Thursday, December 13, 2007

ഹുവാന്‍ റൂള്‍ഫോ (Juan Rulfo) യുടെ പഡ്രോപരാമോ (Pedro Paramo)

ഹുവാന്‍ റൂള്‍ഫോയുടെ പഡ്രോപരാമോയെ കുറിച്ച് കലാകൌമുദി വാരികയിലെ എം കൃഷ്ണന്‍‌നായര്‍ സാറിന്റെ സാഹിത്യയവാരഫലത്തിലുടെ മറ്റോ ആണ് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത്. പിന്നിടു വര്‍ഷങ്ങള്‍ക്കു ശേഷം മാതൃഭൂമി ആഴച്ചപതിപ്പില്‍ അതിന്റെ കവര്‍ സ്റ്റോറിയായി ‘കൊമാല‘ എന്ന സന്തോഷ് ഏറ്റിക്കാനത്തിന്റെ കഥ വരികയും, അതു മലയാള സാഹിത്യയലോകത്തു ഏറേ ചര്‍ച്ചക്കു വിഷയമായി മാറുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിന്റെ അന്നു ആത്മഹത്യ ചെയ്യുമെന്നു വീട്ടിലൊരു ബോര്‍ഡ് സ്ഥപിച്ച്, ആത്മഹതുയ്ക് ഒരുങ്ങുന്ന കടബാധ്യതനായ കര്‍ഷകന്റെ സംഘര്‍ഷവസ്ഥയും, സമൂഹത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റവും മറ്റുമാണ് കഥതന്തു, കഥയുടെ പേരു സൂച്ചിപ്പിക്കുന്ന പോലെ ഒരു ‘കൊമലിയന്‍‘ ലോകത്തെ (പഡ്രോപരാമോയിലെ മരിച്ചവരുടെ ലോകമാണ് കൊമാല) കഥാകൃത്ത് ഭംഗിയായി അവതരിപ്പിക്കുന്നു. ആധുനിക മാധ്യമമായ ടെലിവിഷനിലെ ന്യൂസ് നൈറ്റ് (കഥയില്‍ ‘ഇന്ത്യയവിഷനിലെ നികേഷിനെ‘ പൊലെ ഭംഗിയായി ചോദ്യം ചോദിക്കുന്ന ഒരു കഥാപാത്രമുണ്ട് ) പോലുള്ള പരിപാടികളിലെ പൊള്ളയായ സമകാലിക സാമൂഹ്യ വിമര്‍ഷനത്തെ കഥാകൃത്ത് വരച്ചുകാട്ടുന്നു. മികച്ച ഈ കഥാവായനക്കു ശേഷം പഡ്രോപരാമോ വായിക്കാന്‍ വല്ലാത്ത അഭിനിവേഷം തോന്നി, ലൈബ്രറിയില്‍ അന്വേഷിച്ചപ്പോള്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കിട്ടിയില്ല, പകരം (മുത്തു തേടിയവനു രത്നം കിട്ടിയ പോലെ) വിലാസിനിയുടെ മികച്ച മലയാള പരിഭാഷയാണ് കിട്ടിയത് . മുബ് വിലാസിനി പരിഭാഷപ്പെടുത്തിയിട്ടുള്ള സഹശയനം (നോബല്‍ സമ്മാനജേതാവായ, ജപ്പനീസ് സാഹിത്യകാരനായ യസുനാരി കവാബാത്തയുടെ The House of Sleeping Beauties) കുരുടന്‍ മൂങ്ങ ( ഇറാനിയന്‍ സാഹിത്യയകാരനായ സാദ്ദിക്ക് ഹിദായത്തിന്റെ Blind Owl) തുടങ്ങിയ പരിഭാഷയ്ക്ക നലകിയിട്ടുള്ള വിശദമായി ആ ഭാഷകളിലെ സാഹിത്യലോക പരിചയപ്പെടുത്തല്‍ പഡ്രോപരാമോക്കും പരിഭാഷയ്ക്കും നല്‍കിയിട്ടുണ്ട്‌. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തെകുറിച്ചും സമകാലികരായ കുലപതികളെ (അസ്തുറിയാസ്, മാര്‍ക്വേസ്, ഫൂയന്തിയാസ്, യോസ തുടങ്ങിയവരെ) കുറിച്ചും വിശേഷിച്ച് ഹുവാന്‍ റൂള്‍ഫോയെയും പഡ്രോപരാമോയെ കുറിച്ചും വിശദമായ കുറിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നു പരിഭാഷപ്പെടുത്തല്‍ വെറും തൊഴിലാവുബോള്‍ ഇത്തരം കുറിപ്പുകളുടെ ‘ഗൃഹാതുരത്തം‘ നമുക്കു ലഭിക്കാതെ പോകുന്നു. പഡ്രോപരാമോയ്ക്കു പരിച്ചയപ്പെടുത്തലിന്റെ ആവിശ്യമില്ല, പക്ഷേ അതിനൊരു ആമുഖമുണ്ടെങ്കില്‍ വായന കൂടുതല്‍ കാവ്യത്മകമാവുമെന്നു കരുത്തുന്നു. വിലാസിനിയുടെ വാഗ്‌വിലാസം അതേ പടി പകര്‍ത്തുകയാണ്. ആരും പകര്‍ത്തലിന്റെ അവകാശതര്‍ക്കം ഉന്നയിക്കില്ലെന്നു വിശ്വസിക്കുന്നു . ഈ സംരഭം വായനക്കുള്ള ചെറിയൊരു ‘തള്ളല്‍‘ മാത്രം.

സമകാലീന നോവലിസ്റ്റുകളില്‍ ഇപ്പോള്‍ ഏറ്റവും പ്രശസ്തന്‍ മാര്‍ക്കേസാണെങ്കിലും ആദ്യം പറയേണ്ട പേരു ഹുവാന്‍ റൂള്‍ഫോവിന്റെ (1918 - 19860 )ആണ്. അദ്ദേഹത്തിന്റെ ‘പെഡ്രോ പരാമോ’ എന്ന ചെറുനോവല്‍ സ്പാനീഷ് സാഹിത്യത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ കൃതികളിലൊന്നാണ്. സഹിത്യത്തിലെ നാഴികക്കല്ലായ ഈ കൃതി അസ്തുറിയാസിന്റെ ‘രാഷ്ട്രപതി’ , മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷം’ തുടങ്ങിയ കൃതികള്‍‌ക്കൊപ്പമാണ് നിരൂപകന്മാര്‍ സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്. കുറച്ചെഴുതി കൂടുതല്‍ അംഗീകാരം നേടിയ പ്രതിഭാധനനാണ് ഹുവാന്‍ റൂള്‍ഫോ. മെക്സിക്കോവിലെ ഹാലിസ്ക്കോ പ്രവിശ്യയില്‍ സായൂലാ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. മുപ്പത്തഞ്ചാം വയസ്സില്‍ ‘തിപിടിച്ചതാഴ്വാരം’ എന്ന കഥാസമാഹാരത്തിനു ശേഷം, 1955 ലാണ്‍ ‘പെഡോപരാമോ’ പുറത്തുവന്നത്. അതിനു ശേഷം അദ്ദേഹം കാര്യമായി യാതൊന്നും എഴുതിയിരുന്നില്ലെന്ന അപൂര്‍വ്വതയുമുണ്ട്.

പ്രകൃതിയുടെ കാര്‍ക്കശ്യത്തിനും മനുഷ്യജീവിതത്തിന്റെ ജീര്‍ണ്ണതയ്ക്കും തികച്ചും നിര്‍ദശനമായിരുന്നു റൂള്‍ഫോ ജനിച്ചു വളര്‍ന്ന പ്രദേശം. വരണ്ട മഴകാണാത്ത, അടുപ്പത്തു വച്ച ചട്ടിയെ പോലെ ചുട്ടുപൊള്ളുന്ന, വിശലമായ താഴ്വാരങ്ങളും, കരിബാറകൂട്ടങ്ങള്‍ മാത്രമുള്ള, കോന്ത്രന്‍ പല്ലുപോലെ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന, പരുക്കന്‍ കുന്നുകളും, അങ്ങിങ്ങാ‍യി ഒറ്റപ്പെട്ടു കിടക്കുന്ന, ഇടിഞ്ഞുപൊളിഞ്ഞ, മിക്കവാറും ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും വികൃതമാക്കിയ ആ പ്രദേശം നരകത്തിനു പര്യയായമാണെന്നു പറയാം. റൂള്‍ഫോവിന്റെ കൃതികളുടെ പാശ്ചാതലം ഈ തരിശുഭൂമിയാണെന്നു പറയാം.വിരിയും മുബേ പൂക്കള്‍ കരിഞ്ഞു പോകുന്ന, കറുത്തവായു മുറ്റിനില്‍ക്കുന്ന, ഇരുട്ടൊഴിയാത്ത നാട്ടിന്‍പുറങ്ങളതില്‍ കാണാം. നട്ടുച്ചയ്ക്കു തീച്ചൂളയായി മാറുന്ന മൈതാനങ്ങളും, വായുവേയില്ലാത്ത തെരുവുകളും, കാടും പടലും വിഴുങ്ങിയ പൊളിഞ്ഞവീടുകളും, പ്രേതങ്ങളുടെ ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്ന ചന്തസ്ഥലങ്ങളും സുലഭമാണ്. അവിടെ വിഷദം കെട്ടികിടക്കുന്ന നിമിഷങ്ങള്‍ നീണ്ടുനീണ്ടു പോവുകയാണ്. സമയത്തിനു അര്‍ഥമേ നഷ്ടപ്പെട്ടിരിക്കുന്നു. കാലം കീഴ്മേല്‍ മറിയുന്നതും അപുര്‍വ്വമല്ല. കഥാപത്രങ്ങ്ലുടെ മാനസികചലനങ്ങളെ നേരിട്ടാവിഷ്കരിക്കുന്നതിനു പകരം അവരുറ്റെ പെരുമാറ്റത്തിലുടേയും, പ്രവര്‍ത്തികളിലൂടെയും സൂചിപ്പിക്കുകയാണ് റൂള്‍ഫോ ചെയ്തത്. സമകാലിനരുടെ അത്യലകൃതമായ ശൈലി ഉപേക്ഷിച്ച് അദ്ദേഹം കൊച്ചു കൊച്ചു വാക്യങ്ങളിലെഴുതി. സാഹിത്യം എന്നു സ്വയം വിളിച്ചുകൂവുന്ന ഭാവ ചാപല്യം കൊണ്ടു ശിഥിലമായ, വാക്കുകളും പ്രയോഗങ്ങളും വര്‍ജ്ജിക്കുകയും ചെയ്തു.

ഹുവാന്‍ പ്രേസിയദോ എന്ന യുവാവ് അച്ഛനായ പെഡ്രോപരമോവിനെ തേടി കൊമാല എന്ന ഗ്രാമത്തിലേക്കു വരുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. മരിച്ചു പോയ അമ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് അയാള്‍ വരുന്നത്‌. അമ്മയുടെ ഒര്‍മ്മയില്‍ , പച്ചതഴച്ചു നില്‍ക്കുന്ന സൌഭാഗ്യം തികഞ്ഞ ഗ്രാമമാണ് കൊമാല., എന്നാല്‍ അയാള്‍ കാണുന്നത്‌ ചുട്ടുപഴുത്ത മരുഭൂമിപോലെയൊരു പ്രദേശമാണ്.അയാള്‍ക്കു അങ്ങോട്ടെക്കുള്ള വഴികാണിച്ചു കൊടുത്ത കഴുതക്കാ‍രനായ അബുണ്‍ദിയോവിന്റെ ഭാഷയില്‍ കൊമല ‘നരകത്തിന്റെ വായ’ യാണ്. അവിടെയുള്ളവര്‍ക്കു നരകം പോലും തണുപ്പുള്ളതായി തോന്നുമത്രേ!. എന്നാല്‍ വിചിത്രമായ സംഗതി അതല്ല കൊമാല മരിച്ചഗ്രാമമാണ്. അവിടെ ആരും ജീവിച്ചിരിപ്പില്ല. പെഡ്രോപരമോയും പണ്ടേ മരിച്ചിരിക്കുന്നു. ഗ്രാമത്തിലെത്തി കുറെ കഴിയുബോഴാണ് പ്രേസിയാദോ ഇതു മനസ്സിലാക്കുന്നുള്ളു. വഴികാണിച്ചു കൊടുത്ത അബുണ്‍ദിയോവും രാത്രി താമസിക്കന്‍ മുറി കൊടുത്ത ഡോണ്യാ എദുവിഹേസും, അവിടെ നിന്നു അയാളെ കൂട്ടികൊണ്ടൂപോയ ദാമിയാനാ സിസ്നെറോസും മറ്റും മരിച്ചവരാണ്. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും വിചാരിക്കാതിരിക്കുബോള്‍ അപ്രത്യക്ഷപ്പേടുകയും ചെയ്യുന്ന അവര്‍ പ്രേതത്മാക്കളണെന്നു പറയാം. ഗ്രാമം മുഴുവന്‍ പണ്ടെന്നോ മരിച്ചുപോയവരുടെ ശബ്ദം കൊണ്ടു മുഖരിതമാണ്, രാത്രി പ്രത്യേകിച്ചും. ഗ്രാമത്തിലെത്തി അധികം താമസിക്കാതെ പ്രേസിയാദോയും മരിക്കുന്നു. സന്തതിയില്ലാതെ മരിച്ച ഡൊറോത്തിയുടെ കുഴിമാടമാണ് അയാള്‍ പങ്കിടുന്നത്‌. അവിടെകിടന്നയാള്‍ മറ്റു ശവക്കുഴികളിലടക്കം ചെയ്യപ്പെട്ടവരുടെ ആത്മഭാഷണം കേള്‍ക്കുന്നു. ഡൊറോത്തിയുമായി സംഭാഷണം ചെയ്യുന്നു. അങ്ങിനെ കൊമാലയുടെ പഴയകാലത്തെ കിടിലം കൊള്ളിക്കുന്ന ചരിത്രം മനസ്സിലാക്കുന്നു..

ഈ ചരിത്രത്തില്‍ വിരാടു പുരുഷനെപ്പോലെ നിറഞ്ഞു നില്‍ക്കുന്നത് പെഡ്രോപരാമോ ആണ്. താങ്ങാനാവാത്തകടം മാത്രം പൈതൃക്മായി ലഭിച്ച പെഡ്രോ ബുദ്ധിചാതുര്യം കൊണ്ടും നിഷ്കരുണമായ കയ്യൂക്കുകോണ്ടൂം പ്രതാപിയായി തീരുന്നതും ഒരിടപ്രഭുവിനെ പോലെ പ്രാന്തപ്രദേശങ്ങള്‍ അടക്കിഭരിക്കുന്നതുമാണ് പ്രധാന ഇതിവൃത്തം. താന്‍ ചെറുപ്പമായിരിക്കുപ്പോള്‍ തന്റെ അച്ഛനെ കൊലപ്പെടുത്തിയവരോടുള്ള പകയാണ് പെഡ്രോവിന്റെ മുന്നേറ്റത്തിനു പുറകിലുള്ള പ്രേരണാശക്തി. സുന്ദരിയും ധനികയുമായ ഡോളറെസ്സിനെ വിവാഹം കഴിക്കുകയും അങ്ങനെ അയാളുടെ സാബത്തിക അടിത്തറ ഭദ്രമാക്കുകയുമാണ് അയാളുടെ ആദ്യത്തെ നീക്കം, ഇവിടെ പ്രദര്‍ശിപ്പിക്കുന്ന തന്ത്രജ്ഞത അവസാനം വരെ നില്‍നിറുത്തുന്നുണ്ട്‌ പെഡ്രോ. തന്നെ നശിപ്പിക്കാന്‍ വന്ന വിപ്ലവകാരികളെ പ്രലോഭിപ്പിച്ചു വശത്താക്കുകയും തന്റെ ആള്‍ക്കരെ അവരുടെ കൂട്ടത്തില്‍ ചേര്‍ത്തു സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ അയാള്‍ കാണിക്കുന്ന ബുദ്ധികൂര്‍മ്മത അസാമാന്യമാണ്. ബുദ്ധികൂര്‍മ്മതയിലെന്ന പോലെ ഹൃദയശൂന്യതയിലും പെഡ്രോ പിന്നിലല്ല. അച്ഛന്റെ മരണത്തിനു ഉത്തരവാദികളായവരേയും, സ്വത്തു വെട്ടിപ്പിടിക്കുന്നതില്‍ തന്നെ എതിര്‍ക്കുന്നവരെയും വകവരുത്തുന്നതില്‍ മാത്രമല്ല അതു പ്രത്യക്ഷപ്പെടുന്നത്, ആവിശ്യം കഴിയുബോള്‍ ഡൊളറെസ്സിനെ ഉപെക്ഷിക്കുകാന്‍ ഒരു മടിയും കാണിക്കുന്നില്ല അയാള്‍. അവളില്‍ ജനിച്ച പ്രേസിയാദോവിനെ പുത്രനായി അംഗീകരിക്കുന്നതുമില്ല. പ്രേസിയാദോ മാത്രമായിരുന്നില്ല പെഡ്രോവിന്റെ പുത്രന്‍. കഴുതക്കരനായ് അബുണ്‍ദിയോ അടക്കം നാടുനീളെ അനേകം മക്കളുണ്ടായിരുന്നു അയാള്‍ക്ക്. അയാള്‍ കടന്നുപോകാത്ത സ്ത്രീകള്‍, ആ സമീപപ്രദേശത്തു അപൂര്‍വ്വമായിരുന്നു. മക്കളില്‍ മിഗ്വേല്‍ എന്നൊരുത്തനെ മത്രമാണ് പെഡ്രോ സ്വന്തം നിലക്കു വളര്‍ത്തിയിരുന്നത്‌. അച്ഛനെക്കാള്‍ ദുര്‍മാര്‍ഗ്ഗിയായ അവന്‍ ചെറുപ്പത്തിലെ കുതിരപ്പുറത്തു നിന്നു വീണുമരിച്ചുപോയി. പെഡ്രോവിനു കിട്ടിയ ആദ്യത്തെ തിരിച്ചടിയായിരുന്നു അത്‌, അഘാതം കനത്തതായിരുന്നെങ്കിലും അയാള്‍ ഉലഞ്ഞില്ല.

പെഡ്രോവിനെ ഉലച്ചതും അയാളുടെ അന്ത്യത്തിലേക്കു നയിച്ചതും അയാള്‍ക്ക് ഒരിക്കലും അനുഭവിക്കാന്‍ കഴിയതിരുന്ന ഒരു സ്ത്രീയായിരുന്നു, ബാല്യകാലസഖിയായ സൂസാന സന്‍ ഹുവാന്‍. മറ്റു സ്ത്രികാളുമായി ബെന്ധപ്പെടുബോഴും പെഡ്രോവിന്റെ മനസ്സില്‍ സൂസാന ആശയവും ആവേശവും സ്‌മൃതിയുമായി നീറികെണ്ടിരുന്നു. ഒടുവില്‍ പെഡ്രോവിന് അവളെ ഭാര്യയാക്കന്‍ കഴിയുന്നുണ്ട്‌. പക്ഷേ അപ്പോഴേക്കുമവള്‍ രോഗിണിയും വൃദ്ധയും ബുദ്ധിസ്ഥിരത നശിച്ചവളുമായിത്തീര്‍ന്നിരുന്നു. അവളുടെ മരണത്തെ പെഡ്രോവിന് നിസ്സഹായമായി നോക്കി നില്‍ക്കനെ കഴിയുന്നുള്ളു. സൂസാനയുറ്റെ മരണശേഷം തീര്‍ത്തും നിഷ്‌ക്രിയനായിതീര്‍ന്ന പെഡ്രോ അവളുടെ ജഡം കൊണ്ടുപോയ വഴിയെ തുറിച്ചു നോക്കിക്കോണ്ടിരുന്നാണ് ബാക്കി ജീവിതം കഴിച്ചു കൂട്ടുന്നത്. അതിനിടയില്‍ കൃഷിയിടങ്ങള്‍ തരിശയിപ്പോയി, ചെറുപ്പക്കാര്‍ കൂട്ടതോടെ നാടുവിട്ടു, ബാക്കിയുള്ളവര്‍ ഓരോരുത്തരായി മരിക്കുകയും ചെയ്തു. വഴിയിലേക്കു നോക്കിക്കൊണ്ടു കസേരയിലിരിക്കുന്ന പെഡ്രോവിനെ കുടിച്ചു ബോധം കെട്ട അബുണ്‍ദിയോ കെല്ലുന്നേടത്തുവെച്ചാണ് നോവലവസാനിക്കുന്നത്.

സെഛധിപതികളുടെ കിരാതവാഴ്ചയുടെ ചിതീകരണം സ്പാനിഷ് അമേരിക്കന്‍ നോവലുകളില്‍ സര്‍വ്വസാധാരണമാണ്. ഒറ്റനോട്ടത്തില്‍ പെഡ്രോപരാമോവും അത്തരത്തിലൊന്നാണെന്നു തോന്നും, ആ തോന്നാല്‍ തെറ്റാവും. കാരണം മറ്റു കൃതികളില്‍ നിന്നു തികച്ചും വ്യത്യസ്തനായിട്ടാണ് പെഡ്രോവിനെ ചിത്രീകരിക്കുന്നതില്‍ റൂള്‍ഫോ പുലര്‍ത്തിയിട്ടുള്ള മനോഭാവവും, സ്വീകരിച്ചിട്ടുള്ള സമീപനവും. അതേവരെയുള്ള റിയലിസ്റ്റിക്ക നോവലുകളില്‍ കാണുന്നതുപോലെ കേവലം വെറുക്കപ്പെടുന്ന ഒരു കഥപാത്രമല്ല പൊഡ്രോ. കൊമാലയിലെ അജ്ഞരും ദരിദ്രരുമായ ജനങ്ങളുടെ മാനസ്സികമായ ഒരവിശ്യം നിറവേറ്റുന്ന രക്ഷാപുരുഷനാണ്‌ അയാള്‍. ഫ്യുഡലിസ്റ്റു എന്നു വിളിക്കവുന്ന ഒരു വ്യവസ്ഥിതിയാണ് കൊമാലയില്‍ നിലനില്‍ക്കുന്നത്. അതിന്റെ തലപ്പത്താണ് പെഡ്രോ നില്‍ക്കുന്നത്‌. കരുത്തനും ക്രൂരനും ബുദ്ധിമാനുമായ അയാളെ ജനങ്ങള്‍ ഭയപ്പെടുന്നത് വാസ്ഥവമാണ്. എന്നാല്‍ അയാളെ തള്ളിപറയുവാനോ മറക്കുവാനോ അവര്‍ക്കു കഴിയുന്നില്ല. കാരണം അയാളുടെ ശക്തിയുടെ തണലില്‍ സുരക്ഷിതത്വം കണ്ടെത്തുന്നു. ആ താങ്ങില്ലെങ്കില്‍ തങ്ങല്‍ അനാഥരും നിഷ്ക്രീയരുമായിത്തീരുമെന്നാണ് അവരുടെ ഭീതി. ആ ഭീതി അസ്ഥനതല്ലതാനും, ‘ഞാന്‍ കൈകെട്ടിയിരിക്കും , അതോടെ കൊമാല പട്ടിണികിടന്നു ചാകും’ എന്നു പറയുന്നുണ്ട് പെഡ്രോ, സുസാനായുടെ മരണത്തിനു ശേഷം അങ്ങിനെ തന്നെയാണ് സംഭവിക്കുന്നതും. പട്ടിണി കിടന്നു പല്ലിളിച്ച ജനങ്ങള്‍ കലാപത്തിനൊന്നും പുറപ്പെടുന്നില്ല. നാഥനറ്റ അവര്‍ നാടുവിട്ടു പൊവുകമാത്രമാണ് ചെയ്യുന്നത്`. ക്രൂരനെങ്കിലും ശക്തനും രക്ഷകനുമായ ഒരു നേതാവിനോടുതോന്നുന്ന ഈ ആകര്‍ഷണം ലത്തീന്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു യഥാര്‍ത്യമാണ്. കരുത്തും പൌരുഷവും തുളുബുന്ന പുരുഷന്‍ (Macho) അവിടെ ബഹുമാനിക്കപ്പെടുന്നു, ഒട്ടെക്കെ ആരാധിക്കപ്പെടുകയും ചെയ്യുന്നു.ഈ ആരധാനയുടെ തെളിവാണ് കൊമാലയിലെ സ്ത്രീകള്‍ പെഡ്രോവിനു വേണ്ടീ കിടപ്പറ വാതിലുകള്‍ സ്വമേധയാ തുറന്നിടുന്നതും ആകാംക്ഷയോടെ കാത്തു കിടക്കുന്നതും.

ബലവാന്മാരും ദുര്‍ബലരും തമ്മിലുള്ള ഈ സ്നേഹ- ദ്വേഷബന്ധം (Love- Hate Relationship) ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്‌ റൂള്‍ഫോ എന്നുള്ളതാണ് പെഡ്രോപരാമോവിനെ അനന്യ സാധാരണമാക്കുന്ന കാരണങ്ങളിലൊന്ന്‌. രചനയില്‍ പുലര്‍ത്തുന്ന നിര്‍മ്മമത കൊണ്ടാണ് അതിന്നദ്ദേഹത്തിന് അത് കഴിഞ്ഞത്‌. തന്റെ കഥപാത്രങ്ങളെ സംബന്ധിച്ചിടത്തോളം റൂള്‍ഫോ ഒരിക്കലും പക്ഷപാതം പിടിക്കുന്നില്ല ന്യാധിപന്റെയോ വിധികര്‍ത്താവിന്റെയോ മേലങ്കി അണിയുന്നില്ല, ഉള്ളത് സഹാനുഭൂതി മത്രമാണ്. അതു കൊണ്ടൂ തന്നെ , ഒന്നുകില്‍ വെളുപ്പ്‌ അല്ലെങ്കില്‍ കറുപ്പ്‌ എന്ന നിലപാടിലെക്ക് അദ്ദേഹം വഴുതി വീഴുന്നില്ല്. മെക്സിക്കോവിലെ ഗ്രമീണ ജീവിതമാണ് റൂള്‍ഫോവിന്റെ അസംസ്കൃതവസ്തു. എന്നാല്‍ സാബത്തികവും സാമൂഹികവുമായ ബന്ധങ്ങളെ ഇഴപിരിക്കനോ, സങ്കീര്‍ണ്ണമായ കഥപാത്രങ്ങളെ കയ്യിലെടുത്ത് അപഗ്രഥിക്കനോ അദ്ദേഹം മെനക്കെടുന്നില്ല.. പഴങ്കഥകളുടെയും ജനങ്ങള്‍ക്കിടയില്‍ രൂഡമൂലമായ് വിശ്വാസങ്ങളുടെയും നൂലുകള്‍ പാകി യഥാര്‍ത്ഥ്യത്തിനു അപ്പുറമുള്ള ഒരു അനുഭവമണ്ഡലം നെയ്തെടുക്കുകയണ് അദ്ദേഹം. കൊമലയില്‍ മരണത്തോടു കൂടി ജീവിതം അവസനിക്കുന്നില്ല. മരിച്ചവര്‍ ഗതി കിട്ടാത്ത പ്രേതാത്മക്കളായി അലയുമെന്ന വിശ്വാസം ഒരു വസ്തുതയായി അവതരിപ്പിക്കുകയാണ് റൂള്‍ഫോ. ഈ സങ്കല്‍പ്പം നോവലിന് അസാധാരണമായ ഭാവ തീവ്രതയും സ്വപ്നാത്മകതയും നല്‍കുന്നു.

‘പെഡ്രോപരാമോ’ വിനെ അസുലഭമായ ഒരുനുഭവമാക്കിത്തീര്‍ക്കുന്നതില്‍ അവിഷ്കാരരീതിയുടെ മൌലികത്വം വലിയൊരു പങ്കുവഹിക്കുന്നു. ക്രമാനുഗതമായി വികസിക്കുന്ന കഥാഖ്യാനം ഈ കൃതിയിലില്ല. സാധാരണനോവലുകളില്‍ കാണുന്ന അദ്ധ്യായങ്ങള്‍ ഈ നോവലിലില്ല, കുറെ ഖണ്ഡങ്ങളെ ഇതിലുള്ളൂ. അവ ഹൃസ്വങ്ങളാണ്, തമ്മില്‍ ദൃഡമായ പൂര്‍വ്വാപരമായ ബന്ധമില്ലത്തവയും. അവയുടെ ഉള്ളടക്കം മിക്കവാറും സ്വഗതോക്തികളോ സ്മരണകളോ സംഭാഷണങ്ങളോ ആണ്. വക്താവ്‌ ആരാണെന്നു തിരിച്ചറിയാന്‍ പലപ്പോഴും ബുദ്ധിമുട്ടും. ഇത്‌ ബാഹ്യയമായ രൂപശൈത്തില്യത്തിന്നു കാരണമായി തീരൂന്നു. അതു കൊണ്ട്‌ ആദ്യത്തെ വായനയില്‍ അനുവാചകര്‍ക്ക് അല്പമബരപ്പുണ്ടാ‍യാല്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ രണ്ടമതൊരാവൃത്തി വായിക്കുബോള്‍ എല്ലം സ്ഥനേ ഘടിതങ്ങളായിത്തീരുന്നതു കാണാം. ബാഹ്യമായ രൂപശൈഥില്യതിനു പിന്നില്‍ ഇഴപൊട്ടാത്ത ഭാവദാര്‍ഡ്യം ഉണ്ടെന്നുള്ളതാണതിനു കാരണം. കഥയിലെ പല സംഭവങ്ങളും അവ്യക്തമായിട്ടേ ചിത്രണം ചെയ്തിട്ടുള്ളു. നോവലിലെ ഒടുക്കത്തെ രംഗം ഇതിനുദാഹരണമാണ്. എന്താണവിടെ സംഭവിക്കതെന്നു കൃത്യമായി പറയുക പ്രയാസമാണ്. അബുണ്‍ദിയോ പെഡ്രോവിനെ വെട്ടിക്കൊന്നു എന്നാണ് അനുമാനിക്കേണ്ടത്. അനുമാനിക്കുക അതു മത്രമേ സധ്യമാവു. അയാളുടെ കത്തിയില്‍ ചോരപുരണ്ടീരിക്കുന്നു എന്നാല്‍ പെഡ്രോ വെട്ടേറ്റമനുഷ്യനെ പോലെ പിടഞ്ഞു മരിക്കുകയല്ല ചെയ്യുന്നതു. സുസാനയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ മഴുകിയിരിക്കുന്ന അയളുടെ ജിവന്‍ അല്പാല്‍പ്പമായി അറ്റുപോവുകുകയാണ്. പല സംഭവങ്ങളും ഒന്നിലേറേ പേരുടെ വീക്ഷണകോണുകളിലൂടെയാണ് ചുരുളഴിയുന്നതു. അവ പസ്പരപൂരകമാണെങ്കിലും അസ്പഷ്ടത പലപ്പോഴും ബക്കി നില്‍ക്കുന്നു. മിഗ്വേല്‍ പരമോവിന്റെ അപമൃത്യു അത്തരത്തിലൊന്നാണ്. രണ്ടോമൂന്നോ പേരുടെ ഓര്‍മ്മയിലൂടെയാണ് ഈ സംഭവം ചിത്രീകരിക്കുന്നത്‌. മിഗ്വേലിന്റെ പ്രേതം നേരിട്ടുവന്ന്‌ മൊഴി നല്‍ക്കുന്നുണ്ട്‌, എന്നാലും വ്യക്തമായ ചിത്രം കിട്ടുന്നില്ല. പക്ഷേ ഈ അവ്യക്തത നോവലിന് ദൌര്‍ബല്ല്യമല്ല. അതിലാവിഷ്കരിക്കപ്പെടുന്ന അഭൌമികമായ അനുഭവങ്ങളുടെ ഇഴുക്കം കൂട്ടുന്നതിന് ഇത്തരം രീതി അവശ്യമാണുതാനും.

കാലം ആകെ കിഴുമേല്‍ മറിച്ചിരിക്കുകയാണ് റൂള്‍ഫോ ഈ നോവലില്‍. പ്രേസിയദോ കൊമലയില്‍ വരുന്നതിന്‍ എത്രയോ മുബുതന്നെ പെഡ്രോപരാമോ മരിച്ചു കഴിഞ്ഞിരിക്കുന്നു. എന്നല്‍, ആ വസ്തുത പ്രശ്താവിച്ചു നക്കെടുക്കബോഴെക്കും ഗ്രന്ഥകര്‍ത്തവ പെഡ്രോവിനെ വായനക്കരന്റെ മുബിലവതരിപ്പിക്കുന്നു. സുസാന മരിച്ച ശേഷം ഓര്‍മ്മ്കള്‍ അയവിറക്കികോണ്ടിരിക്ക്ന്നു നിലയില്‍. തുടര്‍ന്ന അയാളുടെ ബല്യകാലജീവിത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിക്കൂന്നു. ഈ ഓര്‍മ്മകളും ചിത്രീകരണവും പോലും മുറതെറ്റിയിട്ടാണ്. വീണ്ടും പ്രേസിയദോവിലേക്കു മടങ്ങുന്നു, ഇങ്ങനെ യാതൊരടുക്കും ചിട്ടയുമില്ലതെ എന്നു തൊന്നുന്ന മട്ടിലാണ് സംഭവങ്ങള്‍ ഭ്രമാത്മകമായ അന്തരീക്ഷത്തില്‍ ചിത്രീകരിക്കുന്നു., ഇതെല്ലം നോവല്‍ നല്‍കുന്ന അനുഭൂതിയുടെ തീക്ഷണത വര്‍ദ്ധിപ്പിക്കുന്നു. അത്യന്തം ശ്രദ്ധേയമായ ഒരു സംഭവമുണ്ട് ഈ കൃതിയില്‍. പെഡ്രോവിന്റെ ദീര്‍ഘകാലകാമുകിയായ സുസാനയുടെ ചരമമറിയിച്ചുകൊണ്ടുള്ള പള്ളി മണികള്‍ മുഴങ്ങി. ഒരു പള്ളിയിലെയല്ല, പെഡ്രോവിന്റെ പ്രതാപത്തിന്നനുസരിച്ചരീതിയില്‍, ആ പ്രദേസ്ശത്തെ എല്ലാ പള്ളികളിലെയും മണികള്‍. ആര്‍ക്കും ചെവികേള്‍ക്കാന്‍ പാടില്ലാത്ത വിധത്തില്‍ മൂന്നു ദിവസം അവ മുഴങ്ങിക്കൊണ്ടേയിരുന്നു. അതു കേട്ട് ചുറ്റിലുമുള്ള ഗ്രമവാസികള്‍ അവിടെ എത്തി ചേരുന്നു അവരെ പിന്തുടര്‍ന്ന്‌ സര്‍ക്കസ്സും ബാന്റുസഘവും, വഴിക്കച്ചവടക്കാരും, കോഴിപ്പോരുകാരും മറ്റും. ദുഃഖകരമായ ഒരു സന്ദര്‍ഭം അങ്ങനെ വബിച്ച ഒരുത്സവമായി മാറുന്നു. ഉത്സവത്തിനിടയില്‍ സുസാനയുടെ ശവസംസ്കാരം ആരും ശ്രദ്ധിച്ചതുമില്ല.ജീവിതത്തോടും മരണത്തോടും സ്വേഛാധിപത്യത്തോടും റൂള്‍ഫോവിന്നുള്ള നിലപാട് കറുത്തഹസ്യത്തില്‍ പൊതിഞ്ഞ്‌ ഈ സംഭവത്തില്‍ തെളിഞ്ഞു കാണാം. അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണിത്‌. എതളുവുകോലുവെച്ചളന്നാലും ഒരു മാസ്റ്റര്‍ പീസാണ് പെഡ്രോപരാമോ. അതിന്റെ രചനയ്ക്കു പിറകില്‍ ദൃശ്യമായ ഗഹനമായ ചിന്തയും അനവദ്യമായ ശില്പബോധവും നിസ്തുലമാണ്.

Friday, November 16, 2007

കാര്‍ലോസ് ഫൂയെന്തസി (Carlos Fuentes) ന്റെ ആര്‍ത്ത്തിമിയോ ക്രൂസിന്റെ മരണം (The Death of Artemio Cruz)



അത്ഭുതകരമായ അവതരണ രീതിയാണ് ആര്‍ത്തിമിയോ ക്രൂസിന്റെ മരണം എന്ന കൃതിയില്‍ ഫൂയെന്‍‌തസ് അവതരിപ്പിക്കന്നത്‌. നിരന്തരം ആഖ്യാനതന്ത്രം അതിവേഗം മാറുന്നു. ഫൂയെന്‍‌തസിനെ സ്വാധീനിച്ച പ്രമുഖ എഴുത്തുകാരന്‍ ജെയിംസ് ജോയിസ്സും, വില്ല്യം ഫോക്നറുമാണ്, ജോയിസ്സിന്റെ ബോധധാര രീതിയും, മനസ്സും ബാഹ്യലോകവും പ്രത്യേകം പ്രത്യേകം നിലനില്‍ക്കുന്നില്ല എന്ന ഫോക്നറുടെ സങ്കല്‍പ്പവും ഫൂയെന്‍‌തസ് മനോഹരമായി തന്റെ നോവലില്‍ അവതരിപ്പിക്കുന്നുണ്ട്‌.

ആര്‍ത്തിമിയോ ക്രൂസിന്റെ അന്ത്യനാളുകളാണ് ഈ നോവല്‍ ആഖ്യാനം ചെയ്യന്നത് ക്രൂസ് എന്ന് നടുക്കുറ്റിയില്‍നിന്ന് അനേകം ആരക്കാലുകള്‍ മനുഷ്യരുടെ രൂപങ്ങളായി, രാഷ്ട്രത്തിന്റെ ചക്രചലനമായി
രൂപാന്തരപ്പെടുകയാണ്.ശ്ലഥമായ ആഖ്യാനഘടനകള്‍,ഭ്രമാത്മകമായ സംഭവങ്ങള്‍,അതിവേഗം മാറികൊണ്ടിരിക്കുന്ന വീക്ഷണകോണുകള്‍,ആന്തരിക സ്വഗതാഖ്യാനങ്ങള്‍, ബോധപ്രവാഹസങ്കേതികത്തിന്റെ നവീകരിച്ച രീതികള്‍ തുടങ്ങിയ ആഖ്യാനരീതിയാണ് ഫൂയെന്‍‌തസ് ഈ നോവലില്‍ സ്വീകരിച്ചിരിക്കുന്നത്‌. മരണകിടക്കയില്‍ കിടക്കുന്ന ക്രൂസിന്റെ തോന്നലുകളില്‍ ഭൂത-വര്‍ത്തമാന‍,-ഭാവി കാലങ്ങള്‍ വേര്‍ത്തിരിച്ച് അറിയാന്‍ കഴിയാത്ത രിതിയില്‍ കൂടി കലര്‍ന്നു കിടക്കൂന്നു.

ഞാന്‍,നീ, അയാള്‍ എന്നിങ്ങനെ മൂന്നു രീതികല്‍ ഉപയോഗിച്ചാണ് ക്രൂസിന്റെ കഥ തെളിഞ്ഞു വരുന്നത്‌. മരണം കാത്തു കിറ്റക്കുന്നവന്റെ മുറിയുന്ന ചിന്തകളും, ഓര്‍മ്മകളും ഞാനിലൂടെയും (രോഗിയായ അയാളുടെ ജീര്‍ണ്ണിച്ച ശരീരത്തിലെ തളര്‍ന്ന ഇന്ദ്രീയങ്ങള്‍ കിതയ്ക്കുന്നതും, തളരുന്നതും ഭാഷഘടനയില്‍ നിന്നു തന്നെ നമുക്ക് അറിയാം) , മറ്റൂള്ളവര്‍ പറയുന്ന ക്രൂസിനെ നീ യിലൂടെയും, അതിവാസ്തവികയിലൂടെ (കവിതയ്ക്ക് സമാനമായി) ക്രൂസിനെ കാണിക്കുന്നത് നിങ്ങളായുമാണ്. ഇതു തന്നെ സിഗ്‌മണ്ട് ഫ്രോയിഡിന്റെ മനോവിശകലനത്തില്‍ അവതരിപ്പിക്കുന്ന മനസ്സിന്റെ മൂന്നു ഘടനയായ ഇഡ് (ആദിമനസ്സ്) ,ഈഗോ (അഹമനസ്സ്) ,സൂപ്പര്‍ ഈഗോ (മനഃസക്ഷി) യും മനസ്സിന്റെ മൂന്നു തലങ്ങളായ ബോധം, ഉപബോധം, അബോധം എന്നിവയുമാണ്.

ആര്‍ത്തിമിയോ ക്രൂസ് എന്ന വിപ്ലവകാരി പില്‍കാലത്ത് അഴിമതികാരനാവുന്നു. മര്യാദകെട്ട ചൂഷകനായിമാറുന്നു. അധികാരകേന്ദ്രമായിമാറുന്നു. ചുരുക്കത്തില്‍ റിബല്‍ സീസറായി മാറുന്നു. വിപ്ലവത്തെ വഞ്ചിക്കുന്നത് അതിന്റെ ജനയിതാക്കള്‍ തന്നെയായി മാറുന്നു. ആര്‍ത്തിമിയോ ക്രൂസ് വിപ്ലവകാരിയായിരുന്നു, പിന്നീട് അതില്‍ നിന്നു മാറുന്നു.രാഷ്‌ട്രീയമെയ്‌വഴക്കത്തോടെ ജീവിതവിജയം നേടുന്നു. പണം സബാദിക്കുന്നു. അക്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു.ഗൂഡാലോചനയില്‍ പങ്കുചേരുന്നു.തൊഴിലാളികളെ നിര്‍ദയം ചൂഷണം ചെയ്യുന്നു. കൊലപാതകം നടത്തുന്നു. ആര്‍ത്തിമിയോ ക്രൂസ് മരണകിടകയില്‍ വീഴുന്നതോടെ നോവല്‍ ആരംഭിക്കുകയാണ്. ബിസിനസ്സിന്റെ കാര്യത്തിനായി അയാള്‍ ഒരു നീണ്ടയാത്ര ചെയ്തു. യാത്രയ്ക്ക ശേഷം അയാള്‍ മരണകിടക്കയില്‍ വീഴുകയായിരുന്നു. മരണം വന്നു കഴിഞ്ഞു, എന്നാല്‍ മരണത്തെ യാഥാര്‍ത്യമായി കാണാന്‍ അയാള്‍ കൂട്ടാക്കിയില്ല, അന്ത്യയകുദാശക്കായി വന്ന പുരോഹിതനെ അയാള്‍ വിരട്ടി ഓടിച്ചു. ഡോക്ടര്‍മാര്‍ വന്നു, പലവിധ ചികത്സയും നടത്തി, എന്നല്‍ അതെല്ലാം പാഴാവുകയായിരുന്നു ഭാര്യയ കറ്റലീനയും മകള്‍ തെരേസയും അടുത്തു തന്നെ നിന്നു, അവരുടെ കപട ദുഃഖം അയാള്‍ മനസ്സിലാക്കിയിരുന്നു. അവര്‍ക്കു അയാളോടു സ്നേഹമൊന്നു മുണ്ടായിരുന്നില്ല, മരണപത്രത്തില്‍ എഴുതി വച്ചിരിക്കുന്നത് എന്താണ് എന്നറിയുന്നതിനാണ് അവര്‍ അയാളുടെ മരണകിടക്കയില്‍ കാത്തു നിന്നത്. എന്നാല്‍ സ്വത്തു വിവരം പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല. ഈ സന്ദര്‍ഭത്തിലും വ്യവസായത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ടേപ്പ് പാദില്ല അയാളെ കേള്‍പ്പിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ അയാള്‍ നഷ്ടപ്പെട്ട കാലങ്ങള്‍ ഓര്‍ക്കുകയാണ്. കാലക്രമമില്ലതെ അങ്ങേയറ്റം സ്വാഭാവികമായി അതെല്ലം മനസ്സില്‍ പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കുകയാണ്.

മെക്സിക്കോ നഗരത്തിലെ ഒരു ക്ഷുഭിതയുവാവ് മര്‍ദകവീരനായ് ഒരു വ്യവസായ് പ്രമുഖനായിത്തീരുന്നതിനു പിന്നിലെ ചരിത്രവിശദീകരണമാണ് ഈ ഓര്‍മ്മ. ചെറുപ്പത്തില്‍ അയാളുടെ തലക്കുള്ളില്‍ വിപ്ലവത്തിന്റെ ചൂടായിരുന്നു. പണമില്ലത്തതിനാല്‍ ചൂട് വളരെ കൂടിയിരുന്നു. അതിനിടയില്‍ അയാള്‍ ബെര്‍ണാല്‍ കുടുംബവുമായി ബെന്ധപ്പെട്ടു, പിന്നീടു കുടുംബനാഥന്റെ മകളെ കറ്റലീനയെ വിവാഹം കഴിച്ചു. അയാള്‍ ബെര്‍ണാല്‍ എസ്റ്റേറ്റിന്റെ ഉടമയായി. എന്നാല്‍ ഭാര്യ അയാളെ വെറുത്തു. കാരണം അയാള്‍ക്ക് പണം മാത്രം മതിയായിരുന്നു.കുടുംബം അയാളില്‍ നിന്നു അകന്നു, അയാളുടെ പുത്രന്‍ ലോറന്‍സോ സ്പാനിഷ് ആഭ്യന്തരയുദ്ധ്ത്തില്‍ പെട്ടു മരിച്ചു.അയാള്‍ക്ക് റജീന എന്ന കാമുകി ഉണ്ടായിരുന്നു. ലിലിയോ, ലോറ എന്നീ വെപ്പാട്ടികളുണ്ടായിരുന്നു. അവര്‍ രണ്ടുപേരും അയാളെ തഴഞ്ഞു, ലോറ മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാല്‍ ഇതൊന്നും അയാളെ തളര്‍ത്തിയില്ല. അയാള്‍ ധനം വാരിക്കൂട്ടുന്ന തിന്റെ ഭ്രാന്തിലായിരുന്നു. അയാള്‍ രാഷ്ട്രീയം ഫലപ്രദമായി ഉപയോഗിച്ചു, കൊലപാതകം വരെ നടത്തി.ഭീകരമായ എകാന്തതയിലും നിസ്സഹായതയിലും ഒരു പരിഗണനയും ഇല്ലാതെ വീഴാന്‍ വേണ്ടി അയാള്‍ കിതച്ചു കൊണ്ടു പണം സബാദിക്കുകയായിരുന്നു.

ക്രൂസ്സിന്റെ ചരിത്രം അയാളുടെ നാടിന്റെ ചരിത്രമാണ്, അത് മെക്സിക്കന്‍ ചരിത്രമാണ്. 1910 കളില്‍ മെക്സിക്ക ഭരിച്ചിരുന്നത് എകാധിപതിയായ പോര്‍ഫിനോ ഡയസിനെ (ഡോണ്‍ പൊര്‍ഫിറിയോ?)തിരെ മത്സരിക്കാന്‍ ഫ്രാന്‍സിസക്കോ 1 മാഡ്രോ തെയ്യാറെടുത്തു, മാഡ്രോക്കുള്ള ജനപിന്തുണ മനസ്സിലാക്കിയ ഡയസ്, അയാളെ തടവിലാക്കുകയും, ഇലകഷന്‍ നടത്തി വീണ്ടും പ്രസിഡന്റ് ആവുകയും ചെയ്തു. സാന്‍ ലൂയിസ് പൊട്ടോസിയില്‍ നിന്നും അമേരിക്കയിലേക്കു കടന്ന മാഡ്രോ, ഇലകഷന്‍ ഡയസിന്റെ തട്ടിപ്പാണ് എന്ന പ്രചരണം നടത്തി. പ്ലാന്‍ ഓഫ് സാന്‍ ലൂയിസ് എന്ന പേരില്‍ അദ്ദേഹം 1910 നവബര്‍ 20 ന് വിപ്ലവം നടത്തുന്നതിനായി ഒരു ലഘുരേഖ പുറത്തിറക്കി. ഇതില്‍ ഒരുപാട് വിപ്ലവനേതാക്കള്‍ വരുകയും പോവുകയും ചെയ്ഹു, അവര്‍ തമ്മിലുള്ള പരസ്പര പോരാട്ടത്തിന്റെ കഥകൂടിയാണ് 1910 - 1920 വരെ നീണ്ടു നിന്ന മെക്സിക്കന്‍ വിപ്ലവം. ഇതിലെ പ്രധാന നേതാക്കളായിരുന്നു എമിലിനോ സാപട്ട, ഫ്രാന്‍സിസക്കോ സഞ്ചാ വില്ല, പാസ്‌ക്കല്‍ ഒറസ്‌ക്കോ, അല്‍വാരോ ഒബ്രിഗോണ്‍, വിക്ക്‍ട്ടോറിയാന ഹുയേര്‍ട്ട,വെനുസാനിട്ടോ കരാന്‍സാ തുടങ്ങിയവര്‍.1915 -ല്‍ വടക്കുള്ള ചിഹ്വാഹ്വായിലെ മലനിരകളില്‍ വെച്ച് ഫ്രാന്‍സിസക്കോ സഞ്ചാ വില്ലയുടെയും അല്‍വാരോ ഒബ്രിഗോണിന്റെയും സൈന്യം പരസ്പരം ഏറ്റുമുട്ടുകയും വില്ല പരാജയപ്പെടുകയും ചെയ്തു, ഒബ്രിഗോണിന് സഹായം നല്‍കിയ കരാന്‍സാ പ്രസിഡന്റ് ആവുകയും ചെയ്തു. ആര്‍ത്തിമിയോ ക്രൂസ് കരാന്‍സ,ഒബ്രിഗോണ്‍,സാഞ്ചോ വില്ല, സപാത വേണ്ടീയും യുദ്ധം ചെയ്തിരുന്നു‌. ബെര്‍ണലുമായുള്ള സംഭാഷണത്തില്‍ ‘ജനറല്‍ ഒബ്രിഗോണ്‍ ആണ് എന്റെ നേതവ്’‘ എന്ന് ക്രൂസ് പറയുന്നുണ്ട്. 1915 ഒക്ടോബര്‍ 22 എന്ന അധ്യായത്തില്‍ ക്രൂസ്സിനെ സാഞ്ചോ വില്ലയുടെ കേണല്‍ സഹല്‍ തടവിലാക്കുന്നതിന്റെ ചിത്രം മനോഹരമായി വിവരിക്കുന്നുണ്ട്‌.

ഈ തടവറയില്‍ വെച്ചാണ് ക്രൂസ് ഗൊണ്‍സാലോ ബെര്‍ണലിനെ പരിചയപ്പെടുന്നത്, ബെര്‍ണല്‍ വക്കിലും,ആദര്‍ശദീരനായ വിപ്ലവകാരിയാണ്. ചെറുപ്പമുതല്‍ അയാള്‍ ബകുനിന്‍, പ്ലെഖനോവ് തുടങ്ങിയ വരുടെ കൃതികള്‍ വായിച്ച് വിപ്ലവഭിനിവേശം കൊണ്ടു, എന്നാ‍ല്‍ അയാള്‍ ക്രൂസിനെ പോലെ യുദ്ധതന്ത്രഞനായിരുന്നില്ല. ഇവിടെ വെച്ചാണ് ബെര്‍ണല്‍ ഭൂപ്രഭുവും, തന്റെ പിതാവായ ഡോണ്‍ ഗമാലിയേലിനെയും, സഹോദരി കാതലീനയെക്കുറിച്ചും പറയുന്നത്‌. സ്വന്തം സഖാക്കളെക്കുറിച്ചുള്ള വിവരം നല്‍കിയതിനുള്ള പാരിതോഷികമായി അയാളുടെ ജീവന്‍ നിലനിര്‍ത്തപ്പെടുകയും, പിന്നിട് രക്ഷപ്പെടുകയും ചെയ്യുന്നു. പിന്നീടു ബെര്‍ണ്ണലിന്റെ സ്വത്തുക്കളെല്ലാം കാതലീനയെ വിവാഹം കഴിക്കുന്നതിലൂടെ സ്വന്തമാക്കുന്നു.

നോവലിന്റെ അവസാന്‍ഭാഗത്താണ് അയാളുടെ ചെറുപ്പകാലത്തിനെ കുറിച്ച്‌ നാം അറിയുന്നത്‌ . ലുഡിവിനിയ എന്ന മുത്തശ്ശി തന്റെ സ്വത്തുക്കളെല്ലാം നശിച്ച് പരിതാപകരമായി മാസ്റ്റര്‍ പെദ്രിത്തോ എന്ന മുഴുകുടിയനും,
പേടിത്തൊണ്ടനുമായ മകനോടോത്താണ് ജീവിക്കുന്നത്. ആ സ്ത്രീയുടെ മറ്റൊരു മകന്‍ ക്രൂരനും വഴിപിഴച്ചവനുമായ അത്തനാഷ്യയായുടെ പിഴറ്റുപെറ്റ പുത്രനാണ് ക്രൂസ്. അയാളുടെ അമ്മ ഇസബെല്‍ ലുഡിവിനിയയുടെ അടിമതൊഴിലാളിയായിരുന്നു. ക്രൂസിനെ പ്രസവിക്കുന്നതോടുകൂടി അവര്‍ മരിക്കുന്നു, ഇസബെല്ലിന്റെ സഹോദരനായ ലുണേരോവാണ് ക്രൂസ്സിനെ വളര്‍ത്തുന്നത്‌, അവര്‍ തമ്മിലുള്ള ബനധം കൂട്ടുകാര്‍ തമ്മിലുള്ളതിനു സമാനമാണ്.

ക്രൂസ് തന്റെ പതിനാലാം വയസ്സില്‍ ,ലുണേരുവിനെ അടിമയായി പിടിക്കുവാന്‍ വരുന്ന ഏജെന്റായി തെറ്റുദ്ധരിച്ച് അയാളുടെ പിതൃസഹോദരനായ പെദ്രിത്തോയെ വെടിവെച്ച് കൊല്ലുന്നു, ആ സംഭവത്തിനു ശേഷം നാടുവിടുന്ന ക്രൂസ് വഴിയില്‍ വെച്ച് ഒരു അധ്യാപകനെ കണ്ടുമുട്ടുന്നു, അയാള്‍ അവനെ രക്ഷിക്കുന്നു. പിന്നീടു അവന്‍ വിപ്ലവസംഘത്തില്‍ ചേരുന്നു. നാടിന്റെ ഭാവിയെ കൂറിച്ച് സ്വപനം കണ്ട ക്രൂസ് അതിലെ വൈരുദ്ധ്യത്തെ മനസ്സിലാക്കി, ഇങ്ങനെ പോയാല്‍ തന്റെ ജീവിതം പച്ചപിടിക്കില്ല എന്നു കണ്ട ആര്‍ത്തിമിയോ ക്രൂസ് തന്റെ ആദര്‍ശങ്ങളെ കുഴിച്ചു മൂടുന്നു. വിപ്ലവത്തെ പുറംകാലുകൊണ്ടു തൊഴിച്ച് തെറിപ്പിക്കുന്നു. വിപ്ലവത്തെ അതിന്റെ ആദര്‍ശങ്ങളില്‍ പരാജയപ്പെടുത്തി , അയാല്‍ അധികാരത്തിന്റെ ഭാഗമാവുന്നു, അഴിമതിയുടെ ആള്‍ രൂപമാവുന്നു.

സഹായക ലേഖനങ്ങള്‍
കെ.പി അപ്പന്റെ ചരിത്രത്തിലെ ഉരുക്കുയുക്തി
ദേശമംഗലം രാമകൃഷ്ണന്റെ വിവര്‍ത്തനത്തിന്റെ ആമുഖമായ മനുഷ്യദുര്‍വിധിയുടെ ആഖ്യാനങ്ങള്‍

Wednesday, November 14, 2007

മറിയ വോര്‍‌ഗ യോസ (Mario Vargas LLosa) യുടെ ആടിന്റെ വിരുന്ന്‌ (The Feast of The Goat)

ഡൊമനിക്കന്‍‌ റിപബ്ലിക്കിനെ 1930 മുതല്‍‌ 1961 വരെ തന്റെ ഉരുക്കു മുഷ്ടിയില്‍‌ ഭരിച്ചിരുന്ന റഫേല്‍‌ ട്രൂഹിയോ എന്ന ഏകാതിപതിയുടെ യഥാര്‍‌ത്ത ചരിത്രവും അയാളെ ചുറ്റിപറ്റി ഉദ്ദ്വേഗഭരിതമായിട്ടുള്ള കഥയുമാണ് പറയുന്നത്‌.

ആടിന്റെ വിരുന്നിലെ കഥ 1961 മെയ്‌ 30 എന്ന ട്രൂഹിയോ വധിക്കപ്പെടുന്ന ദിനത്തിനെ ചുറ്റിപറ്റിയാണ് വികസിക്കുന്നത്‌. ഓര്‍‌മ്മകളിലൂടേയും സംഭാഷണങ്ങളിലൂടേയും കാലഗണനയുടെ മുന്നിലേക്കും പിന്നിലേക്കും
മാറിമറിഞ്ഞാണ് ഈ നോവല്‍‌ വികസിക്കുന്നത്‌. ആ കഥയിലൂടെ അധികാരം എന്ന ശക്തി നമ്മളെ വല്ലാതെ അസ്വസ്തപ്പെടുത്തുകയും ഭീതിയിലഴതുകയും, വേദനപ്പെടുത്തുകയും ചെയ്യുന്നു ‍‌. ഇതു ഡൊമനിക്കന്‍‌ റിപബ്ലിക്കിലെ

കഥമാത്രമല്ല ഇതു ഇങ്ങേതലത്തില്‍‌ പ്രാദേശിക ഭരണത്തില്‍‌ പോലും കാണാന്‍‌ കഴിയുന്ന അധികാരത്തിന്റെ കഥകൂടിയാണ്. നമ്മളില്‍‌ ഓരേരുത്തരില്‍‌ പോലും അധികാരത്തിന്റെ പിടിച്ചടക്കല്‍‌, നിലനിര്‍‌ത്തല്‍‌, നഷടപ്പെടലുകള്‍ എന്നിവ കാണാന്‍‌ കഴിയും.


യോസ തന്റെ ചരിത്രകഥ അവതരിപ്പിക്കുന്നത്‌ മൂന്നു വീക്ഷണകോണില്‍‌ കൂടിയാണ്. ആദ്യത്തേത്‌ മധ്യയവയസ്കയായ യൂറിന കബ്രാള്‍‌ എന്ന ലോക ബാങ്ക്‌ ഉദ്ദ്യോഗസ്തയിലൂടെ, സ്വന്തം മാത്രരാജ്യമായ ഡൊമനിക്കന്‍‌ റിപബ്ലിക്ക്‌ 30 വര്‍ഷത്തിനു ശേഷം സന്ദര്‍ശിക്കുകയാണ് യൂറിന. മരണാസനനായ തന്റെ പിതാവായ അഗസ്റ്റിന്‍ കബ്രാളിനെയും, ബന്ധുക്കളേയും കാണുബോള്‍‌ അവള്‍‌ തന്റെ ചെറുപ്പകാലത്തെ ഓര്‍‌ക്കുകയാണ്. ഒരു കാലത്ത് ട്രൂഹിയോയുടെ ഏറ്റവും വേണ്ട പ്പെട്ടവരുടെ കൂട്ടത്തിലായിരുന്നു അഗസ്റ്റിന്‍ കബ്രാളിന്റെ സ്ഥാനം, കരിബിന്‍ ചണ്ടിയെപോലെ വലിച്ചെറിഞ്ഞ തന്റെ കുറ്റമെന്താണെന്നു അയാള്‍ക്കറിയില്ല ഒരു കാഫ്‌ക്യന്‍ കഥാപാത്രത്തെ പൊലെ തന്റെ

കുറ്റമന്വേഷിക്കുന്നു അയാള്‍. രണ്ടാമത്തെത്‌ ഏകാതിപതിയെ വധിക്കുന്നതിനു വേണ്ടി അക്ഷമരായി കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പകാരിലൂടെയും, അവസാനമായി ട്രൂഹിയോവിലൂടെയുമാണ് തന്റെ അധികാരം മാതൃരാജ്യത്തോടുള്ള ത്യാഗത്തിനു സമാനമായി, ഒരു ദൈവനിയോഗമായിട്ടാണു അയാള്‍ കാണുന്നത്‌.

മലയാളിയുടെ അനുഭവത്തിലുള്ള 1975 -ലെ അടിയന്തിരാവസ്ഥയും അന്നുള്ള സമൂഹ്യയാന്തരീക്ഷവും ഈ നോവലിലൂടെ കൂടുതല്‍‌ വ്യക്തത നല്‍കുന്നു. ആഭ്യന്തരമന്ത്രി കരുണാകരനു ട്രൂഹിയോവിന്റെ ചായയും, നെകസല്‍ പ്രവര്‍ത്തകരെ ട്രൂഹിയോവിന്റെ ഘാതകരായ ടോണി ഇംബര്‍ട്ട്, എസ്ത്രല്ല സധാല,ഗാര്‍സിയ ഗുവേറേറോ തുടങ്ങിയ സഘമായും,ഭരണത്തിലെ നിസഹായകനായ അച്ചുതമേനോന് സമാനമായി ബലഗ്വേറും,ആബസ് ഗാര്‍സിയകു സമാനമായി പടിക്കലും,കക്കയം ക്യാബിനു സമാനമായി . അധികാരം, പീഡനം, വിപ്ലവം എന്നിവ ഭരണകൂടത്തിന്റെ മൂന്നവസ്ഥകള്‍ യോസയുടെ ആടിന്റെ വിരുന്നില്‍ മനോഹരമായി വരച്ചുകാട്ടുന്നു.

Tuesday, September 18, 2007

മറായി (Sandor Marai) യുടെ കനല്‍‌ (Embers )

കൊച്ചിയിലെ ഒരു പുസ്തകശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വായനക്കൂട്ടായ്മയിലെ ജീവനാഡി എന്നു പറയുന്നത്‌ വൈക്കം മുരളി (Vaikkam Murali)സാറാണ്‌. മലയാളതിലെ പ്രധാന ആനുകാലികങ്ങളില്‍ വിശ്വസാഹിത്യത്തെ പരിചയപ്പെടുത്തുന്ന അദ്ദേഹത്തെ നിങ്ങള്ക്കു പ്രതേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ചു മിറര്‍ സ്കാനില്‍ എഴുതി കണ്ടു , അദ്ദേഹത്തിന്റെ എഴുത്തു അജയ്‌ പി മങ്ങാട്‌ (Ajay P Mangadu), പീ കെ രാജശേഖരന്‍ (P K Rajashekharan) തുടങ്ങിയ നിരൂപകരേക്കാള്‍ മികച്ചതല്ലായിരിക്കം, പക്ഷേ അദ്ദേഹത്തിന്റെ അത്ര പരന്ന വായനയുള്ള മലയാളികള്‍ വളരെ വളരെ കുറവാണ്‌. ഒരിക്കല്‍ സാറ (Sara Teacher) ടീച്ചര്‍ അദ്ദേഹത്തെ കുറിച്ചു പറഞ്ഞതു കേരളത്തിലെ ഏറ്റവും വലിയ വായനക്കാരന്‍നെന്നാണ്‌. അദ്ദേഹം പുസ്തകങ്ങളുടെ പുറം ചട്ടനോക്കി എഴുതുന്നു എന്ന രീതിയില്‍ പറഞ്ഞതു തീര്‍ത്തും അസംബന്ധമാണ്‌.

ഞങ്ങളുടെ വായനക്കൂട്ടായില്‍ ആദ്യമായി ചര്‍ച്ച ചെയ്ത നോവല്‍ സാഡോര്‍ മറായി (Sandor Marai) യുടെ എംബയേര്‍സ്‌ (Embers ) ആയിരുന്നു . മറായി 1900 കളില്‍ ആസ്ട്രോ ഹങ്കേറിയന്‍ സാമ്റജ്യത്തില്‍ ജനിച്ചു. 1930 കളില്‍ തന്നെ ഹങ്കേറിയയിലെ പ്രധാനപ്പെട്ട നോവലിസ്റ്റായി പരക്കെ അറിയപ്പെട്ടു. എന്നാല്‍ 1948 കളില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ അദ്ദേഹത്തെ നാടുകടത്തി. ആദ്യം ഇറ്റലിയിലും പിന്നിടു അമേരിക്കയിലേക്കും പോയ അദ്ദേഹം 1989-ല്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അനാഥമായ് വേര്പാടുകളിലൊന്നായിരുന്നു അത്‌. അദ്ദേഹം മരിക്കുബോള് ഒരു പക്ഷേ ഹങ്കേറിയയിലെ പഴയ തലമുറയ്ക്കുമാത്രമായിരുന്നു അദ്ദേഹത്തെ അറിയുമായിരുന്നുള്ളു. തൊണ്ണൂറുകളില്‌ പാരീസിലെ പഴയ പുസ്തകങ്ങള്‌ വില്ക്കുന്ന കടകളില്‌ തിരിയുന്നതിനിടെയാണ്‌ പ്രസാധകനും, നോവലിസ്റ്റുമായ് റോബര്‌ടോ കലാസോയുടെ (ഇന്ത്യന്‌ പുരാണത്തെ അധാരമാക്കി കാ എന്ന നോവല്‌ ഇദ്ദേഹമെഴുതിയിട്ടുണ്ട്) കൈയ്യില്‌ എംബേര്‌സിന്റെ പഴയ ഒരു ഫ്രഞ്ച് പരിഭാഷ എത്തിയത്‌, അതു വായിച്ചു വിസ്മയിതനായ അദ്ദേഹം അതിനെ ഇംഗ്ലീഷിലേക്കു പരിഭാഷപെടുത്തുന്നതിന്` നിര്ദ്ദേശം ന്ല്കി, രണ്ടായിരത്തിരണ്ടില്‌ ഇംഗ്ലീഷ്‌ പരിഭാഷ വന്നതോടുകൂടി സാന്തോര് മറായി സാഹിത്യയ ലോകത്തേക്കു തിരിച്ചു വന്നു. നല്ല സഹിത്യം ഇന്നല്ലെങ്കില്‌ നാളെ വായിക്കപ്പെടുമെന്നതിന്‌ ഇതൊരു സശക്തമായ പ്രതീകമാണ്‌


ഹെന്‍റിക്ക്‌ (Henric),കൊണ്‍റാഡ് (Konrad) എന്നിവരുടെ ഇടയിലുള്ള ആത്മസഘര്‍ഷത്തിന്റെയും സൌഹ്റദ്ദത്തിന്റെയും വിശ്വാസവന്ചനയുടേയും കഥയാണ്‌ കനല്‍ എന്ന ഈ നോവലില്‍ അവതരിപ്പിക്കുന്നത്‌. ഇവരെകൂടാതെ ക്രിസ്റ്റീന (Krisztina), നിന (Nina) എന്നി രണ്ടു സ്ത്രീ കഥപാത്രങ്ങളുമുണ്ട്‌.

ഹെന്‍റിക്ക്‌ എന്ന റിട്ടയേര്‍ഡ്‌ ജെനറല്‍ 41 വര്‍ഷമായിട്ടു ഹങ്കേറിയയിലെ കാര്‍പെന്റിയാര്‍ മലനിരക്കിലെ തന്റെ വസതിയില്‍ കൊണ്‍റാഡ്‌ എന്ന തന്റെ സുഹ്രത്തിനെ കാത്തിരിക്കുകയാണ്‌.അയാല്‍ ഇത്രയും കാലം ജീവിച്ചിരുന്നതു പോലും കൊണ്‍റാഡിനെ കാണുവാന്‍ മാത്രമിയിട്ടണോ എന്നു നമ്മള്‍ സംശയിക്കും. ചിലപ്പോള്‍ ഈ കാത്തിരിപ്പു കാഫ്‌കയുടെ ദുര്‍ഗ്ഗത്തിലുള്ള കാത്തിരിപ്പു പോലെ നമ്മെ വല്ലാതെ വേട്ടയാടുന്നുണ്ട്‌.രണ്ടു വിത്യസ്തജീവിതനിലവാരം പുലര്‍ത്തുന്ന ഇവര്‍ തമ്മിലുള്ള സൌഹ്രദ്ദം വളരെ ചെറുപ്പത്തിലെ തുടങിയതാണ്‌. കൊണ്‍റാഡിന്റെ സുഹ്രത്തിന്റെ സഹോദ്ദരിയായ ക്രിസ്റ്റീനയെ ഹെന്‍റിക്ക്‌ വിവാഹം കഴിച്ചതിനു ശേഷവും അവര്‍ തമ്മിലുള്ള സൌഹ്രദ്ദം തുടര്‍ന്നു പോയി. എന്നല്‍ പൊടുന്നനെ ഒരു ദിവസം കൊണ്‍റാഡിനെ കാണാതാവുന്നു. എന്തായിരിക്കം അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്പില്‍ ? ഇതാണു വായനയെ പിടിച്ചിരുത്തുന്ന ഒരു ഘടകം ?

ചെറുപ്പത്തില്‍ തന്നെ ഹെന്‍റിക്കിനു അമ്മ നഷ്ട്ടപ്പെട്ടതിനാല്‍ അയാളെ മുലയൂട്ടിവളര്‍ത്തിയതു നിന എന്ന സ്ത്രീയാണ്‌. ഈ നോവലില്‍ അവര്‍ ഒരു അദ്യിശകഥപാത്രമാണെങ്കിലും അവര്‍ ഹെന്‍റിക്കിനെ വല്ലതെ നിയന്ത്രിക്കുന്നുണ്ട്‌. നോവലിന്റെ അവസാനത്തില്‍ പോലും ഹെന്‍റിക്ക്‌ ആ ചോദ്ദ്യം എന്തിനായിരുന്നു താനതു ചെയ്തത്‌ ? എന്ന്‌ കൊണ്‍റാഡിനോട്‌ ചോദ്ദിക്കുന്നില്ല. പകരം ആ സമസ്യക്കു ഉത്തരം നല്‍കാന്‍ കഴിനേക്കവുന്ന ക്രിസ്റ്റീനയുടെ ഡയറി കനലിലേക്കു വലിച്ചെറിയുകയാണ്‌ ചെയ്യുന്നതു.

പ്രീയപ്പെട്ട വായനക്കാരാ, നിങ്ങള്‍ ഈ നോവല്‍ വായിക്കന്‍ ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങള്‍ക്ക്‌ ഇതില്‍ അകര്‍ഷകമായി തോന്നിയ ഘടകമെന്ത്‌? തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായമറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു.