൊരു പുതിയ ഉദാഹരണം കെ. ദിലീപ് കുമാറിന്റെ ‘ബുധസംക്രമണം’ ) പിന്നീടു ‘ഭൂമിയുടെ പൊക്കിള്‍’ വായിക്കുകയും അതിന്റെ ബര്‍ബ്ലില്‍ ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത’ യ്ക്കു ശേഷം വായിച്ച മികച്ച കൃതിയെന്നും എഴുതി കണ്ടു.എന്റെ സുഹ്രുത്തും മികച്ച വായനക്കരനുമായ അശോക്  മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്തയെ ‘ഉജ്ജ്വലം‘  എന്നാണ് വാഴ്ത്തിയത്, പിന്നീട് അശോക് തന്നെ secondhand bookstall നിന്നും എനിക്ക് ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ യെ എടുത്തുതരികയും ചെയ്തു ( അശോകിനോട് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു ) അങ്ങിനെയാണ്  ഡസ്തോവസ്കിയില്‍ നിന്നും അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരനായ മിഖയേല്‍ ബുള്‍ക്കഖോവിന്റെ ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ യില്‍ ഞാന്‍ എത്തപ്പെട്ടത്.&lt;br /&gt;&lt;br /&gt;മിഖയേല്‍ ബുള്‍ക്കഖോവിന്റെ ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ സോവിയ്റ്റ് യൂണിയനില്‍ വെച്ച് എഴുതപ്പെട്ട മികച്ച റഷ്യന്‍ നോവലുകളില്‍ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. പ്രമേയപരമായും ആഖ്യനപരമാ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_SjhSsrRgLSI/ShdwyiARtyI/AAAAAAAAAA8/AXCoMhD8spg/s1600-h/The+Master+and+Margarita+-+.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 75px; height: 117px;" src="http://1.bp.blogspot.com/_SjhSsrRgLSI/ShdwyiARtyI/AAAAAAAAAA8/AXCoMhD8spg/s320/The+Master+and+Margarita+-+.jpg" alt="" id="BLOGGER_PHOTO_ID_5338859896694748962" border="0" /&gt;&lt;/a&gt;യും അസാധരണവും അത്ഭുതവുമാണ് ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘. അസാധരണമായ കഥാപത്രങ്ങളും , അസാധാരണമായ സംഭവങ്ങളും കൊണ്ട് നോവല്‍ നമ്മെ വിസ്മയസ്തംഭതരാക്കുന്നു. സമൂഹ്യയ രാഷ്ട്രീയ ഹാസ്യം, റിയലിസം, കല, മതം, ചരിത്രം, സമകാലിക സോവിയറ്റ് യഥാര്‍ത്യം ഇവയെ മനോഹരമായി ഇഴചേര്‍ത്തെഴുതുന്നു ഈ നോവലില്‍. ബുള്‍ക്കഖോവ് ഇവിടെ രണ്ടു കാലഘട്ടത്തിലെ കഥകളെ ഊടും പാവും ചുറ്റി നെയ്യുകയാണ്  .&lt;br /&gt;&lt;br /&gt;സോവിയ്റ്റ് യൂണിയനില്‍ നിലനിന്നിരുന്ന കല , സാഹിത്യ സെന്‍സറിങ്ങിനെ കുറിച്ചു പറയുന്ന ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ കഥയിലെ പോലെതന്നെ കടുത്ത സെന്‍സറിങ്ങിന്  ബുള്‍ക്കഖോവ് ഇരയാവുകയും, അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഈ രചന വെളിച്ചം കാണാതിരിക്കുകയും ചെയ്തു. സ്റ്റാലിനിസ്റ്റ് യുഗത്തിലെ കല സാഹിത്യ ലോകത്തെ പ്രമുഖനായിരുന്ന ബുള്‍ക്കഖോവിന്റെ പല രചനകളും രംഗാവതരണത്തിനോ , രചനാവിഷ്കാരത്തിനോ തടസ്സം നേരിടുകയാണ ഉണ്ടായത്. സ്റ്റാലിന്റെ സ്വേഛാധിപ്ത്യകാലത്തിനു ശേഷവും റഷ്യന്‍ ഭാഷയില്‍ അദ്ദേഹത്തിന്റെ കൃതികള്‍ക്ക് കഴുത്തറുപ്പന്‍ പ്രയോഗം നേരിടേണ്ടി വന്നു. പിന്നീടു അദ്ദേഹത്തിന്റെ ഈ രചനയ്ക്കു ഇംഗ്ലീഷ് പരിഭാഷ വന്നതിനു ശേഷം മാത്രമാണ്  റഷ്യനില്‍ പൂര്‍ണ്ണരൂപത്തില്‍ അദ്ദെഹത്തിന്റെ സ്വദേശ വായനകാര്‍ക്കു കിട്ടിയുള്ളു. ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ യില്‍ അദ്ദേഹം (സര് ?‍) റിയലിസ്റ്റിക്ക്  രീതിയില്‍ അവതരിപ്പിക്കുന്നത് സ്വേഛാധിപ്ത്യത്തിന്റെ ഇരയാക്കുന്ന സാഹിത്യകാരനായ മാസ്റ്ററിനെയും  കാമുകിയായ മാര്‍ഗരീത്തയുടെയും കഥയാണ്. ബുള്‍ക്കഖോവിനും ഭാര്യക്കും കഥയ്ക്കു സമാനമായ അവസ്ഥയില്‍ എത്തപ്പെട്ടു വെന്നത് വിധിവൈപര്യത ആയിരിക്കണം. കഥാപാത്രം കഥാകൃത്താവുന്ന&lt;br /&gt;അസാധരണമായ ജീവിതമായിരുന്നു ബുള്‍ക്കഖോവിന്റെത്.  ജീവിച്ചിരിക്കുബോള്‍ ബുള്‍ക്കഖോവ് പലതവണ മാറ്റിയും മറിച്ചുമെഴുതിയ നോവലാണ്  ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘.  (മലയാളത്തിലെ ‘ഖസാക്കിന്റെ ഇതിഹാസം’ ഇതു പൊലെ ഒ. വി. വിജയന്‍ പല തവണ മാറ്റിയും മറുച്ചും എഴുതിയതിനു ശേഷമാണ് പ്രസിദ്ധീകരിച്ചത്. )&lt;br /&gt;&lt;br /&gt;നോവലിന്റെ നെടുനായകത്വം മാസ്റ്റര്‍ക്കല്ല പകരം വൊളാന്റ് എന്ന സാത്തനാണ്. സോവിയറ്റ് സ്വേചഛധിപതിയായിരുന്ന സ്റ്റാലിനെ തന്നെ ആയിരിക്കണം സാത്തന്റെ മാതൃക എന്നു തോന്നുന്ന രീതിയിലാണ് ബുള്‍ക്കഖോവ് സാത്തനെ ചിത്രീകരിച്ചിരിക്കുന്നത്‌. 1930 കളിലെ മോസ്കോയില്‍ എത്തുന്ന വിദേശ പ്രഫസര്‍ വൊളാന്റിലൂടെയും, AD 30 കളില്‍ പശ്ചിമയേഷ്യന്‍ ജൂഡിയാത്തിലെ 5-മത്തെ ഭരണധികാരിയായ പോന്തിയോസ് പിലാത്തോസിലൂടെയുമാ‍ണ്  നോവല്‍ ചുരുളഴിയുന്നത്.&lt;br /&gt;&lt;br /&gt;മോസ്കോ നഗരത്തിന്റെ ഹൃദ്ദയഭാഗത്ത് തന്റെ സന്തത സഹചാരികളായ പുച്ചയോടും, നഗ്നയായ സ്ത്രീയോടും, മറ്റു പരിവാരങ്ങളോടുകൂടിയും വൊളാന്റ് എത്തുന്നു. വൊളാന്റ്  നഗരത്തെ ഭീതിയില്‍ മുക്കുന്നു, ജനങ്ങള്‍ ചിതറുന്നു, കള്ളനോട്ടുകള്‍ പ്രചരിക്കുന്നു, മായജാലപ്രകടനം നടക്കുന്നു, പലര്‍ക്കും മരണം സംഭവിക്കുന്നു. അരക്ഷിതരാവുന്ന ജനങ്ങള്‍ ആ ശക്തന്റെ ആജ്ഞയെ ഒരു രീതിയിലും എതിര്‍ക്കാതെ അടിമപ്പെടുന്നു. ബുള്‍ക്കഖോവ് തുടര്‍ന്നവതരിപ്പിക്കുന്നത് യേശുവിന്റെ അന്ത്യദിനങ്ങളുടെ ചിത്രീകരണമാണ്. ബൈബിളിലെ എല്ലാ നടകീയതയേയും ബുള്‍ക്കഖോവ് തകര്‍ക്കുന്നു, എന്നിട്ട ഏറ്റവും വിശ്വസനീയമായ രീതിയില്‍ യാഥര്‍ത്യത്തിന്റെ എല്ല ചിഹ്നങ്ങളുമണിഞ്ഞ് ആ കലഘട്ടത്തെ പുനരവതരിപ്പിക്കുന്നു. അവിടത്തെ യേശുവിന്റെ ചിത്രം മനുഷ്യജീവിയുടേതാണ് മറിച്ച്‌ ദൈവപുത്രന്റേതല്ല. പിലാത്തോസിന്റെ ന്യായവിധി അവതരിപ്പിക്കപ്പെടുന്നു, പെസഹയുടെ ഉപഹാരമായി, തടവില്‍ നിന്നു മോചിപ്പിക്കാന്‍ ജനങ്ങള്‍ ആവിശ്യപ്പെടുന്നത് ആത്മിയ വിപ്ലവകാരിയായ യേശുവെയല്ല,  രാഷ്‌ട്രവിപ്ലവകാരിയായ ബറബസിനെയാണ് . ഇതില്‍ പിലത്തോസ് അസന്തുഷ്ടനാണ്. ജനങ്ങളോടു ഒരിക്കല്‍ കൂടി തീരുമാനം മാറ്റുന്നതിനായി ശ്രമിക്കുന്നു എന്നാല്‍ ജനം പിലാത്തോസിന്റെ ആഗ്രഹത്തെ തിരസ്കരിക്കുന്നു. പിലാത്തോസ് ജനങ്ങളുടെ ആവിശ്യത്തിനു വഴങ്ങുന്നു. ഈ സംഭവങ്ങളെ ചരിത്രപരമായ രീതിയില്‍ നോവലിസ്റ്റ് അവതരിപ്പിക്കുബോള്‍ തന്നെ മോസ്ക്കോവിലെ സംഭവങ്ങളെ വളരെ ഭ്രമത്മകമായ രീതിയിലാണ് അവതരിപ്പിക്കുന്നത്‌. അവിടെ പൂച്ച&lt;br /&gt;സംസാരിക്കുന്നു, മനുഷ്യനെ പോലെ പെരുമാറുന്നു, നഗരത്തില്‍ സ്ത്രീ നഗ്നയായി നടക്കുന്നു, നടക്കുവാന്‍ പോക്കുന്ന പല സംഭവങ്ങളേയും പ്രവചിക്കപ്പെടുന്നു.&lt;br /&gt;&lt;br /&gt;പോന്തിയോസ് പിലാത്തോസിനെ കുറിച്ച മാസ്റ്റര്‍ എഴുതിയ നോവല്‍, സെന്‍സറിങ്ങ് ബോര്‍ഡിന്റെ രൂക്ഷവിമര്‍ഷനത്തിനിടവരുന്നു ഇതിനാല്‍ തകര്‍ന്ന മനസ്സിനുടമയായ അദ്ദേഹം ഭ്രാന്താശുപത്രിയില്‍ ആവുന്നു. മാസ്റ്റര്‍ എഴുതിയ ഈ നോവലിലെ ഭാഗങ്ങളാണ് ബുള്‍ക്കഖോവ് തന്റെ 1930 കളിലെ മോസ്ക്കോ നഗര ചിത്രീകരണത്തിനിടയില്‍ ഇഴപിരിച്ച് അവതരിപ്പിക്കുന്നത്. ബുള്‍ക്കഖോവിന്റെ ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘  എന്ന നോവലിലെ മാസ്റ്റര്‍ എഴുതിയ നോവലിലെ ഭാഗം ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘  ഭാഗമാവുന്നു. ആഖ്യനത്തിനുള്ളിലെ ആഖ്യാനം ( ഇന്ത്യ-അറബ് പുരാണകഥകള്‍, ബോര്‍ഹേസ്സിന്റെ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലല്ല ഈ അവതരണം). മാസ്റ്ററിന്റെ നോവലിലെ കഥാപാത്രങ്ങള്‍ ആ പുരാതനകാലത്തെ ഉപേക്ഷിച്ച് മോസ്ക്കോയിലെത്തുന്നു. മത്തായി എന്ന സുവിശേഷകനും എന്തിന് വൊളാന്റ് തന്നെയും അത്തരം ക്ഥാപത്രങ്ങളണ്. കഥയ്ക്കുള്ളിലെ കഥ, കഥാപത്രമെഴുതുന്ന കഥയിലെ കഥാപാത്രം യഥാര്‍ത്ത കഥാപാത്രവുമായി സംസരിക്കൂന്നു. ഇത്തരം ആഖ്യാനകലയിലെ പുതിയ (പഴയ ? ) തന്ത്രത്തെ മനോഹരമായ് ബുള്‍ക്കഖോവ് അവതരിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;മാസ്റ്ററിന്റെ കാമുകിയായ മാര്‍ഗരീത്ത മറ്റൊരുവന്റെ ഭാര്യയാണ്, എന്നാല്‍ അവള്‍ക്ക് മാസ്റ്ററിനോടുള്ള സ്നേഹത്തിന് പരിധിയില്ല, അവള്‍ ജീവിക്കുന്നതു പോലും മാസ്റ്ററിനെ പരിപാലിക്കുന്നതിനു വേണ്ടിയണെന്ന പോലെയാണ്. അതിനാല്‍ തന്നെ മാസ്റ്ററിനെ രക്ഷപ്പെടുത്തുന്നതിന് സാത്താന്റെ അടിമയാവുന്നതിനു പോലും അവള്‍ തെയ്യറാവുന്നത്. യേശുവിന്റെ കരിശുമരണത്തിനു ശേഷം യൂദാസ് ഇസ്കാരിയത്തിനേയും കൊന്നുകളയുന്നതിന്നയി ( രാജ്യഭരണത്തിലെ ചാണക്യതന്ത്രം, ഒറ്റുകാരെ അവിശ്വസിക്കണമെന്നത് ) പിലാത്തോസ് ശാസന നല്‍കുന്നു. യൂദാസ് തന്റെ കാമുകിയുമായി ഒളിച്ചു കടന്ക്കുന്നതിനിടയില്‍ വധിക്കപ്പെടുന്നു, അതൊരു അത്മഹത്യയായി ചിത്രീകരിക്കപ്പെടുന്നതിനുള്ള എല്ല സജ്ജികരണങ്ങളും പിലാത്തോസ് ഈര്‍പ്പാടുക്കിയിരുന്നു&lt;br /&gt;എല്ലാ പ്രതിബന്ധനങ്ങളും മറികടന്ന് മാസ്റ്ററും മാര്‍ഗരീത്തയും ഒന്നിക്കുന്ന ശുഭപര്യവസാനിയായ നോവലിന്റെ അവസനത്തില്‍ വൊളന്റിയും കൂട്ടാളികളുടെയും ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് രഹസ്യന്വേഷണ വിഭാഗത്തിലെ ഉദ്ദോഗസ്ഥനമാര്‍ വരികയും. ഇത്തരം അഭൌമപ്രവര്‍ത്തനത്തിന് യുക്തിപരമായ കാരണം കണ്ടെത്തി സ്വയം പരിഹാസിതരാവുന്നതോടു കൂടി നോവല്‍ അവസാനിക്കുന്നു.&lt;br /&gt;&lt;br /&gt;സോവിയ്റ്റില്‍ നിലനിന്നിരുന്ന രാഷ്‌ട്രീയ സാമൂഹ്യ നിലപാടുകളെ ബുള്‍ക്കഖോവ് തന്റെ നോവലിലൂടെ പരിഹസിക്കുകയാണ് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഒരോ സംഘടനകളും, കമ്മിഷനുകളും, അതിനെ നേതൃത്തിലെ കമ്മിസര്‍മാരേയും പരിഹസിക്കുന്ന, കലയുടെ സവിശേഷമായ അപൂര്‍വ്വതകള്‍ നിറഞ്ഞു നില്‍ക്കുന്ന സമാനതകളില്ലാത്ത കറുത്ത  രാഷ്‌ട്രീയ ആക്ഷേപ ഹാസ്യ നോവലാണ് മിഖയേല്‍ ബുള്‍ക്കഖോവിന്റെ ‘മാസ്റ്റര്‍&lt;br /&gt;ആന്റ് മാര്‍ഗരീത്ത‘.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4287575726375172522-6826087414653693935?l=pusthakappuzhu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pusthakappuzhu.blogspot.com/feeds/6826087414653693935/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4287575726375172522&amp;postID=6826087414653693935' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/6826087414653693935'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/6826087414653693935'/><link rel='alternate' type='text/html' href='http://pusthakappuzhu.blogspot.com/2008/01/mikhail-bulgakov-master-and-margarita.html' title='മിഖയേല്‍ ബുള്‍ക്കഖോ (Mikhail Bulgakov) വിന്റെ  മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത  (The Master and Margarita)'/><author><name>പുസ്തകപ്പുഴു</name><uri>http://www.blogger.com/profile/04077165384079537810</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='30' src='http://3.bp.blogspot.com/_SjhSsrRgLSI/Shv94Sw4OzI/AAAAAAAAACw/K50FsT-ZJsc/S220/bookworm.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_SjhSsrRgLSI/Shdwm5Vpd5I/AAAAAAAAAA0/b5Uu-tkOjbk/s72-c/m_bulgakov.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-4287575726375172522.post-6161300490662941675</id><published>2007-12-13T12:50:00.005+05:30</published><updated>2009-05-24T09:51:46.697+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഹുവാന്‍ റൂള്‍ഫോ'/><title type='text'>ഹുവാന്‍ റൂള്‍ഫോ (Juan Rulfo) യുടെ  പഡ്രോപരാമോ (Pedro Paramo)</title><content type='html'>ഹുവാന്‍ റൂ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_SjhSsrRgLSI/Shd1avk-2TI/AAAAAAAAABM/QonkbKx0yOw/s1600-h/Juan+Rulfos.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: left; cursor: pointer; width: 120px; height: 110px;" src="http://2.bp.blogspot.com/_SjhSsrRgLSI/Shd1avk-2TI/AAAAAAAAABM/QonkbKx0yOw/s320/Juan+Rulfos.jpg" alt="" id="BLOGGER_PHOTO_ID_5338864985579641138" border="0" /&gt;&lt;/a&gt;ള്‍ഫോയുടെ പഡ്രോപരാമോയെ കുറിച്ച് കലാകൌമുദി വാരികയിലെ എം കൃഷ്ണന്‍‌നായര്‍ സാറിന്റെ സാഹിത്യയവാരഫലത്തിലുടെ മറ്റോ ആണ് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത്.  പിന്നിടു വര്‍ഷങ്ങള്‍ക്കു ശേഷം മാതൃഭൂമി ആഴച്ചപതിപ്പില്‍ അതിന്റെ കവര്‍ സ്റ്റോറിയായി  ‘കൊമാല‘ എന്ന സന്തോഷ് ഏറ്റിക്കാനത്തിന്റെ കഥ  വരികയും, അതു മലയാള സാഹിത്യയലോകത്തു ഏറേ ചര്‍ച്ചക്കു വിഷയമായി മാറുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിന്റെ അന്നു ആത്മഹത്യ ചെയ്യുമെന്നു വീട്ടിലൊരു ബോര്‍ഡ് സ്ഥപിച്ച്, ആത്മഹതുയ്ക് ഒരുങ്ങുന്ന കടബാധ്യതനായ കര്‍ഷകന്റെ സംഘര്‍ഷവസ്ഥയും, സമൂഹത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റവും മറ്റുമാണ് കഥതന്തു, കഥയുടെ പേരു സൂച്ചിപ്പിക്കുന്ന പോലെ ഒരു ‘കൊമലിയന്‍‘ ലോകത്തെ (പഡ്രോപരാമോയിലെ മരിച്ചവരുടെ ലോകമാണ് കൊമാല) കഥാകൃത്ത് ഭംഗിയായി അവതരിപ്പിക്കുന്നു. ആധുനിക മാധ്യമമായ ടെലിവിഷനിലെ ന്യൂസ് നൈറ്റ് (കഥയില്‍ ‘ഇന്ത്യയവിഷനിലെ നികേഷിനെ‘ പൊലെ ഭംഗിയായി ചോദ്യം ചോദിക്കുന്ന ഒരു കഥാപാത്രമുണ്ട് ) പോലുള്ള പരിപാടികളിലെ പൊള്ളയായ സമകാലിക സാമൂഹ്യ വിമര്‍ഷനത്തെ കഥാകൃത്ത്  വരച്ചുകാട്ടുന്നു. മികച്ച ഈ കഥാവായനക്കു ശേഷം പഡ്രോപരാമോ വായിക്കാന്‍ വല്ലാത്ത അഭിനിവേഷം തോന്നി, ലൈബ്രറിയില്‍ അന്വേഷിച്ചപ്പോള്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കിട്ടിയില്ല, പകരം (മുത്തു തേടിയവനു രത്നം കിട്ടിയ പോലെ) വിലാസിനിയുടെ മികച്ച മലയാള പരിഭാഷയാണ് കിട്ടിയത് . മുബ് വിലാസിനി പരിഭാഷപ്പെടുത്തിയിട്ടുള്ള സഹശയനം (നോബല്‍ സമ്മാനജേതാവായ, ജപ്പനീസ് സാഹിത്യകാരനായ യസുനാരി കവാബാത്തയുടെ The House of Sleeping Beauties) കുരുടന്‍ മൂങ്ങ ( ഇറാനിയന്‍ സാഹിത്യയകാരനായ സാദ്ദിക്ക് ഹിദായത്തിന്റെ Blind Owl) തുടങ്ങിയ പരിഭാഷയ്ക്ക നലകിയിട്ടുള്ള വിശദമായി ആ ഭാഷകളിലെ സാഹിത്യലോക പരിചയപ്പെടുത്തല്‍ പഡ്രോപരാമോക്കും പരിഭാഷയ്ക്കും നല്‍കിയിട്ടുണ്ട്‌. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തെകുറിച്ചും സമകാലികരായ കുലപതികളെ (അസ്തുറിയാസ്, മാര്‍ക്വേസ്, ഫൂയന്തിയാസ്, യോസ തുടങ്ങിയവരെ)  കുറിച്ചും വിശേഷിച്ച് ഹുവാന്‍ റൂള്‍ഫോയെയും പഡ്രോപരാമോയെ കുറിച്ചും വിശദമായ കുറിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നു പരിഭാഷപ്പെടുത്തല്‍ വെറും തൊഴിലാവുബോള്‍ ഇത്തരം കുറിപ്പുകളുടെ ‘ഗൃഹാതുരത്തം‘ നമുക്കു ലഭിക്കാതെ പോകുന്നു. പഡ്രോപരാമോയ്ക്കു പരിച്ചയപ്പെടുത്തലിന്റെ ആവിശ്യമില്ല, പക്ഷേ അതിനൊരു ആമുഖമുണ്ടെങ്കില്‍ വായന കൂടുതല്‍ കാവ്യത്മകമാവുമെന്നു കരുത്തുന്നു. വിലാസിനിയുടെ വാഗ്‌വിലാസം അതേ പടി പകര്‍ത്തുകയാണ്.  ആരും പകര്‍ത്തലിന്റെ അവകാശതര്‍ക്കം ഉന്നയിക്കില്ലെന്നു വിശ്വസിക്കുന്നു . ഈ സംരഭം വായനക്കുള്ള ചെറിയൊരു ‘തള്ളല്‍‘ മാത്രം.&lt;br /&gt;&lt;br /&gt;സമകാലീന നോവലിസ്റ്റുകളില്‍ ഇപ്പോള്‍ ഏറ്റവും പ്രശസ്തന്‍ മാര്‍ക്കേസാണെങ്കിലും ആദ്യം പറയേണ്ട പേരു ഹുവാന്‍ റൂള്‍ഫോവിന്റെ (1918 - 19860 )ആണ്. അദ്ദേഹത്തിന്റെ ‘പെഡ്രോ പരാമോ’ എന്ന ചെറുനോവല്‍ സ്പാനീഷ് സാഹിത്യത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ കൃതികളിലൊന്നാ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_SjhSsrRgLSI/Shd2H4uULNI/AAAAAAAAABU/LGdGbKELaFM/s1600-h/Pedro+Paramos.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 81px; height: 129px;" src="http://1.bp.blogspot.com/_SjhSsrRgLSI/Shd2H4uULNI/AAAAAAAAABU/LGdGbKELaFM/s320/Pedro+Paramos.jpg" alt="" id="BLOGGER_PHOTO_ID_5338865761128819922" border="0" /&gt;&lt;/a&gt;ണ്. സഹിത്യത്തിലെ നാഴികക്കല്ലായ ഈ കൃതി അസ്തുറിയാസിന്റെ ‘രാഷ്ട്രപതി’ , മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷം’ തുടങ്ങിയ കൃതികള്‍‌ക്കൊപ്പമാണ് നിരൂപകന്മാര്‍ സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്. കുറച്ചെഴുതി കൂടുതല്‍ അംഗീകാരം നേടിയ പ്രതിഭാധനനാണ് ഹുവാന്‍ റൂള്‍ഫോ. മെക്സിക്കോവിലെ ഹാലിസ്ക്കോ പ്രവിശ്യയില്‍ സായൂലാ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. മുപ്പത്തഞ്ചാം വയസ്സില്‍ ‘തിപിടിച്ചതാഴ്വാരം’ എന്ന കഥാസമാഹാരത്തിനു ശേഷം, 1955 ലാണ്‍ ‘പെഡോപരാമോ’ പുറത്തുവന്നത്. അതിനു ശേഷം അദ്ദേഹം കാര്യമായി യാതൊന്നും എഴുതിയിരുന്നില്ലെന്ന അപൂര്‍വ്വതയുമുണ്ട്.&lt;br /&gt;&lt;br /&gt;പ്രകൃതിയുടെ കാര്‍ക്കശ്യത്തിനും മനുഷ്യജീവിതത്തിന്റെ ജീര്‍ണ്ണതയ്ക്കും തികച്ചും നിര്‍ദശനമായിരുന്നു റൂള്‍ഫോ ജനിച്ചു വളര്‍ന്ന പ്രദേശം. വരണ്ട മഴകാണാത്ത, അടുപ്പത്തു വച്ച ചട്ടിയെ പോലെ ചുട്ടുപൊള്ളുന്ന, വിശലമായ താഴ്വാരങ്ങളും, കരിബാറകൂട്ടങ്ങള്‍ മാത്രമുള്ള, കോന്ത്രന്‍ പല്ലുപോലെ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന, പരുക്കന്‍ കുന്നുകളും, അങ്ങിങ്ങാ‍യി ഒറ്റപ്പെട്ടു കിടക്കുന്ന, ഇടിഞ്ഞുപൊളിഞ്ഞ, മിക്കവാറും ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും വികൃതമാക്കിയ ആ പ്രദേശം നരകത്തിനു പര്യയായമാണെന്നു പറയാം. റൂള്‍ഫോവിന്റെ കൃതികളുടെ പാശ്ചാതലം ഈ തരിശുഭൂമിയാണെന്നു പറയാം.വിരിയും മുബേ പൂക്കള്‍ കരിഞ്ഞു പോകുന്ന, കറുത്തവായു മുറ്റിനില്‍ക്കുന്ന, ഇരുട്ടൊഴിയാത്ത നാട്ടിന്‍പുറങ്ങളതില്‍ കാണാം. നട്ടുച്ചയ്ക്കു തീച്ചൂളയായി മാറുന്ന മൈതാനങ്ങളും, വായുവേയില്ലാത്ത തെരുവുകളും, കാടും പടലും വിഴുങ്ങിയ പൊളിഞ്ഞവീടുകളും, പ്രേതങ്ങളുടെ ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്ന ചന്തസ്ഥലങ്ങളും സുലഭമാണ്. അവിടെ വിഷദം കെട്ടികിടക്കുന്ന നിമിഷങ്ങള്‍ നീണ്ടുനീണ്ടു പോവുകയാണ്. സമയത്തിനു അര്‍ഥമേ നഷ്ടപ്പെട്ടിരിക്കുന്നു. കാലം കീഴ്മേല്‍ മറിയുന്നതും അപുര്‍വ്വമല്ല. കഥാപത്രങ്ങ്ലുടെ മാനസികചലനങ്ങളെ നേരിട്ടാവിഷ്കരിക്കുന്നതിനു പകരം അവരുറ്റെ പെരുമാറ്റത്തിലുടേയും, പ്രവര്‍ത്തികളിലൂടെയും സൂചിപ്പിക്കുകയാണ് റൂള്‍ഫോ ചെയ്തത്. സമകാലിനരുടെ അത്യലകൃതമായ ശൈലി ഉപേക്ഷിച്ച്  അദ്ദേഹം കൊച്ചു കൊച്ചു വാക്യങ്ങളിലെഴുതി. സാഹിത്യം എന്നു സ്വയം വിളിച്ചുകൂവുന്ന ഭാവ ചാപല്യം കൊണ്ടു ശിഥിലമായ, വാക്കുകളും പ്രയോഗങ്ങളും വര്‍ജ്ജിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഹുവാന്‍ പ്രേസിയദോ എന്ന യുവാവ് അച്ഛനായ പെഡ്രോപരമോവിനെ തേടി കൊമാല എന്ന ഗ്രാമത്തിലേക്കു വരുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. മരിച്ചു പോയ അമ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് അയാള്‍ വരുന്നത്‌. അമ്മയുടെ ഒര്‍മ്മയില്‍ , പച്ചതഴച്ചു നില്‍ക്കുന്ന സൌഭാഗ്യം തികഞ്ഞ ഗ്രാമമാണ് കൊമാല., എന്നാല്‍ അയാള്‍ കാണുന്നത്‌ ചുട്ടുപഴുത്ത മരുഭൂമിപോലെയൊരു പ്രദേശമാണ്.അയാള്‍ക്കു അങ്ങോട്ടെക്കുള്ള വഴികാണിച്ചു കൊടുത്ത കഴുതക്കാ‍രനായ അബുണ്‍ദിയോവിന്റെ ഭാഷയില്‍ കൊമല ‘നരകത്തിന്റെ വായ’ യാണ്. അവിടെയുള്ളവര്‍ക്കു നരകം പോലും തണുപ്പുള്ളതായി തോന്നുമത്രേ!. എന്നാല്‍ വിചിത്രമായ സംഗതി അതല്ല കൊമാല മരിച്ചഗ്രാമമാണ്. അവിടെ ആരും ജീവിച്ചിരിപ്പില്ല. പെഡ്രോപരമോയും പണ്ടേ മരിച്ചിരിക്കുന്നു. ഗ്രാമത്തിലെത്തി കുറെ കഴിയുബോഴാണ് പ്രേസിയാദോ ഇതു മനസ്സിലാക്കുന്നുള്ളു. വഴികാണിച്ചു കൊടുത്ത അബുണ്‍ദിയോവും രാത്രി താമസിക്കന്‍ മുറി കൊടുത്ത ഡോണ്യാ എദുവിഹേസും, അവിടെ നിന്നു അയാളെ കൂട്ടികൊണ്ടൂപോയ ദാമിയാനാ സിസ്നെറോസും മറ്റും മരിച്ചവരാണ്. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും വിചാരിക്കാതിരിക്കുബോള്‍ അപ്രത്യക്ഷപ്പേടുകയും ചെയ്യുന്ന അവര്‍ പ്രേതത്മാക്കളണെന്നു പറയാം. ഗ്രാമം മുഴുവന്‍ പണ്ടെന്നോ മരിച്ചുപോയവരുടെ ശബ്ദം കൊണ്ടു മുഖരിതമാണ്, രാത്രി പ്രത്യേകിച്ചും. ഗ്രാമത്തിലെത്തി അധികം താമസിക്കാതെ പ്രേസിയാദോയും മരിക്കുന്നു. സന്തതിയില്ലാതെ മരിച്ച ഡൊറോത്തിയുടെ കുഴിമാടമാണ് അയാള്‍ പങ്കിടുന്നത്‌. അവിടെകിടന്നയാള്‍ മറ്റു ശവക്കുഴികളിലടക്കം ചെയ്യപ്പെട്ടവരുടെ ആത്മഭാഷണം കേള്‍ക്കുന്നു. ഡൊറോത്തിയുമായി സംഭാഷണം ചെയ്യുന്നു. അങ്ങിനെ കൊമാലയുടെ പഴയകാലത്തെ കിടിലം കൊള്ളിക്കുന്ന ചരിത്രം മനസ്സിലാക്കുന്നു..&lt;br /&gt;&lt;br /&gt;ഈ ചരിത്രത്തില്‍ വിരാടു പുരുഷനെപ്പോലെ നിറഞ്ഞു നില്‍ക്കുന്നത് പെഡ്രോപരാമോ ആണ്. താങ്ങാനാവാത്തകടം മാത്രം പൈതൃക്മായി ലഭിച്ച പെഡ്രോ ബുദ്ധിചാതുര്യം കൊണ്ടും നിഷ്കരുണമായ കയ്യൂക്കുകോണ്ടൂം പ്രതാപിയായി തീരുന്നതും ഒരിടപ്രഭുവിനെ പോലെ പ്രാന്തപ്രദേശങ്ങള്‍ അടക്കിഭരിക്കുന്നതുമാണ് പ്രധാന ഇതിവൃത്തം. താന്‍ ചെറുപ്പമായിരിക്കുപ്പോള്‍ തന്റെ അച്ഛനെ കൊലപ്പെടുത്തിയവരോടുള്ള പകയാണ് പെഡ്രോവിന്റെ മുന്നേറ്റത്തിനു പുറകിലുള്ള പ്രേരണാശക്തി. സുന്ദരിയും ധനികയുമായ ഡോളറെസ്സിനെ വിവാഹം കഴിക്കുകയും അങ്ങനെ അയാളുടെ സാബത്തിക അടിത്തറ ഭദ്രമാക്കുകയുമാണ് അയാളുടെ ആദ്യത്തെ നീക്കം, ഇവിടെ പ്രദര്‍ശിപ്പിക്കുന്ന തന്ത്രജ്ഞത അവസാനം വരെ നില്‍നിറുത്തുന്നുണ്ട്‌ പെഡ്രോ. തന്നെ നശിപ്പിക്കാന്‍ വന്ന വിപ്ലവകാരികളെ പ്രലോഭിപ്പിച്ചു വശത്താക്കുകയും തന്റെ ആള്‍ക്കരെ അവരുടെ കൂട്ടത്തില്‍ ചേര്‍ത്തു സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ അയാള്‍ കാണിക്കുന്ന ബുദ്ധികൂര്‍മ്മത അസാമാന്യമാണ്. ബുദ്ധികൂര്‍മ്മതയിലെന്ന പോലെ ഹൃദയശൂന്യതയിലും പെഡ്രോ പിന്നിലല്ല. അച്ഛന്റെ മരണത്തിനു ഉത്തരവാദികളായവരേയും, സ്വത്തു വെട്ടിപ്പിടിക്കുന്നതില്‍ തന്നെ എതിര്‍ക്കുന്നവരെയും വകവരുത്തുന്നതില്‍ മാത്രമല്ല അതു പ്രത്യക്ഷപ്പെടുന്നത്, ആവിശ്യം കഴിയുബോള്‍ ഡൊളറെസ്സിനെ ഉപെക്ഷിക്കുകാന്‍ ഒരു മടിയും കാണിക്കുന്നില്ല അയാള്‍. അവളില്‍ ജനിച്ച പ്രേസിയാദോവിനെ പുത്രനായി അംഗീകരിക്കുന്നതുമില്ല. പ്രേസിയാദോ മാത്രമായിരുന്നില്ല പെഡ്രോവിന്റെ പുത്രന്‍. കഴുതക്കരനായ് അബുണ്‍ദിയോ അടക്കം നാടുനീളെ അനേകം മക്കളുണ്ടായിരുന്നു അയാള്‍ക്ക്. അയാള്‍ കടന്നുപോകാത്ത സ്ത്രീകള്‍, ആ സമീപപ്രദേശത്തു അപൂര്‍വ്വമായിരുന്നു. മക്കളില്‍ മിഗ്വേല്‍ എന്നൊരുത്തനെ മത്രമാണ് പെഡ്രോ സ്വന്തം നിലക്കു വളര്‍ത്തിയിരുന്നത്‌. അച്ഛനെക്കാള്‍ ദുര്‍മാര്‍ഗ്ഗിയായ അവന്‍ ചെറുപ്പത്തിലെ കുതിരപ്പുറത്തു നിന്നു വീണുമരിച്ചുപോയി. പെഡ്രോവിനു കിട്ടിയ ആദ്യത്തെ തിരിച്ചടിയായിരുന്നു അത്‌, അഘാതം കനത്തതായിരുന്നെങ്കിലും അയാള്‍ ഉലഞ്ഞില്ല.&lt;br /&gt;&lt;br /&gt;പെഡ്രോവിനെ ഉലച്ചതും അയാളുടെ അന്ത്യത്തിലേക്കു നയിച്ചതും അയാള്‍ക്ക് ഒരിക്കലും അനുഭവിക്കാന്‍ കഴിയതിരുന്ന ഒരു സ്ത്രീയായിരുന്നു, ബാല്യകാലസഖിയായ സൂസാന സന്‍ ഹുവാന്‍. മറ്റു സ്ത്രികാളുമായി  ബെന്ധപ്പെടുബോഴും പെഡ്രോവിന്റെ മനസ്സില്‍ സൂസാന ആശയവും ആവേശവും സ്‌മൃതിയുമായി നീറികെണ്ടിരുന്നു. ഒടുവില്‍ പെഡ്രോവിന് അവളെ ഭാര്യയാക്കന്‍ കഴിയുന്നുണ്ട്‌. പക്ഷേ അപ്പോഴേക്കുമവള്‍ രോഗിണിയും വൃദ്ധയും ബുദ്ധിസ്ഥിരത നശിച്ചവളുമായിത്തീര്‍ന്നിരുന്നു. അവളുടെ മരണത്തെ പെഡ്രോവിന് നിസ്സഹായമായി നോക്കി നില്‍ക്കനെ കഴിയുന്നുള്ളു. സൂസാനയുറ്റെ മരണശേഷം തീര്‍ത്തും നിഷ്‌ക്രിയനായിതീര്‍ന്ന പെഡ്രോ അവളുടെ ജഡം കൊണ്ടുപോയ വഴിയെ തുറിച്ചു നോക്കിക്കോണ്ടിരുന്നാണ് ബാക്കി ജീവിതം കഴിച്ചു കൂട്ടുന്നത്.  അതിനിടയില്‍ കൃഷിയിടങ്ങള്‍ തരിശയിപ്പോയി, ചെറുപ്പക്കാര്‍ കൂട്ടതോടെ നാടുവിട്ടു, ബാക്കിയുള്ളവര്‍ ഓരോരുത്തരായി മരിക്കുകയും ചെയ്തു. വഴിയിലേക്കു നോക്കിക്കൊണ്ടു കസേരയിലിരിക്കുന്ന പെഡ്രോവിനെ കുടിച്ചു ബോധം കെട്ട അബുണ്‍ദിയോ കെല്ലുന്നേടത്തുവെച്ചാണ് നോവലവസാനിക്കുന്നത്.&lt;br /&gt;&lt;br /&gt;സെഛധിപതികളുടെ കിരാതവാഴ്ചയുടെ ചിതീകരണം സ്പാനിഷ് അമേരിക്കന്‍ നോവലുകളില്‍ സര്‍വ്വസാധാരണമാണ്. ഒറ്റനോട്ടത്തില്‍ പെഡ്രോപരാമോവും അത്തരത്തിലൊന്നാണെന്നു തോന്നും, ആ തോന്നാല്‍ തെറ്റാവും.  കാരണം മറ്റു കൃതികളില്‍ നിന്നു തികച്ചും വ്യത്യസ്തനായിട്ടാണ് പെഡ്രോവിനെ ചിത്രീകരിക്കുന്നതില്‍  റൂള്‍ഫോ പുലര്‍ത്തിയിട്ടുള്ള മനോഭാവവും, സ്വീകരിച്ചിട്ടുള്ള സമീപനവും. അതേവരെയുള്ള റിയലിസ്റ്റിക്ക നോവലുകളില്‍ കാണുന്നതുപോലെ കേവലം വെറുക്കപ്പെടുന്ന ഒരു കഥപാത്രമല്ല പൊഡ്രോ. കൊമാലയിലെ അജ്ഞരും  ദരിദ്രരുമായ ജനങ്ങളുടെ മാനസ്സികമായ  ഒരവിശ്യം നിറവേറ്റുന്ന രക്ഷാപുരുഷനാണ്‌ അയാള്‍. ഫ്യുഡലിസ്റ്റു എന്നു വിളിക്കവുന്ന ഒരു വ്യവസ്ഥിതിയാണ് കൊമാലയില്‍ നിലനില്‍ക്കുന്നത്. അതിന്റെ തലപ്പത്താണ് പെഡ്രോ നില്‍ക്കുന്നത്‌. കരുത്തനും ക്രൂരനും ബുദ്ധിമാനുമായ അയാളെ ജനങ്ങള്‍ ഭയപ്പെടുന്നത് വാസ്ഥവമാണ്. എന്നാല്‍ അയാളെ തള്ളിപറയുവാനോ മറക്കുവാനോ  അവര്‍ക്കു കഴിയുന്നില്ല. കാരണം അയാളുടെ ശക്തിയുടെ തണലില്‍ സുരക്ഷിതത്വം കണ്ടെത്തുന്നു. ആ താങ്ങില്ലെങ്കില്‍ തങ്ങല്‍ അനാഥരും നിഷ്ക്രീയരുമായിത്തീരുമെന്നാണ് അവരുടെ ഭീതി. ആ ഭീതി അസ്ഥനതല്ലതാനും, ‘ഞാന്‍ കൈകെട്ടിയിരിക്കും , അതോടെ കൊമാല പട്ടിണികിടന്നു ചാകും’ എന്നു പറയുന്നുണ്ട് പെഡ്രോ, സുസാനായുടെ മരണത്തിനു ശേഷം അങ്ങിനെ തന്നെയാണ് സംഭവിക്കുന്നതും. പട്ടിണി കിടന്നു പല്ലിളിച്ച ജനങ്ങള്‍ കലാപത്തിനൊന്നും പുറപ്പെടുന്നില്ല. നാഥനറ്റ അവര്‍ നാടുവിട്ടു പൊവുകമാത്രമാണ് ചെയ്യുന്നത്`. ക്രൂരനെങ്കിലും ശക്തനും രക്ഷകനുമായ ഒരു നേതാവിനോടുതോന്നുന്ന ഈ ആകര്‍ഷണം ലത്തീന്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു യഥാര്‍ത്യമാണ്. കരുത്തും പൌരുഷവും തുളുബുന്ന പുരുഷന്‍ (Macho)  അവിടെ ബഹുമാനിക്കപ്പെടുന്നു, ഒട്ടെക്കെ ആരാധിക്കപ്പെടുകയും ചെയ്യുന്നു.ഈ ആരധാനയുടെ തെളിവാണ് കൊമാലയിലെ സ്ത്രീകള്‍ പെഡ്രോവിനു വേണ്ടീ കിടപ്പറ വാതിലുകള്‍ സ്വമേധയാ തുറന്നിടുന്നതും ആകാംക്ഷയോടെ കാത്തു കിടക്കുന്നതും.&lt;br /&gt;&lt;br /&gt;ബലവാന്മാരും ദുര്‍ബലരും തമ്മിലുള്ള ഈ സ്നേഹ- ദ്വേഷബന്ധം (Love- Hate Relationship) ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്‌ റൂള്‍ഫോ എന്നുള്ളതാണ് പെഡ്രോപരാമോവിനെ  അനന്യ സാധാരണമാക്കുന്ന കാരണങ്ങളിലൊന്ന്‌. രചനയില്‍ പുലര്‍ത്തുന്ന നിര്‍മ്മമത കൊണ്ടാണ് അതിന്നദ്ദേഹത്തിന് അത്  കഴിഞ്ഞത്‌. തന്റെ കഥപാത്രങ്ങളെ സംബന്ധിച്ചിടത്തോളം റൂള്‍ഫോ ഒരിക്കലും പക്ഷപാതം പിടിക്കുന്നില്ല ന്യാധിപന്റെയോ വിധികര്‍ത്താവിന്റെയോ മേലങ്കി അണിയുന്നില്ല, ഉള്ളത് സഹാനുഭൂതി മത്രമാണ്. അതു കൊണ്ടൂ തന്നെ , ഒന്നുകില്‍ വെളുപ്പ്‌ അല്ലെങ്കില്‍ കറുപ്പ്‌ എന്ന നിലപാടിലെക്ക് അദ്ദേഹം വഴുതി വീഴുന്നില്ല്. മെക്സിക്കോവിലെ ഗ്രമീണ ജീവിതമാണ് റൂള്‍ഫോവിന്റെ അസംസ്കൃതവസ്തു. എന്നാല്‍ സാബത്തികവും സാമൂഹികവുമായ ബന്ധങ്ങളെ ഇഴപിരിക്കനോ, സങ്കീര്‍ണ്ണമായ കഥപാത്രങ്ങളെ കയ്യിലെടുത്ത് അപഗ്രഥിക്കനോ അദ്ദേഹം മെനക്കെടുന്നില്ല.. പഴങ്കഥകളുടെയും ജനങ്ങള്‍ക്കിടയില്‍ രൂഡമൂലമായ് വിശ്വാസങ്ങളുടെയും നൂലുകള്‍ പാകി യഥാര്‍ത്ഥ്യത്തിനു അപ്പുറമുള്ള ഒരു അനുഭവമണ്ഡലം നെയ്തെടുക്കുകയണ് അദ്ദേഹം. കൊമലയില്‍ മരണത്തോടു കൂടി ജീവിതം അവസനിക്കുന്നില്ല. മരിച്ചവര്‍ ഗതി കിട്ടാത്ത പ്രേതാത്മക്കളായി അലയുമെന്ന വിശ്വാസം ഒരു വസ്തുതയായി അവതരിപ്പിക്കുകയാണ് റൂള്‍ഫോ. ഈ സങ്കല്‍പ്പം നോവലിന് അസാധാരണമായ ഭാവ തീവ്രതയും സ്വപ്നാത്മകതയും നല്‍കുന്നു.&lt;br /&gt;&lt;br /&gt;‘പെഡ്രോപരാമോ’ വിനെ അസുലഭമായ ഒരുനുഭവമാക്കിത്തീര്‍ക്കുന്നതില്‍ അവിഷ്കാരരീതിയുടെ മൌലികത്വം വലിയൊരു പങ്കുവഹിക്കുന്നു. ക്രമാനുഗതമായി വികസിക്കുന്ന കഥാഖ്യാനം ഈ കൃതിയിലില്ല. സാധാരണനോവലുകളില്‍ കാണുന്ന അദ്ധ്യായങ്ങള്‍ ഈ നോവലിലില്ല, കുറെ ഖണ്ഡങ്ങളെ ഇതിലുള്ളൂ. അവ ഹൃസ്വങ്ങളാണ്, തമ്മില്‍ ദൃഡമായ പൂര്‍വ്വാപരമായ ബന്ധമില്ലത്തവയും. അവയുടെ ഉള്ളടക്കം മിക്കവാറും സ്വഗതോക്തികളോ സ്മരണകളോ സംഭാഷണങ്ങളോ ആണ്. വക്താവ്‌ ആരാണെന്നു തിരിച്ചറിയാന്‍ പലപ്പോഴും ബുദ്ധിമുട്ടും. ഇത്‌ ബാഹ്യയമായ രൂപശൈത്തില്യത്തിന്നു കാരണമായി തീരൂന്നു. അതു കൊണ്ട്‌ ആദ്യത്തെ വായനയില്‍ അനുവാചകര്‍ക്ക് അല്പമബരപ്പുണ്ടാ‍യാല്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ രണ്ടമതൊരാവൃത്തി വായിക്കുബോള്‍ എല്ലം സ്ഥനേ ഘടിതങ്ങളായിത്തീരുന്നതു കാണാം. ബാഹ്യമായ രൂപശൈഥില്യതിനു പിന്നില്‍ ഇഴപൊട്ടാത്ത ഭാവദാര്‍ഡ്യം ഉണ്ടെന്നുള്ളതാണതിനു കാരണം. കഥയിലെ പല സംഭവങ്ങളും അവ്യക്തമായിട്ടേ ചിത്രണം ചെയ്തിട്ടുള്ളു. നോവലിലെ ഒടുക്കത്തെ രംഗം ഇതിനുദാഹരണമാണ്. എന്താണവിടെ സംഭവിക്കതെന്നു കൃത്യമായി പറയുക പ്രയാസമാണ്. അബുണ്‍ദിയോ പെഡ്രോവിനെ വെട്ടിക്കൊന്നു എന്നാണ് അനുമാനിക്കേണ്ടത്. അനുമാനിക്കുക അതു മത്രമേ സധ്യമാവു. അയാളുടെ കത്തിയില്‍ ചോരപുരണ്ടീരിക്കുന്നു എന്നാല്‍ പെഡ്രോ വെട്ടേറ്റമനുഷ്യനെ പോലെ പിടഞ്ഞു മരിക്കുകയല്ല ചെയ്യുന്നതു. സുസാനയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ മഴുകിയിരിക്കുന്ന അയളുടെ ജിവന്‍ അല്പാല്‍പ്പമായി അറ്റുപോവുകുകയാണ്. പല സംഭവങ്ങളും ഒന്നിലേറേ പേരുടെ വീക്ഷണകോണുകളിലൂടെയാണ് ചുരുളഴിയുന്നതു. അവ പസ്പരപൂരകമാണെങ്കിലും അസ്പഷ്ടത പലപ്പോഴും ബക്കി നില്‍ക്കുന്നു. മിഗ്വേല്‍ പരമോവിന്റെ അപമൃത്യു അത്തരത്തിലൊന്നാണ്. രണ്ടോമൂന്നോ പേരുടെ ഓര്‍മ്മയിലൂടെയാണ് ഈ സംഭവം ചിത്രീകരിക്കുന്നത്‌. മിഗ്വേലിന്റെ പ്രേതം നേരിട്ടുവന്ന്‌ മൊഴി നല്‍ക്കുന്നുണ്ട്‌, എന്നാലും വ്യക്തമായ ചിത്രം കിട്ടുന്നില്ല. പക്ഷേ ഈ അവ്യക്തത നോവലിന് ദൌര്‍ബല്ല്യമല്ല. അതിലാവിഷ്കരിക്കപ്പെടുന്ന അഭൌമികമായ അനുഭവങ്ങളുടെ ഇഴുക്കം കൂട്ടുന്നതിന് ഇത്തരം രീതി അവശ്യമാണുതാനും.&lt;br /&gt;&lt;br /&gt;കാലം ആകെ കിഴുമേല്‍ മറിച്ചിരിക്കുകയാണ് റൂള്‍ഫോ ഈ നോവലില്‍. പ്രേസിയദോ കൊമലയില്‍ വരുന്നതിന്‍ എത്രയോ മുബുതന്നെ പെഡ്രോപരാമോ മരിച്ചു കഴിഞ്ഞിരിക്കുന്നു. എന്നല്‍, ആ വസ്തുത പ്രശ്താവിച്ചു നക്കെടുക്കബോഴെക്കും ഗ്രന്ഥകര്‍ത്തവ പെഡ്രോവിനെ വായനക്കരന്റെ മുബിലവതരിപ്പിക്കുന്നു. സുസാന മരിച്ച ശേഷം  ഓര്‍മ്മ്കള്‍ അയവിറക്കികോണ്ടിരിക്ക്ന്നു നിലയില്‍. തുടര്‍ന്ന അയാളുടെ ബല്യകാലജീവിത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിക്കൂന്നു. ഈ ഓര്‍മ്മകളും ചിത്രീകരണവും പോലും മുറതെറ്റിയിട്ടാണ്. വീണ്ടും പ്രേസിയദോവിലേക്കു മടങ്ങുന്നു, ഇങ്ങനെ യാതൊരടുക്കും ചിട്ടയുമില്ലതെ എന്നു തൊന്നുന്ന മട്ടിലാണ് സംഭവങ്ങള്‍ ഭ്രമാത്മകമായ അന്തരീക്ഷത്തില്‍ ചിത്രീകരിക്കുന്നു., ഇതെല്ലം നോവല്‍ നല്‍കുന്ന അനുഭൂതിയുടെ തീക്ഷണത വര്‍ദ്ധിപ്പിക്കുന്നു. അത്യന്തം ശ്രദ്ധേയമായ ഒരു സംഭവമുണ്ട് ഈ കൃതിയില്‍. പെഡ്രോവിന്റെ ദീര്‍ഘകാലകാമുകിയായ സുസാനയുടെ ചരമമറിയിച്ചുകൊണ്ടുള്ള പള്ളി മണികള്‍ മുഴങ്ങി. ഒരു പള്ളിയിലെയല്ല, പെഡ്രോവിന്റെ പ്രതാപത്തിന്നനുസരിച്ചരീതിയില്‍, ആ പ്രദേസ്ശത്തെ എല്ലാ പള്ളികളിലെയും മണികള്‍. ആര്‍ക്കും ചെവികേള്‍ക്കാന്‍ പാടില്ലാത്ത വിധത്തില്‍ മൂന്നു ദിവസം അവ മുഴങ്ങിക്കൊണ്ടേയിരുന്നു. അതു കേട്ട് ചുറ്റിലുമുള്ള ഗ്രമവാസികള്‍ അവിടെ എത്തി ചേരുന്നു അവരെ പിന്തുടര്‍ന്ന്‌ സര്‍ക്കസ്സും ബാന്റുസഘവും, വഴിക്കച്ചവടക്കാരും, കോഴിപ്പോരുകാരും മറ്റും. ദുഃഖകരമായ ഒരു സന്ദര്‍ഭം അങ്ങനെ വബിച്ച ഒരുത്സവമായി മാറുന്നു. ഉത്സവത്തിനിടയില്‍ സുസാനയുടെ ശവസംസ്കാരം ആരും ശ്രദ്ധിച്ചതുമില്ല.ജീവിതത്തോടും മരണത്തോടും സ്വേഛാധിപത്യത്തോടും റൂള്‍ഫോവിന്നുള്ള നിലപാട് കറുത്തഹസ്യത്തില്‍ പൊതിഞ്ഞ്‌ ഈ സംഭവത്തില്‍ തെളിഞ്ഞു കാണാം. അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണിത്‌. എതളുവുകോലുവെച്ചളന്നാലും ഒരു മാസ്റ്റര്‍ പീസാണ് പെഡ്രോപരാമോ. അതിന്റെ രചനയ്ക്കു പിറകില്‍ ദൃശ്യമായ ഗഹനമായ ചിന്തയും അനവദ്യമായ ശില്പബോധവും നിസ്തുലമാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4287575726375172522-6161300490662941675?l=pusthakappuzhu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pusthakappuzhu.blogspot.com/feeds/6161300490662941675/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4287575726375172522&amp;postID=6161300490662941675' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/6161300490662941675'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/6161300490662941675'/><link rel='alternate' type='text/html' href='http://pusthakappuzhu.blogspot.com/2007/12/juan-rulfo-pedro-paramo.html' title='ഹുവാന്‍ റൂള്‍ഫോ (Juan Rulfo) യുടെ  പഡ്രോപരാമോ (Pedro Paramo)'/><author><name>പുസ്തകപ്പുഴു</name><uri>http://www.blogger.com/profile/04077165384079537810</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='30' src='http://3.bp.blogspot.com/_SjhSsrRgLSI/Shv94Sw4OzI/AAAAAAAAACw/K50FsT-ZJsc/S220/bookworm.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_SjhSsrRgLSI/Shd1avk-2TI/AAAAAAAAABM/QonkbKx0yOw/s72-c/Juan+Rulfos.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-4287575726375172522.post-4161496530271162861</id><published>2007-11-16T19:46:00.005+05:30</published><updated>2009-05-24T17:15:21.705+05:30</updated><category scheme='http://www.blogger.com/atom/ns#' term='കാര്‍ലോസ് ഫൂയെന്‍‌തസ്'/><title type='text'>കാര്‍ലോസ് ഫൂയെന്തസി (Carlos Fuentes) ന്റെ ആര്‍ത്ത്തിമിയോ ക്രൂസിന്റെ മരണം (The Death of Artemio Cruz)</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_SjhSsrRgLSI/ShkyzhHc99I/AAAAAAAAACU/-HT66ckC3dY/s1600-h/fues.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 221px ; height:305px;" src="http://2.bp.blogspot.com/_SjhSsrRgLSI/ShkyzhHc99I/AAAAAAAAACU/-HT66ckC3dY/s400/fues.jpg" alt="" id="BLOGGER_PHOTO_ID_5339354693868779474" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;അത്ഭുതകരമായ അവതരണ രീതിയാണ് ആര്‍ത്തിമിയോ ക്രൂസിന്റെ മരണം എന്ന കൃതിയില്‍ ഫൂയെന്‍‌തസ് അവതരിപ്പിക്കന്നത്‌. നിരന്തരം ആഖ്യാനതന്ത്രം അതിവേഗം മാറുന്നു. ഫൂയെന്‍‌തസിനെ സ്വാധീനിച്ച പ്രമുഖ എഴുത്തുകാരന്‍ ജെയിംസ് ജോയിസ്സും, വില്ല്യം ഫോക്നറുമാണ്, ജോയിസ്സിന്റെ ബോധധാര രീതിയും, മനസ്സും ബാഹ്യലോകവും പ്രത്യേകം പ്രത്യേകം നിലനില്‍ക്കുന്നില്ല എന്ന ഫോക്നറുടെ സങ്കല്‍പ്പവും ഫൂയെന്‍‌തസ് മനോഹരമായി തന്റെ നോവലില്‍ അവതരിപ്പിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ആര്‍ത്തിമിയോ ക്രൂസിന്റെ അന്ത്യനാളുകളാണ് ഈ നോവല്‍ ആഖ്യാനം ചെയ്യന്നത് ക്രൂസ് എന്ന് നടുക്കുറ്റിയില്‍നിന്ന് അനേകം ആരക്കാലുകള്‍ മനുഷ്യരുടെ രൂപങ്ങളായി, രാഷ്ട്രത്തിന്റെ ചക്രചലനമായി&lt;br /&gt;രൂപാന്തരപ്പെടുകയാണ്.ശ്ലഥമായ ആഖ്യാനഘടനകള്‍,ഭ്രമാത്മകമായ സംഭവങ്ങള്‍,അതിവേഗം മാറികൊണ്ടിരിക്കുന്ന വീക്ഷണകോണുകള്‍,ആന്തരിക സ്വഗതാഖ്യാനങ്ങള്‍, ബോധപ്രവാഹസങ്കേതികത്തിന്റെ നവീകരിച്ച രീതികള്‍ തുടങ്ങിയ ആഖ്യാനരീതിയാണ് ഫൂയെന്‍‌തസ്  ഈ നോവലില്‍ സ്വീകരിച്ചിരിക്കുന്നത്‌. മരണകിടക്കയില്‍ കിടക്കുന്ന ക്രൂസിന്റെ തോന്നലുകളില്‍ ഭൂത-വര്‍ത്തമാന‍,-ഭാവി കാലങ്ങള്‍ വേര്‍ത്തിരിച്ച് അറിയാന്‍ കഴിയാത്ത രിതിയില്‍ കൂടി കലര്‍ന്നു കിടക്കൂന്നു.&lt;br /&gt;&lt;br /&gt;ഞാന്‍,നീ, അയാള്‍ എന്നിങ്ങനെ മൂന്നു രീതികല്‍ ഉപയോഗിച്ചാണ് ക്രൂസിന്റെ കഥ തെളിഞ്ഞു വരുന്നത്‌. മരണം കാത്തു കിറ്റക്കുന്നവന്റെ മുറിയുന്ന ചിന്തകളും, ഓര്‍മ്മകളും ഞാനിലൂടെയും (രോഗിയായ അയാളുടെ ജീര്‍ണ്ണിച്ച ശരീരത്തിലെ തളര്‍ന്ന ഇന്ദ്രീയങ്ങള്‍ കിതയ്ക്കുന്നതും, തളരുന്നതും ഭാഷഘടനയില്‍ നിന്നു തന്നെ നമുക്ക് അറിയാം) , മറ്റൂള്ളവര്‍ &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_SjhSsrRgLSI/ShkwHnWTgeI/AAAAAAAAAB0/OjT2Y8axDgQ/s1600-h/arths.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 91px; height: 137px;" src="http://1.bp.blogspot.com/_SjhSsrRgLSI/ShkwHnWTgeI/AAAAAAAAAB0/OjT2Y8axDgQ/s320/arths.jpg" alt="" id="BLOGGER_PHOTO_ID_5339351740604187106" border="0" /&gt;&lt;/a&gt;പറയുന്ന ക്രൂസിനെ നീ യിലൂടെയും, അതിവാസ്തവികയിലൂടെ (കവിതയ്ക്ക് സമാനമായി) ക്രൂസിനെ കാണിക്കുന്നത് നിങ്ങളായുമാണ്. ഇതു തന്നെ സിഗ്‌മണ്ട് ഫ്രോയിഡിന്റെ മനോവിശകലനത്തില്‍ അവതരിപ്പിക്കുന്ന മനസ്സിന്റെ മൂന്നു ഘടനയായ ഇഡ് (ആദിമനസ്സ്) ,ഈഗോ (അഹമനസ്സ്) ,സൂപ്പര്‍ ഈഗോ (മനഃസക്ഷി) യും മനസ്സിന്റെ മൂന്നു തലങ്ങളായ ബോധം, ഉപബോധം, അബോധം എന്നിവയുമാണ്.&lt;br /&gt;&lt;br /&gt;ആര്‍ത്തിമിയോ ക്രൂസ് എന്ന വിപ്ലവകാരി പില്‍കാലത്ത് അഴിമതികാരനാവുന്നു. മര്യാദകെട്ട ചൂഷകനായിമാറുന്നു. അധികാരകേന്ദ്രമായിമാറുന്നു. ചുരുക്കത്തില്‍ റിബല്‍ സീസറായി മാറുന്നു. വിപ്ലവത്തെ വഞ്ചിക്കുന്നത് അതിന്റെ ജനയിതാക്കള്‍ തന്നെയായി മാറുന്നു. ആര്‍ത്തിമിയോ ക്രൂസ് വിപ്ലവകാരിയായിരുന്നു, പിന്നീട് അതില്‍ നിന്നു മാറുന്നു.രാഷ്‌ട്രീയമെയ്‌വഴക്കത്തോടെ ജീവിതവിജയം നേടുന്നു. പണം സബാദിക്കുന്നു. അക്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു.ഗൂഡാലോചനയില്‍ പങ്കുചേരുന്നു.തൊഴിലാളികളെ നിര്‍ദയം ചൂഷണം ചെയ്യുന്നു. കൊലപാതകം നടത്തുന്നു. ആര്‍ത്തിമിയോ ക്രൂസ് മരണകിടകയില്‍ വീഴുന്നതോടെ നോവല്‍ ആരംഭിക്കുകയാണ്. ബിസിനസ്സിന്റെ കാര്യത്തിനായി അയാള്‍ ഒരു നീണ്ടയാത്ര ചെയ്തു. യാത്രയ്ക്ക ശേഷം അയാള്‍ മരണകിടക്കയില്‍ വീഴുകയായിരുന്നു. മരണം വന്നു കഴിഞ്ഞു, എന്നാല്‍ മരണത്തെ യാഥാര്‍ത്യമായി കാണാന്‍ അയാള്‍ കൂട്ടാക്കിയില്ല, അന്ത്യയകുദാശക്കായി വന്ന പുരോഹിതനെ അയാള്‍ വിരട്ടി ഓടിച്ചു. ഡോക്ടര്‍മാര്‍ വന്നു, പലവിധ ചികത്സയും നടത്തി, എന്നല്‍ അതെല്ലാം പാഴാവുകയായിരുന്നു ഭാര്യയ കറ്റലീനയും മകള്‍ തെരേസയും അടുത്തു തന്നെ നിന്നു, അവരുടെ കപട ദുഃഖം അയാള്‍ മനസ്സിലാക്കിയിരുന്നു. അവര്‍ക്കു അയാളോടു സ്നേഹമൊന്നു മുണ്ടായിരുന്നില്ല, മരണപത്രത്തില്‍ എഴുതി വച്ചിരിക്കുന്നത് എന്താണ് എന്നറിയുന്നതിനാണ് അവര്‍ അയാളുടെ മരണകിടക്കയില്‍ കാത്തു നിന്നത്.  എന്നാല്‍ സ്വത്തു വിവരം പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല. ഈ സന്ദര്‍ഭത്തിലും വ്യവസായത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ടേപ്പ് പാദില്ല അയാളെ കേള്‍പ്പിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ അയാള്‍ നഷ്ടപ്പെട്ട കാലങ്ങള്‍ ഓര്‍ക്കുകയാണ്. കാലക്രമമില്ലതെ അങ്ങേയറ്റം സ്വാഭാവികമായി അതെല്ലം മനസ്സില്‍ പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;മെക്സിക്കോ നഗരത്തിലെ ഒരു ക്ഷുഭിതയുവാവ് മര്‍ദകവീരനായ് ഒരു വ്യവസായ് പ്രമുഖനായിത്തീരുന്നതിനു പിന്നിലെ ചരിത്രവിശദീകരണമാണ് ഈ ഓര്‍മ്മ. ചെറുപ്പത്തില്‍ അയാളുടെ തലക്കുള്ളില്‍ വിപ്ലവത്തിന്റെ ചൂടായിരുന്നു. പണമില്ലത്തതിനാല്‍ ചൂട് വളരെ കൂടിയിരുന്നു. അതിനിടയില്‍ അയാള്‍ ബെര്‍ണാല്‍ കുടുംബവുമായി ബെന്ധപ്പെട്ടു, പിന്നീടു കുടുംബനാഥന്റെ മകളെ കറ്റലീനയെ വിവാഹം കഴിച്ചു. അയാള്‍ ബെര്‍ണാല്‍ എസ്റ്റേറ്റിന്റെ ഉടമയായി. എന്നാല്‍ ഭാര്യ അയാളെ വെറുത്തു. കാരണം അയാള്‍ക്ക് പണം മാത്രം മതിയായിരുന്നു.കുടുംബം അയാളില്‍ നിന്നു അകന്നു, അയാളുടെ പുത്രന്‍ ലോറന്‍സോ സ്പാനിഷ് ആഭ്യന്തരയുദ്ധ്ത്തില്‍ പെട്ടു മരിച്ചു.അയാള്‍ക്ക് റജീന എന്ന കാമുകി ഉണ്ടായിരുന്നു. ലിലിയോ, ലോറ എന്നീ വെപ്പാട്ടികളുണ്ടായിരുന്നു. അവര്‍ രണ്ടുപേരും അയാളെ തഴഞ്ഞു, ലോറ മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാല്‍ ഇതൊന്നും അയാളെ തളര്‍ത്തിയില്ല. അയാള്‍ ധനം വാരിക്കൂട്ടുന്ന തിന്റെ ഭ്രാന്തിലായിരുന്നു. അയാള്‍ രാഷ്ട്രീയം ഫലപ്രദമായി ഉപയോഗിച്ചു, കൊലപാതകം വരെ നടത്തി.ഭീകരമായ എകാന്തതയിലും നിസ്സഹായതയിലും ഒരു പരിഗണനയും ഇല്ലാതെ വീഴാന്‍ വേണ്ടി അയാള്‍ കിതച്ചു കൊണ്ടു പണം സബാദിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;ക്രൂസ്സിന്റെ ചരിത്രം അയാളുടെ നാടിന്റെ ചരിത്രമാണ്, അത് മെക്സിക്കന്‍ ചരിത്രമാണ്. 1910 കളില്‍ മെക്സിക്ക ഭരിച്ചിരുന്നത് എകാധിപതിയായ പോര്‍ഫിനോ ഡയസിനെ (ഡോണ്‍ പൊര്‍ഫിറിയോ?)തിരെ മത്സരിക്കാന്‍  ഫ്രാന്‍സിസക്കോ 1 മാഡ്രോ തെയ്യാറെടുത്തു, മാഡ്രോക്കുള്ള ജനപിന്തുണ മനസ്സിലാക്കിയ ഡയസ്, അയാളെ തടവിലാക്കുകയും, ഇലകഷന്‍ നടത്തി വീണ്ടും പ്രസിഡന്റ് ആവുകയും ചെയ്തു. സാന്‍ ലൂയിസ് പൊട്ടോസിയില്‍ നിന്നും അമേരിക്കയിലേക്കു കടന്ന മാഡ്രോ, ഇലകഷന്‍ ഡയസിന്റെ തട്ടിപ്പാണ് എന്ന പ്രചരണം നടത്തി. പ്ലാന്‍ ഓഫ് സാന്‍ ലൂയിസ്  എന്ന പേരില്‍ അദ്ദേഹം 1910 നവബര്‍ 20 ന് വിപ്ലവം നടത്തുന്നതിനായി ഒരു ലഘുരേഖ പുറത്തിറക്കി. ഇതില്‍ ഒരുപാട് വിപ്ലവനേതാക്കള്‍ വരുകയും പോവുകയും ചെയ്ഹു, അവര്‍ തമ്മിലുള്ള പരസ്പര പോരാട്ടത്തിന്റെ കഥകൂടിയാണ് 1910 - 1920 വരെ നീണ്ടു നിന്ന മെക്സിക്കന്‍ വിപ്ലവം. ഇതിലെ പ്രധാന നേതാക്കളായിരുന്നു എമിലിനോ സാപട്ട, ഫ്രാന്‍സിസക്കോ സഞ്ചാ വില്ല, പാസ്‌ക്കല്‍ ഒറസ്‌ക്കോ, അല്‍വാരോ ഒബ്രിഗോണ്‍, വിക്ക്‍ട്ടോറിയാന ഹുയേര്‍ട്ട,വെനുസാനിട്ടോ കരാന്‍സാ തുടങ്ങിയവര്‍.1915 -ല്‍  വടക്കുള്ള ചിഹ്വാഹ്വായിലെ മലനിരകളില്‍ വെച്ച് ഫ്രാന്‍സിസക്കോ സഞ്ചാ വില്ലയുടെയും അല്‍വാരോ ഒബ്രിഗോണിന്റെയും സൈന്യം പരസ്പരം ഏറ്റുമുട്ടുകയും വില്ല പരാജയപ്പെടുകയും ചെയ്തു,  ഒബ്രിഗോണിന് സഹായം നല്‍കിയ കരാന്‍സാ പ്രസിഡന്റ് ആവുകയും ചെയ്തു.  ആര്‍ത്തിമിയോ ക്രൂസ് കരാന്‍സ,ഒബ്രിഗോണ്‍,സാഞ്ചോ വില്ല, സപാത വേണ്ടീയും യുദ്ധം ചെയ്തിരുന്നു‌. ബെര്‍ണലുമായുള്ള സംഭാഷണത്തില്‍ ‘ജനറല്‍ ഒബ്രിഗോണ്‍ ആണ് എന്റെ നേതവ്’‘ എന്ന് ക്രൂസ് പറയുന്നുണ്ട്. 1915 ഒക്ടോബര്‍ 22 എന്ന അധ്യായത്തില്‍  ക്രൂസ്സിനെ സാഞ്ചോ വില്ലയുടെ കേണല്‍ സഹല്‍ തടവിലാക്കുന്നതിന്റെ ചിത്രം  മനോഹരമായി വിവരിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ഈ തടവറയില്‍ വെച്ചാണ് ക്രൂസ് ഗൊണ്‍സാലോ ബെര്‍ണലിനെ പരിചയപ്പെടുന്നത്, ബെര്‍ണല്‍ വക്കിലും,ആദര്‍ശദീരനായ വിപ്ലവകാരിയാണ്.  ചെറുപ്പമുതല്‍ അയാള്‍ ബകുനിന്‍, പ്ലെഖനോവ് തുടങ്ങിയ വരുടെ കൃതികള്‍ വായിച്ച് വിപ്ലവഭിനിവേശം കൊണ്ടു, എന്നാ‍ല്‍ അയാള്‍ ക്രൂസിനെ പോലെ യുദ്ധതന്ത്രഞനായിരുന്നില്ല. ഇവിടെ വെച്ചാണ് ബെര്‍ണല്‍ ഭൂപ്രഭുവും, തന്റെ പിതാവായ  ഡോണ്‍ ഗമാലിയേലിനെയും, സഹോദരി  കാതലീനയെക്കുറിച്ചും പറയുന്നത്‌. സ്വന്തം സഖാക്കളെക്കുറിച്ചുള്ള വിവരം നല്‍കിയതിനുള്ള പാരിതോഷികമായി അയാളുടെ ജീവന്‍ നിലനിര്‍ത്തപ്പെടുകയും, പിന്നിട് രക്ഷപ്പെടുകയും ചെയ്യുന്നു. പിന്നീടു ബെര്‍ണ്ണലിന്റെ സ്വത്തുക്കളെല്ലാം കാതലീനയെ വിവാഹം കഴിക്കുന്നതിലൂടെ സ്വന്തമാക്കുന്നു.&lt;br /&gt;&lt;br /&gt;നോവലിന്റെ അവസാന്‍ഭാഗത്താണ് അയാളുടെ ചെറുപ്പകാലത്തിനെ കുറിച്ച്‌ നാം അറിയുന്നത്‌ . ലുഡിവിനിയ എന്ന മുത്തശ്ശി തന്റെ സ്വത്തുക്കളെല്ലാം നശിച്ച് പരിതാപകരമായി മാസ്റ്റര്‍ പെദ്രിത്തോ എന്ന മുഴുകുടിയനും,&lt;br /&gt;പേടിത്തൊണ്ടനുമായ മകനോടോത്താണ്  ജീവിക്കുന്നത്. ആ സ്ത്രീയുടെ മറ്റൊരു മകന്‍  ക്രൂരനും വഴിപിഴച്ചവനുമായ അത്തനാഷ്യയായുടെ പിഴറ്റുപെറ്റ പുത്രനാണ് ക്രൂസ്. അയാളുടെ അമ്മ ഇസബെല്‍ ലുഡിവിനിയയുടെ അടിമതൊഴിലാളിയായിരുന്നു. ക്രൂസിനെ പ്രസവിക്കുന്നതോടുകൂടി അവര്‍ മരിക്കുന്നു, ഇസബെല്ലിന്റെ  സഹോദരനായ ലുണേരോവാണ് ക്രൂസ്സിനെ വളര്‍ത്തുന്നത്‌, അവര്‍ തമ്മിലുള്ള ബനധം കൂട്ടുകാര്‍ തമ്മിലുള്ളതിനു സമാനമാണ്.&lt;br /&gt;&lt;br /&gt;ക്രൂസ് തന്റെ പതിനാലാം വയസ്സില്‍ ,ലുണേരുവിനെ അടിമയായി പിടിക്കുവാന്‍ വരുന്ന ഏജെന്റായി തെറ്റുദ്ധരിച്ച് അയാളുടെ പിതൃസഹോദരനായ പെദ്രിത്തോയെ വെടിവെച്ച് കൊല്ലുന്നു, ആ സംഭവത്തിനു ശേഷം നാടുവിടുന്ന ക്രൂസ് വഴിയില്‍ വെച്ച് ഒരു അധ്യാപകനെ കണ്ടുമുട്ടുന്നു, അയാള്‍ അവനെ രക്ഷിക്കുന്നു. പിന്നീടു അവന്‍ വിപ്ലവസംഘത്തില്‍ ചേരുന്നു. നാടിന്റെ ഭാവിയെ കൂറിച്ച് സ്വപനം കണ്ട ക്രൂസ് അതിലെ വൈരുദ്ധ്യത്തെ മനസ്സിലാക്കി, ഇങ്ങനെ പോയാല്‍ തന്റെ ജീവിതം പച്ചപിടിക്കില്ല എന്നു കണ്ട ആര്‍ത്തിമിയോ ക്രൂസ് തന്റെ ആദര്‍ശങ്ങളെ കുഴിച്ചു മൂടുന്നു. വിപ്ലവത്തെ പുറംകാലുകൊണ്ടു തൊഴിച്ച് തെറിപ്പിക്കുന്നു. വിപ്ലവത്തെ അതിന്റെ ആദര്‍ശങ്ങളില്‍ പരാജയപ്പെടുത്തി , അയാല്‍ അധികാരത്തിന്റെ ഭാഗമാവുന്നു, അഴിമതിയുടെ ആള്‍ രൂപമാവുന്നു.&lt;br /&gt;&lt;br /&gt;സഹായക ലേഖനങ്ങള്‍&lt;br /&gt;കെ.പി അപ്പന്റെ ചരിത്രത്തിലെ ഉരുക്കുയുക്തി&lt;br /&gt;ദേശമംഗലം രാമകൃഷ്ണന്റെ വിവര്‍ത്തനത്തിന്റെ  ആമുഖമായ മനുഷ്യദുര്‍വിധിയുടെ ആഖ്യാനങ്ങള്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4287575726375172522-4161496530271162861?l=pusthakappuzhu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pusthakappuzhu.blogspot.com/feeds/4161496530271162861/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4287575726375172522&amp;postID=4161496530271162861' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/4161496530271162861'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/4161496530271162861'/><link rel='alternate' type='text/html' href='http://pusthakappuzhu.blogspot.com/2007/11/blog-post_16.html' title='കാര്‍ലോസ് ഫൂയെന്തസി (Carlos Fuentes) ന്റെ ആര്‍ത്ത്തിമിയോ ക്രൂസിന്റെ മരണം (The Death of Artemio Cruz)'/><author><name>പുസ്തകപ്പുഴു</name><uri>http://www.blogger.com/profile/04077165384079537810</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='30' src='http://3.bp.blogspot.com/_SjhSsrRgLSI/Shv94Sw4OzI/AAAAAAAAACw/K50FsT-ZJsc/S220/bookworm.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_SjhSsrRgLSI/ShkyzhHc99I/AAAAAAAAACU/-HT66ckC3dY/s72-c/fues.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-4287575726375172522.post-3222681811220089111</id><published>2007-11-14T08:57:00.001+05:30</published><updated>2009-05-24T09:53:07.631+05:30</updated><category scheme='http://www.blogger.com/atom/ns#' term='മറിയ വോര്‍‌ഗ യോസ'/><title type='text'>മറിയ വോര്‍‌ഗ യോസ (Mario Vargas LLosa) യുടെ ആടിന്റെ വിരുന്ന്‌  (The Feast of The Goat)</title><content type='html'>ഡൊമനിക്കന്‍‌ റിപബ്ലിക്കിനെ 1930 മുതല്‍‌ 1961 വരെ തന്റെ ഉരുക്കു മുഷ്ടിയില്‍‌ ഭരിച്ചിരുന്ന റഫേല്‍‌ ട്രൂഹിയോ എന്ന ഏകാതിപതിയുടെ യഥാര്‍‌ത്ത ചരിത്രവും  അയാളെ ചുറ്റിപറ്റി ഉദ്ദ്വേഗഭരിതമായിട്ടുള്ള കഥയുമാണ് പറയുന്നത്‌.&lt;br /&gt;&lt;br /&gt;ആടിന്റെ വിരുന്നിലെ കഥ 1961 മെയ്‌ 30 എന്ന ട്രൂഹിയോ വധിക്കപ്പെടുന്ന ദിനത്തിനെ ചുറ്റിപറ്റിയാണ് വികസിക്കുന്നത്‌. ഓര്‍‌മ്മകളിലൂടേയും സംഭാഷണങ്ങളിലൂടേയും കാലഗണനയുടെ മുന്നിലേക്കും  പിന്നിലേക്കും&lt;br /&gt;മാറിമറിഞ്ഞാണ് ഈ നോവല്‍‌ വികസിക്കുന്നത്‌. ആ കഥയിലൂടെ അധികാരം എന്ന ശക്തി നമ്മളെ വല്ലാതെ അസ്വസ്തപ്പെടുത്തുകയും ഭീതിയിലഴതുകയും, വേദനപ്പെടുത്തുകയും ചെയ്യുന്നു ‍‌. ഇതു ഡൊമനിക്കന്‍‌ റിപബ്ലിക്കിലെ&lt;br /&gt;&lt;br /&gt;കഥമാത്രമല്ല ഇതു ഇങ്ങേതലത്തില്‍‌ പ്രാദേശിക ഭരണത്തില്‍‌ പോലും കാണാന്‍‌ കഴിയുന്ന അധികാരത്തിന്റെ കഥകൂടിയാണ്. നമ്മളില്‍‌ ഓരേരുത്തരില്‍‌ പോലും അധികാരത്തിന്റെ  പിടിച്ചടക്കല്‍‌, നിലനിര്‍‌ത്തല്‍‌,  നഷടപ്പെടലുകള്‍ എന്നിവ കാണാന്‍‌ കഴിയും.&lt;br /&gt;&lt;br /&gt;&lt;br /&gt;യോസ തന്റെ ചരിത്രകഥ അവതരിപ്പിക്കുന്നത്‌ മൂന്നു വീക്ഷണകോണില്‍‌ കൂടിയാണ്.  ആദ്യത്തേത്‌ മധ്യയവയസ്കയായ യൂറിന കബ്രാള്‍‌ എന്ന ലോക ബാങ്ക്‌ ഉദ്ദ്യോഗസ്തയിലൂടെ,  സ്വന്തം മാത്രരാജ്യമായ ഡൊമനിക്കന്‍‌ റിപബ്ലിക്ക്‌ 30 വര്‍ഷത്തിനു ശേഷം സന്ദര്‍ശിക്കുകയാണ് യൂറിന. മരണാസനനായ തന്റെ പിതാവായ അഗസ്റ്റിന്‍ കബ്രാളിനെയും, ബന്ധുക്കളേയും കാണുബോള്‍‌ അവള്‍‌ തന്റെ ചെറുപ്പകാലത്തെ ഓര്‍‌ക്കുകയാണ്. ഒരു കാലത്ത് ട്രൂഹിയോയുടെ ഏറ്റവും വേണ്ട പ്പെട്ടവരുടെ കൂട്ടത്തിലായിരുന്നു അഗസ്റ്റിന്‍ കബ്രാളിന്റെ സ്ഥാനം, കരിബിന്‍ ചണ്ടിയെപോലെ വലിച്ചെറിഞ്ഞ തന്റെ കുറ്റമെന്താണെന്നു അയാള്‍ക്കറിയില്ല ഒരു കാഫ്‌ക്യന്‍  കഥാപാത്രത്തെ പൊലെ തന്റെ&lt;br /&gt;&lt;br /&gt;കുറ്റമന്വേഷിക്കുന്നു അയാള്‍. രണ്ടാമത്തെത്‌ ഏകാതിപതിയെ വധിക്കുന്നതിനു വേണ്ടി അക്ഷമരായി കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പകാരിലൂടെയും, അവസാനമായി ട്രൂഹിയോവിലൂടെയുമാണ് തന്റെ അധികാരം മാതൃരാജ്യത്തോടുള്ള ത്യാഗത്തിനു സമാനമായി, ഒരു ദൈവനിയോഗമായിട്ടാണു അയാള്‍ കാണുന്നത്‌.&lt;br /&gt;&lt;br /&gt;മലയാളിയുടെ അനുഭവത്തിലുള്ള 1975  -ലെ അടിയന്തിരാവസ്ഥയും അന്നുള്ള സമൂഹ്യയാന്തരീക്ഷവും ഈ നോവലിലൂടെ കൂടുതല്‍‌ വ്യക്തത നല്‍കുന്നു. ആഭ്യന്തരമന്ത്രി കരുണാകരനു ട്രൂഹിയോവിന്റെ ചായയും, നെകസല്‍ പ്രവര്‍ത്തകരെ ട്രൂഹിയോവിന്റെ ഘാതകരായ ടോണി ഇംബര്‍ട്ട്, എസ്ത്രല്ല സധാല,ഗാര്‍സിയ ഗുവേറേറോ തുടങ്ങിയ സഘമായും,ഭരണത്തിലെ നിസഹായകനായ അച്ചുതമേനോന് സമാനമായി ബലഗ്വേറും,ആബസ് ഗാര്‍സിയകു സമാനമായി പടിക്കലും,കക്കയം ക്യാബിനു സമാനമായി  . അധികാരം, പീഡനം, വിപ്ലവം എന്നിവ ഭരണകൂടത്തിന്റെ മൂന്നവസ്ഥകള്‍ യോസയുടെ ആടിന്റെ വിരുന്നില്‍ മനോഹരമായി വരച്ചുകാട്ടുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4287575726375172522-3222681811220089111?l=pusthakappuzhu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pusthakappuzhu.blogspot.com/feeds/3222681811220089111/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4287575726375172522&amp;postID=3222681811220089111' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/3222681811220089111'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/3222681811220089111'/><link rel='alternate' type='text/html' href='http://pusthakappuzhu.blogspot.com/2007/11/blog-post.html' title='മറിയ വോര്‍‌ഗ യോസ (Mario Vargas LLosa) യുടെ ആടിന്റെ വിരുന്ന്‌  (The Feast of The Goat)'/><author><name>പുസ്തകപ്പുഴു</name><uri>http://www.blogger.com/profile/04077165384079537810</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='30' src='http://3.bp.blogspot.com/_SjhSsrRgLSI/Shv94Sw4OzI/AAAAAAAAACw/K50FsT-ZJsc/S220/bookworm.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-4287575726375172522.post-4055958788781773811</id><published>2007-09-18T09:38:00.001+05:30</published><updated>2009-05-24T09:53:29.601+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാഡോര്‍ മറായി'/><title type='text'>മറായി (Sandor Marai) യുടെ കനല്‍‌ (Embers )</title><content type='html'>കൊച്ചിയിലെ ഒരു പുസ്തകശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വായനക്കൂട്ടായ്മയിലെ ജീവനാഡി എന്നു പറയുന്നത്‌ വൈക്കം മുരളി (Vaikkam Murali)സാറാണ്‌. മലയാളതിലെ പ്രധാന ആനുകാലികങ്ങളില്‍ വിശ്വസാഹിത്യത്തെ പരിചയപ്പെടുത്തുന്ന അദ്ദേഹത്തെ നിങ്ങള്ക്കു പ്രതേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ചു &lt;a href="http://puzhablogger.blogspot.com/2007/07/blog-post.html"&gt;മിറര്‍ സ്കാനില്‍&lt;/a&gt; എഴുതി കണ്ടു , അദ്ദേഹത്തിന്റെ എഴുത്തു അജയ്‌ പി മങ്ങാട്‌ (Ajay P Mangadu), പീ കെ രാജശേഖരന്‍ (P K Rajashekharan) തുടങ്ങിയ നിരൂപകരേക്കാള്‍ മികച്ചതല്ലായിരിക്കം, പക്ഷേ അദ്ദേഹത്തിന്റെ അത്ര പരന്ന വായനയുള്ള മലയാളികള്‍ വളരെ വളരെ കുറവാണ്‌. ഒരിക്കല്‍ സാറ (Sara Teacher) ടീച്ചര്‍ അദ്ദേഹത്തെ കുറിച്ചു പറഞ്ഞതു കേരളത്തിലെ ഏറ്റവും വലിയ വായനക്കാരന്‍നെന്നാണ്‌. അദ്ദേഹം പുസ്തകങ്ങളുടെ പുറം ചട്ടനോക്കി എഴുതുന്നു എന്ന രീതിയില്‍ പറഞ്ഞതു തീര്‍ത്തും അസംബന്ധമാണ്‌.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ വായനക്കൂട്ടായില്‍ ആദ്യമായി ചര്‍ച്ച ചെയ്ത നോവല്‍ സാഡോര്‍ മറായി (Sandor Marai) യുടെ എംബയേര്‍സ്‌ (Embers ) ആയിരുന്നു . മറായി 1900 കളില്‍ ആസ്ട്രോ ഹങ്കേറിയന്‍ സാമ്റജ്യത്തില്‍ ജനിച്ചു. 1930 കളില്‍ തന്നെ ഹങ്കേറിയയിലെ പ്രധാനപ്പെട്ട നോവലിസ്റ്റായി പരക്കെ അറിയപ്പെട്ടു. എന്നാല്‍ 1948 കളില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ അദ്ദേഹത്തെ നാടുകടത്തി. ആദ്യം ഇറ്റലിയിലും പിന്നിടു അമേരിക്കയിലേക്കും പോയ അദ്ദേഹം 1989-ല്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അനാഥമായ് വേര്പാടുകളിലൊന്നായിരുന്നു അത്‌. അദ്ദേഹം മരിക്കുബോള് ഒരു പക്ഷേ ഹങ്കേറിയയിലെ പഴയ തലമുറയ്ക്കുമാത്രമായിരുന്നു അദ്ദേഹത്തെ അറിയുമായിരുന്നുള്ളു. തൊണ്ണൂറുകളില്‌ പാരീസിലെ പഴയ പുസ്തകങ്ങള്‌ വില്ക്കുന്ന കടകളില്‌ തിരിയുന്നതിനിടെയാണ്‌ പ്രസാധകനും, നോവലിസ്റ്റുമായ് റോബര്‌ടോ കലാസോയുടെ  (ഇന്ത്യന്‌ പുരാണത്തെ അധാരമാക്കി കാ എന്ന നോവല്‌ ഇദ്ദേഹമെഴുതിയിട്ടുണ്ട്)  കൈയ്യില്‌ എംബേര്‌സിന്റെ പഴയ ഒരു ഫ്രഞ്ച് പരിഭാഷ എത്തിയത്‌, അതു വായിച്ചു വിസ്മയിതനായ അദ്ദേഹം അതിനെ ഇംഗ്ലീഷിലേക്കു പരിഭാഷപെടുത്തുന്നതിന്` നിര്ദ്ദേശം ന്ല്കി, രണ്ടായിരത്തിരണ്ടില്‌ ഇംഗ്ലീഷ്‌ പരിഭാഷ വന്നതോടുകൂടി സാന്തോര് മറായി സാഹിത്യയ ലോകത്തേക്കു തിരിച്ചു വന്നു. നല്ല സഹിത്യം ഇന്നല്ലെങ്കില്‌ നാളെ വായിക്കപ്പെടുമെന്നതിന്‌ ഇതൊരു സശക്തമായ പ്രതീകമാണ്‌&lt;br /&gt;&lt;br /&gt;&lt;br /&gt;ഹെന്‍റിക്ക്‌ (Henric),കൊണ്‍റാഡ് (Konrad) എന്നിവരുടെ ഇടയിലുള്ള ആത്മസഘര്‍ഷത്തിന്റെയും സൌഹ്റദ്ദത്തിന്റെയും വിശ്വാസവന്ചനയുടേയും കഥയാണ്‌ കനല്‍ എന്ന ഈ നോവലില്‍ അവതരിപ്പിക്കുന്നത്‌. ഇവരെകൂടാതെ ക്രിസ്റ്റീന (Krisztina), നിന (Nina) എന്നി രണ്ടു സ്ത്രീ കഥപാത്രങ്ങളുമുണ്ട്‌.&lt;br /&gt;&lt;br /&gt;ഹെന്‍റിക്ക്‌ എന്ന റിട്ടയേര്‍ഡ്‌ ജെനറല്‍ 41 വര്‍ഷമായിട്ടു ഹങ്കേറിയയിലെ കാര്‍പെന്റിയാര്‍ മലനിരക്കിലെ തന്റെ വസതിയില്‍ കൊണ്‍റാഡ്‌ എന്ന തന്റെ സുഹ്രത്തിനെ കാത്തിരിക്കുകയാണ്‌.അയാല്‍ ഇത്രയും കാലം ജീവിച്ചിരുന്നതു പോലും കൊണ്‍റാഡിനെ കാണുവാന്‍ മാത്രമിയിട്ടണോ എന്നു നമ്മള്‍ സംശയിക്കും. ചിലപ്പോള്‍ ഈ കാത്തിരിപ്പു കാഫ്‌കയുടെ ദുര്‍ഗ്ഗത്തിലുള്ള കാത്തിരിപ്പു പോലെ നമ്മെ വല്ലാതെ വേട്ടയാടുന്നുണ്ട്‌.രണ്ടു വിത്യസ്തജീവിതനിലവാരം പുലര്‍ത്തുന്ന ഇവര്‍ തമ്മിലുള്ള സൌഹ്രദ്ദം വളരെ ചെറുപ്പത്തിലെ തുടങിയതാണ്‌. കൊണ്‍റാഡിന്റെ സുഹ്രത്തിന്റെ സഹോദ്ദരിയായ ക്രിസ്റ്റീനയെ ഹെന്‍റിക്ക്‌ വിവാഹം കഴിച്ചതിനു ശേഷവും അവര്‍ തമ്മിലുള്ള സൌഹ്രദ്ദം തുടര്‍ന്നു പോയി. എന്നല്‍ പൊടുന്നനെ ഒരു ദിവസം കൊണ്‍റാഡിനെ കാണാതാവുന്നു. എന്തായിരിക്കം അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്പില്‍ ? ഇതാണു വായനയെ പിടിച്ചിരുത്തുന്ന ഒരു ഘടകം ?&lt;br /&gt;&lt;br /&gt;ചെറുപ്പത്തില്‍ തന്നെ ഹെന്‍റിക്കിനു അമ്മ നഷ്ട്ടപ്പെട്ടതിനാല്‍ അയാളെ മുലയൂട്ടിവളര്‍ത്തിയതു നിന എന്ന സ്ത്രീയാണ്‌. ഈ നോവലില്‍ അവര്‍ ഒരു അദ്യിശകഥപാത്രമാണെങ്കിലും അവര്‍ ഹെന്‍റിക്കിനെ വല്ലതെ നിയന്ത്രിക്കുന്നുണ്ട്‌. നോവലിന്റെ അവസാനത്തില്‍ പോലും ഹെന്‍റിക്ക്‌ ആ ചോദ്ദ്യം എന്തിനായിരുന്നു താനതു ചെയ്തത്‌ ? എന്ന്‌ കൊണ്‍റാഡിനോട്‌ ചോദ്ദിക്കുന്നില്ല. പകരം ആ സമസ്യക്കു ഉത്തരം നല്‍കാന്‍ കഴിനേക്കവുന്ന ക്രിസ്റ്റീനയുടെ ഡയറി കനലിലേക്കു വലിച്ചെറിയുകയാണ്‌ ചെയ്യുന്നതു.&lt;br /&gt;&lt;br /&gt;പ്രീയപ്പെട്ട വായനക്കാരാ, നിങ്ങള്‍ ഈ നോവല്‍ വായിക്കന്‍ ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങള്‍ക്ക്‌ ഇതില്‍ അകര്‍ഷകമായി തോന്നിയ ഘടകമെന്ത്‌? തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായമറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4287575726375172522-4055958788781773811?l=pusthakappuzhu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pusthakappuzhu.blogspot.com/feeds/4055958788781773811/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4287575726375172522&amp;postID=4055958788781773811' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/4055958788781773811'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4287575726375172522/posts/default/4055958788781773811'/><link rel='alternate' type='text/html' href='http://pusthakappuzhu.blogspot.com/2007/09/blog-post.html' title='മറായി (Sandor Marai) യുടെ കനല്‍‌ (Embers )'/><author><name>പുസ്തകപ്പുഴു</name><uri>http://www.blogger.com/profile/04077165384079537810</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='30' src='http://3.bp.blogspot.com/_SjhSsrRgLSI/Shv94Sw4OzI/AAAAAAAAACw/K50FsT-ZJsc/S220/bookworm.jpg'/></author><thr:total>5</thr:total></entry></feed>
